അൽ നസറിന്റെ രക്ഷകനായി സാഡിയോ മാനെ

കിംഗ്സ് കപ്പിൽ അൽ നസറിന്റെ രക്ഷകനായി സാഡിയോ മാനെ. ഇന്ന് കിങ്സ് കപ്പ് റൗണ്ട് ഓഫ് 32വിൽ അൽ ഇത്തിഫാഖിനെ നേരിട്ട അൽ നസർ ഏക ഗോളിനാണ് വിജയിച്ചത്. ആ ഗോളും വന്നത് എക്സ്ട്രാ ടൈമിൽ ആയിരുന്നു. സംഭവബഹുലമായ മത്സരത്തിൽ ആദ്യ പകുതിയിൽ അൽ നസർ താരം ടലിസ്ക ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.

രണ്ടാം പകുതിയിൽ അവസാനം ഇത്തിഫാഖിന്റെ അലി ഹസാസിയും ചുവപ്പ് കണ്ടു. ഈ രണ്ട് ചുവപ്പ് കാർഡ് വന്നിട്ടും ഒരു ഗോൾ പിറന്നിരുന്നില്ല. കളി ഗോൾ രഹിതമായി തുടർന്നത് കൊണ്ട് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് മാനെ അൽ നസറിനായി വിജയ ഗോൾ നേടിയത്. റൊണാൾഡോ ഗോളോ അസിസ്റ്റോ സംഭാവന ചെയ്യാത്ത അപൂർവ്വ മത്സരമായി ഇത്.

1 ഗോളും 2 അസിസ്റ്റുമായി റൊണാൾഡോ!! അൽ നസർ ഗോളടിച്ചു കൂട്ടുന്നു

സൗദി പ്രൊ ലീഗിൽ അൽ നസറിന് തുടർച്ചയായ മൂന്നാം വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഗോളടിച്ച മത്സരത്തിൽ അൽ ഹസെമിന് എതിരെ 5-1ന്റെ വിജയം നേടാൻ അൽ നസറിനായി. റൊണാൾഡോ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങി.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ഖരീബിന്റെ ഗോളിലൂടെ ആണ് അൽ നസർ ഗോളടി തുടങ്ങിയത്. റൊണാൾഡോയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 45ആം മിനുട്ടിൽ അൽ ഖൈബരിയിലൂടെ അൽ നസർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ ബദമോസിയുടെ ഒരു ലോംഗ് റേഞ്ചർ അൽ ഹസെമിന് ഒരു ഗോൾ നൽകി. സ്കോർ 2-1.

57ആം മിനുട്ടിൽ ഒരു നല്ല ടീം ഗോളിലൂടെ അൽ നസർ രണ്ട് ഗോൾ ലീഡ് തിരിച്ചുപിടിച്ചു. റൊണാൾഡോയുടെ പാസിൽ നിന്ന് ഒറ്റാവിയോ ആണ് മൂന്നാം ഗോൾ നേടിയത്‌. ഇതിനു ശേഷം 68ആം മിനുട്ടിൽ ഖരീബിന്റെ പാസിൽ നിന്ന് റൊണാൾഡോയും ഗോൾ കണ്ടെത്തി. റൊണാൾഡോയുടെ അവസാന മൂന്ന് മത്സരങ്ങളിലെ ആറാം ഗോളായിരുന്നു ഇത്‌.

78ആം മിനുട്ടിൽ മാനെ തന്റെ ഗോൾ കൂടെ നേടിയതോടെ അൽ നസറിന്റെ വിജയം പൂർത്തിയായി. അവസാന നാലു മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ അൽ നസർ അടിച്ചു‌.

ഹാട്രിക്കും ഒപ്പം ഒരു അസിസ്റ്റുമായി റൊണാൾഡോയുടെ താണ്ഡവം, അൽ നസറിന് ലീഗിലെ ആദ്യ വിജയം!!

