അറേബ്യൻ തലപ്പാവുകളും വസ്ത്രവും ധരിക്കേണ്ട എന്ന് ന്യൂകാസിൽ ആരാധകരോട്

സൗദി അറേബ്യൻ ഉടമകൾ ക്ലബ് ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ന്യൂകാസിൽ ആരാധകർ ഗ്യാലറിയിൽ സൗദി അറേബ്യൻ രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് വലിയ വാർത്തകൾ ആയിരുന്നു. ക്ലബിന്റെ പുതിയ ഉടമകളെ വരവേൽക്കാനായിരുന്നു ന്യൂകാസിൽ ആരാധകർ ഈ വസ്ത്ര രീതിയും സൗദി അറേബ്യയുടെ പതാകയുമൊക്കെ ആയി സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ അത്തരം വസ്ത്ര ധാരണകൾ ഉപേക്ഷിക്കണം എന്ന് ക്ലബ് അറിയിച്ചു. ഇങ്ങനെ വസ്ത്രം ചെയ്തതിൽ ക്ലബിനൊ ഉടമകൾക്കൊ യാതൊരു പ്രയാസവുമില്ല. എന്നാൽ ഇത് ആ സംസ്കാരത്തിൽ ജീവിക്കുന്നവരെ വേദനിപ്പിച്ചേക്കും എന്ന് ന്യൂകാസിൽ പറഞ്ഞു.

എല്ലാവരും വരും മത്സരങ്ങളിൽ അവർ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞ് വരാൻ ശ്രമിക്കണം എന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരു കർശനമായ നിർദ്ദേശം അല്ല എന്നും ക്ലബിന്റെ അഭ്യർത്ഥന മാത്രമാണെന്നും ക്ലബ് പറഞ്ഞു. പരിശീലകൻ സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയ ന്യൂകാസിൽ പുതിയ പരിശീലകനെ തേടുകയാണ് ഇപ്പോൾ.

മാറ്റങ്ങൾ തുടങ്ങി, സ്റ്റീവ് ബ്രൂസിനെ ന്യൂകാസിൽ പുറത്താക്കി

ന്യൂകാസിൽ യുണൈറ്റഡ് അവരുടെ പരിശീലകനായ സ്റ്റീവ് ബ്രൂസിനെ പുറത്താക്കി. സൗദി അറേബ്യൻ ഉടമകൾ എത്തിയതു മുതൽ തന്നെ ബ്രൂസിനെ പുറത്താക്കാനുള്ള ആലോചനകൾ ന്യൂകാസിൽ തുടങ്ങിയിരുന്നു. പകരക്കാരനെ കണ്ടെത്താൻ വേണ്ടിയാണ് തീരുമാനം വൈകിയിരുന്നത്. കഴിഞ്ഞ കളിയിൽ സ്പർസിനെതിരായ മത്സരത്തിൽ കൂടെ പരാജയപ്പെട്ടതോടെയാണ് ബ്രൂസ് ക്ലബ് വിടാൻ തീരുമാനിച്ചത്. പകരം വലിയ ഒരു പരിശീലകൻ തന്നെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഫൊൻസെക ഉൾപ്പെടെ വലിയ പേരുകൾ ന്യൂകാസിൽ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

അവസാന രണ്ടര വർഷമാായി ബ്രൂസ് ന്യൂകാസിലിന് ഒപ്പം ഉണ്ട്. ഒരു സീസണിൽ ക്ലബിനെ 12ആം സ്ഥാനത്തും ഒരു സീസണിൽ 13ആം സ്ഥാനത്തും എത്തിക്കാൻ അദ്ദേഹത്തിന് ആയിരുന്നു. എന്നാൽ ഈ സീസണിൽ സ്ഥിതി ദയനീയമായി. ന്യൂകാസിൽ ഇപ്പോൾ റിലഗേഷൻ സോണിലാണ് ഉള്ളത്. പുതിയ പരിശീലകന് ക്ലബിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കുക ആകും പ്രഥമ ലക്ഷ്യം. ഈ ജനുവരിയിൽ വലിയ ട്രാൻസ്ഫറുകൾ നടത്താൻ ആണ് ഇപ്പോൾ ന്യൂകാസിൽ ലക്ഷ്യം വെക്കുന്നത്. പുതിയ പരിശീലകനെ പ്രഖ്യാപിക്കും വരെ ന്യൂകാസിലിനെ ഗ്രെമി ജോൺസ് ന്യൂകാസിലിനെ നയിക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫുൾ ഹാമിനും എവർട്ടനും സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ ന്യൂ കാസിലിനോട് സമനില വഴങ്ങിയപ്പോൾ ഫുൾഹാം ലെസ്റ്ററിനോട് സമനിലയിൽ പിരിഞ്ഞു. ഇരു മത്സരങ്ങളും 1-1 എന്ന സ്കോറിലാണ് തുല്യത പാലിച്ചത്.

സ്വന്തം മൈതാനമായ ഗൂഡിസൻ പാർക്കിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് മാർക്കോസ് സിൽവയുടെ ടീം വിലപ്പെട്ട പോയിന്റ് സ്വന്തമാക്കിയത്. 19 ആം മിനുട്ടിൽ സോളമൻ റോണ്ടനിലൂടെ ലീഡ് നേടിയ ന്യൂകാസിൽ പക്ഷെ 38 ആം മിനുട്ടിൽ റിച്ചാർലിസൻ നേടിയ ഗോളിന് സമനില വഴങ്ങി. നിലവിൽ 23 പൊടിന്റുമായി ആറാം സ്ഥാനത്താണ് എവർട്ടൻ. 13 പോയിന്റുള്ള ന്യൂകാസിൽ 13 ആം സ്ഥാനത്താണ്.

ക്ലാഡിയോ റണിയേറി ലെസ്റ്റർ പരിശീലക സ്ഥാനം വിട്ട ശേഷം ആദ്യമായി അവർക്കെതിന്റെ ഇറങ്ങുന്ന മത്സരം എന്ന നിലയിൽ ശ്രദ്ധേയമായിരുന്നു ഫുൾഹാം- ലെസ്റ്റർ മത്സരം. പക്ഷെ കമാറയുടെ ഗോളിൽ നേടിയ ലീഡ് ഫുൾഹാം 74 മിനുട്ട് വരെ പിടിച്ചു നിന്നെങ്കിലും ജെയിംസ് മാഡിസന്റെ ഗോളിൽ ലെസ്റ്റർ സമനില നേടുകയായിരുന്നു. നിലവിൽ 22 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ലെസ്റ്റർ. 9 പോയിന്റുള്ള ഫുൾഹാം അവസാന സ്ഥാനത്തും.

Exit mobile version