മാനെയെ ഈ സീസൺ അവസാനം വിൽക്കാനുള്ള ആലോചനയിൽ ബയേൺ

ബയേൺ മ്യൂണിക്ക് സാഡിയോ മാനെയെ വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. മാനെ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. 2023ൽ ഒരു ഗോൾ പോലും ബയേണായി മാനെ നേടിയിട്ടില്ല. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയാണ്‌.

സാനെയെ ഇടിച്ച മാനെയ്ക്ക് എതിരെ ക്ലബ് നടപടി എടുത്തിരുന്നു. തിരികെ ബയേണൊപ്പം പരിശീലനം ആരംഭിച്ചു എങ്കിലും താരവും ടീമംഗങ്ങളുമായി ഇപ്പോൾ നല്ല ബന്ധം അല്ല എന്ന് റിപ്പോർട്ടുകൾ വരുന്നു. ഈ സീസൺ അവസാനം മാനെയെ വിൽക്കാൻ ബയേൺ ശ്രമിക്കും. മാനെ പക്ഷെ ക്ലബ് വിടാൻ താല്പര്യപ്പെടുന്നില്ല. വിമർശനങ്ങൾ മറികടന്ന് ഫോമിലേക്ക് വരാൻ ആകും എന്ന് മാനെ വിശ്വസിക്കുന്നു. ലിവർപൂളിൽ ആയിരിക്കെ അവരുടെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ.

മാനെ ഉണ്ടാകില്ല, സെനഗലിനും ഖത്തർ ലോകകപ്പിനും തിരിച്ചടി

ഖത്തർ ലോകകപ്പിൽ സെനഗലിന്റെ സൂപ്പർ സ്റ്റാർ സാഡിയോ മാനെ ഉണ്ടാകില്ല. നേരത്തെ സെനഗൽ പരിക്ക് ഉണ്ടായിരുന്നു എങ്കിലും മാനെയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മാനെ ടീമിനൊപ്പം ഖത്തറിൽ ഉണ്ടാകില്ല എന്ന് ടീം അറിയിച്ചു. മാനെയുടെ പരിക്ക് സാരമുള്ളതാണ് എന്നും അതുകൊണ്ട് താരത്തിന് ലോകകപ്പ് കഴിയുന്നതിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ ആകില്ല എന്നും സെനഗൽ അറിയിച്ചു.

ബയേണായി കളിക്കുമ്പോൾ ആയിരുന്നു മാനെക്ക് പരിക്കേറ്റിരുന്നത്. മാനെയുടെ അഭാവത്തിൽ സെനഗൽ എങ്ങനെ ലോകകപ്പിൽ തിളങ്ങും എന്ന് ആകും ഇനി ഉറ്റു നോക്കുന്നത്. മാനെ ഇല്ലായെങ്കിലും പൊരുതാൻ ഉള്ള ടീം സെനഗലിന് ഉണ്ട്. ഗ്രൂപ്പ് എയിൽ നെതർലന്റ്സ്, ഖത്തർ, ഇക്വഡോർ എന്നിവക്ക് ഒപ്പം ഉള്ള സെനഗൽ പ്രീക്വാർട്ടറിൽ കുറഞ്ഞത് ഒന്നും ഇപ്പോഴും മുന്നിൽ കാണുന്നില്ല.

സന്തോഷ വാർത്ത!! സാഡിയോ മാനേ ഖത്തർ ലോകകപ്പിൽ കളിക്കും!!

ഫുട്ബോൾ പ്രേമികൾക്ക് ആകെ സന്തോഷം നൽകുന്ന വാർത്തയാണ് സെനഗലിൽ നിന്ന് വരുന്നത്. അവരുടെ ഏറ്റവും പ്രധാന താരമായ സാഡിയോ മാനെ ഖത്തർ ലോകകപ്പിൽ കളിക്കും. പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്താകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മാനെയെ ലോകകപ്പ് സ്ക്വാഡിൽ സെനഗൽ ഉൾപ്പെടുത്തി.ഇന്ന് സെനഗൽ പ്രഖ്യാപിച്ച 26 അംഗ സ്ക്വാഡിൽ അവരുടെ ക്യാപ്റ്റൻ ആയി തന്നെ മാനെ ഉണ്ട്.

മാനെയുടെ പരിക്ക് ഇനിയും ഭേദമായില്ല എങ്കിലും താരത്തെ ടീമിനൊപ്പം കൂട്ടാൻ രാജ്യം തീരുമാനിക്കുക ആയിരുന്നു. സെനഗൽ ടീമിന്റെ നട്ടെല്ലായ മാനെയുടെ സാന്നിദ്ധ്യം അദ്ദേഹം കളിച്ചില്ല എങ്കിൽ പോലും ടീമിന് കരുത്താകും. ഡ്രെസിങ് റൂമിലെ വലിയ സാന്നിദ്ധ്യം കൂടിയാണ് അദ്ദേഹം. മാനെയെ കൂടാതെ ചെൽസി താരങ്ങളായ കൗലിബലി, മെൻഡി എന്നിവരും സെനഗൽ സ്ക്വാഡിൽ ഉണ്ട്.

മാനെക്ക് ഗോളും പരിക്കും, സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ

സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് കാപെ വെർദെയെ നേരിട്ട സെനഗൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ലിവർപൂൾ താരം മാനെയാണ് സെനഗലിന് ലീഡ് നൽകിയത്. ആ ഗോളിന് 10 മിനുട്ട് മുമ്പ് മാനെയ്ക്ക് ഒരു ഹെഡ് ഇഞ്ച്വറി ഏറ്റിരുന്നു. ഗോളടിച്ചതിന് ശേഷം വീണ്ടും വേദന അനുഭവപ്പെട്ടതിനൾ മാനെ കളം വിട്ടു.

കളിയുടെ അവസാന നിമിഷം ബാമ്പ ഡയങും സെനഗലിനായി ഗോൾ നേടി. താരത്തിന്റെ സെനഗലിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. കാപെ വെർദെയ്ക്ക് ഇന്ന് 21ആം മിനുട്ടിൽ ആൻഡ്രാഡെയെയും 57ആം മിനുട്ടില്വൊസിനയെയും ചുവപ്പ് കാർഡ് കാരണം നഷ്ടമായിരുന്നു‌.

Read more

Exit mobile version