ക്രിസ്റ്റ്യാനോ റൊണാൾഡോ താണ്ഡവമാടിയ മത്സരത്തിൽ അൽ നസറിന് ഗംഭീര വിജയം. ഇന്ന് അൽ ഫതെയെ നേരിട്ട അൽ നസർ എതിരില്ലാത്ത അഞ്ചു ഗോളുൾക്ക് ആണ് വിജയിച്ചത്‌. ഹാട്രിക്ക് ഗോളും ഒരു അസിസ്റ്റുമായി റൊണാൾഡോ അൽ നസറിന്റെ ഹീറോ ആയി. സൗദി ലീഗ് സീസണിലെ അൽ നസറിന്റെ ആദ്യ വിജയമാണ് ഇത്.

മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ച അൽ നസർ 27ആം മിനുട്ടിൽ ലീഡ് എടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഹരമായ പാസിൽ നിന്ന് സാഡിയോ മാനെ ആണ് ടീമിന് ലീഡ് നൽകിയത്. മാനെയുടെ ഫിനിഷും മികച്ചതായിരുന്നു. 37ആം മിനുട്ടിൽ റൊണാൾഡോ ലീഗിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തി. ഖന്നാമിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോളോടെ റൊണാൾഡോ അൽ നസറിന്റെ ലീഡ് 3 ആക്കി ഉയർത്തി. ഖരീബിൽ നിന്ന് പാസ് സ്വീകരിച്ച് അനായാസം റൊണാൾഡോ പന്ത് വലയിലാക്കി. 81ആം മിനുട്ടിൽ മാനെയും തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഇതോടെ സ്കോർ 4-0 എന്നായി. മത്സരത്തിന്റെ അവസാന മിനുട്ടിൽ ആണ് റൊണാൾഡോയുടെ ഹാട്രിക്ക് ഗോൾ പിറന്നത്.

ഈ വിജയം അൽ നസറിന്റെ ലീഗ് സീസണിലെ ആദ്യ വിജയമാണ്. ഇതിനു മുമ്പ് കളിച്ച രണ്ട് മത്സരങ്ങളും അൽ നസർ പരാജയപ്പെട്ടിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം വന്നു!! മാനെ ഇനി അൽ നസറിനൊപ്പം

ബയേൺ മ്യൂണിക്ക് താരം സാഡിയോ മാനെയെ അൽ നസർ സ്വന്തമാക്കി. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസർ ഇതോടെ അതി ശക്തരായി. മാനെയെ സ്വന്തമാക്കാനായി 40 മില്യണോളം അൽ നസർ ബയേണു നൽകും. കഴിഞ്ഞ ദിവസം തന്നെ മാനെ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. ഉടൻ താരം ക്ലബിനൊപ്പം ചേരും. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്രൊസോവിച്, ഫൊഫന, ടെല്ലസ് എന്നിവരെയും അൽ നസർ സൈൻ ചെയ്തിരുന്നു.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയുടെ വരവ് അൽ നസറിനെ ശക്തരാകാൻ സഹായിക്കും. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം കൈവിട്ട അൽ നസർ ഇത്തവണ ലീഗ് സ്വന്തമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യത്തിലാണ് ടീം ഒരുക്കുന്നത്. ഇനിയും വലിയ സൈനിംഗുകൾ വരും ദിവസങ്ങളിൽ അൽ നസർ നടത്തും. സെപ്റ്റംബർ അവസാനം വരെ സൗദി അറേബ്യയിൽ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആണ്.

മാനെയും ഇനി റൊണാൾഡോക്ക് ഒപ്പം!! അൽ നസർ സെനഗൽ താരത്തെ സ്വന്തമാക്കി

ബയേൺ മ്യൂണിക്ക് താരം സാഡിയോ മാനെയെ അൽ നസർ സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസർ താരത്തെ സ്വന്തമാക്കാനായി ബയേണുമായും ധാരണയിൽ എത്തി. മാനെയെ സ്വന്തമാക്കാനായി 40 മില്യണോളം അൽ നസർ ബയേണു നൽകും. അടുത്ത ദിവസം തന്നെ മെഡിക്കൽ പൂർത്തിയാക്കി ക്ലബിനൊപ്പം ചേരും. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്രൊസോവിച്, ഫൊഫന, ടെല്ലസ് എന്നിവരെയും അൽ നസർ സൈൻ ചെയ്തിരുന്നു.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയുടെ വരവ് അൽ നസറിനെ ശക്തരാകാൻ സഹായിക്കും. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം കൈവിട്ട അൽ നസർ ഇത്തവണ ലീഗ് സ്വന്തമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യത്തിലാണ് ടീം ഒരുക്കുന്നത്. ഇനിയും വലിയ സൈനിംഗുകൾ വരും ദിവസങ്ങളിൽ അൽ നസർ നടത്തും.

മാനെയെ സ്വന്തമാക്കാൻ റൊണാൾഡോയുടെ അൽ നസർ രംഗത്ത്

ബയേൺ മ്യൂണിക്ക് താരം സാഡിയോ മാനെയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബായ അൽ നസർ രംഗത്ത്. മാനെയുമായി അൽ നസറുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ അൽ അഹ്ലി മാനെയുമായി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാൽ അൽ നസർ താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിട്ടുണ്ട്. ബയേൺ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക നൽകാൻ അൽ നസർ തയ്യാറാണ്‌. വരും ദിവസങ്ങളിൽ മാനെക്ക് ആയി വലിയ ബിഡ് അൽ നസർ ബയേണു മുന്നിൽ വെക്കും.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയെ നിലനിർത്താൻ ടൂഷൽ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ബയേൺ ക്ലബ് താരത്തെ വിൽക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

മാനെയും ഫർമീനോയും സൗദിയിൽ ഒരുമിക്കാൻ സാധ്യത

ബയേൺ മ്യൂണിക്ക് സാഡിയോ മാനെയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലി രംഗത്ത്. മാനെയുമായി അൽ അഹ്ലി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഫർമിനോയെ സ്വന്തമാക്കി കഴിഞ്ഞ അൽ അഹ്ലി ലിവർപൂളിലെ ഫർമിനോ – മാനെ കൂട്ടുകെട്ട് സൗദിയിൽ പുനസൃഷ്ടിക്കാൻ ആണ് നോക്കുന്നത്. വരും ദിവസങ്ങളിൽ മാനെക്ക് ആയി വലിയ ബിഡ് അൽ അഹ്ലി ബയേണു മുന്നിൽ വെക്കും.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയെ നിലനിർത്താൻ ടൂഷൽ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ബയേൺ ക്ലബ് താരത്തെ വിൽക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

സാദിയോ മാനെയെ ബയേൺ മ്യൂണിക് സസ്‌പെന്റ് ചെയ്തു

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് ശേഷം സഹതാരം ലീറോയ്‌ സാനെയെ അടിച്ച സാദിയോ മാനെയെ മ്യൂണിക് സസ്‌പെന്റ് ചെയ്തു. ഇതോടെ ഹോഫൻഹെയിമിനു എതിരായ അടുത്ത ബുണ്ടസ് ലീഗ മത്സരത്തിൽ മാനെ ടീമിൽ ഉണ്ടാവില്ല. ഇതിനു പിറകെ താരത്തിന് ക്ലബ് പിഴയും വിധിക്കും.

ഇന്ന് മാനെയും തുടർന്ന് സാനെയും ക്ലബ് അംഗങ്ങളോട് മാപ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മാനെക്ക് എതിരെ ജർമ്മൻ വമ്പന്മാർ നടപടി സ്വീകരിച്ചത്. ഒക്ടോബറിന് ശേഷം ബയേണിന് ആയി ഗോൾ നേടാൻ ആവാത്ത മാനെ പക്ഷെ ട്രെയിനിങിൽ പങ്കെടുത്തിരുന്നു. അതേസമയം ക്ലബ് മാനെയെ വിൽക്കുന്ന കാര്യം ആലോചിക്കും എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

ബയേണിൽ പ്രശ്നങ്ങൾ, സിറ്റിക്ക് എതിരായ മത്സര ശേഷം മാനെ സാനെയുടെ മുഖത്ത് അടിച്ചത് ആയി റിപ്പോർട്ട്

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സര ശേഷം ബയേൺ മ്യൂണിക് താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത് ആയി റിപ്പോർട്ട്. ബയേണിന്റെ എതിരില്ലാത്ത 3 ഗോൾ പരാജയത്തിന് ശേഷം സാദിയോ മാനെ സഹതാരം ലീറോയ്‌ സാനെയുടെ മുഖത്ത് അടിച്ചു എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിന് ഇടയിൽ താരങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു.

തന്നോട്‌ സാനെ സംസാരിച്ച രീതി ഇഷ്ടപ്പെടാത്ത മാനെ മത്സര ശേഷം ഡ്രസിങ് റൂമിൽ വച്ചു താരത്തിന്റെ മുഖത്ത് അടിച്ചു എന്നാണ് റിപ്പോർട്ട്. തുടർന്ന് സഹതാരങ്ങൾ ഇരുവരെയും പിടിച്ചു മാറ്റുക ആയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ 3-0 ന്റെ ആദ്യ പാദ പരാജയത്തിന് ശേഷം ജർമ്മനിയിൽ രണ്ടാം പാദത്തിൽ തിരിച്ചു വരാൻ ശ്രമിക്കുന്ന തോമസ് ടൂഹലിന് താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പുതിയ തലവേദന ആവും സമ്മാനിക്കുക.

മാനെ പരിക്ക് മാറി തിരികെയെത്തി!!

സാഡിയോ മാനെ നീണ്ട കാലത്തെ പരിക്കിന് ശേഷം തിരികെയെത്തി. താരം ബയേൺ മ്യൂണിക്കിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ലോകകപ്പിന് തൊട്ടു മുമ്പ് ആയിരുന്നു മാനെക്ക് പരിക്കേറ്റത്. സെനഗലിനൊപ്പം ലോകകപ്പ് അദ്ദേഹത്തിന് നഷ്ടമായി. ഇമി ഏകദേശം മൂന്നാഴ്ച കൊണ്ട് മാനെ മാച്ച് സ്ക്വാഡിൽ എത്തും എന്നാണ് പ്രതീക്ഷ. ഫെബ്രുവരി 14ന് പാരീസിൽ വെച്ച് നടക്കുന്ന പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനൽ ആദ്യ പാദം ആകും മാനെയുടെ ലക്ഷ്യം. അത് നടന്നില്ല എങ്കിൽ അതിനു പിന്നാലെ വരുന്ന ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന് എതിരായ മത്സരത്തിൽ മാനെ കളിക്കും.

ലിവർപൂളിൽ നിന്ന് 32 മില്യൺ യൂറോയ്ക്ക് ജർമ്മനിയിലേക്ക് മാറിയതിനു ശേഷം, ബയേൺ മ്യൂണിക്കിനായി മാനെ 23 മത്സരങ്ങളിൽ നിന്ന് 11 ഗോൾ നേടുകയും നാൽ അസിസ്റ്റ് സൃഷ്ടിക്കുകയും ചെയ്തിരുന്നു.

സന്തോഷ വാർത്ത!! സാഡിയോ മാനേ ഖത്തർ ലോകകപ്പിൽ കളിക്കും!!

ഫുട്ബോൾ പ്രേമികൾക്ക് ആകെ സന്തോഷം നൽകുന്ന വാർത്തയാണ് സെനഗലിൽ നിന്ന് വരുന്നത്. അവരുടെ ഏറ്റവും പ്രധാന താരമായ സാഡിയോ മാനെ ഖത്തർ ലോകകപ്പിൽ കളിക്കും. പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്താകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മാനെയെ ലോകകപ്പ് സ്ക്വാഡിൽ സെനഗൽ ഉൾപ്പെടുത്തി.ഇന്ന് സെനഗൽ പ്രഖ്യാപിച്ച 26 അംഗ സ്ക്വാഡിൽ അവരുടെ ക്യാപ്റ്റൻ ആയി തന്നെ മാനെ ഉണ്ട്.

മാനെയുടെ പരിക്ക് ഇനിയും ഭേദമായില്ല എങ്കിലും താരത്തെ ടീമിനൊപ്പം കൂട്ടാൻ രാജ്യം തീരുമാനിക്കുക ആയിരുന്നു. സെനഗൽ ടീമിന്റെ നട്ടെല്ലായ മാനെയുടെ സാന്നിദ്ധ്യം അദ്ദേഹം കളിച്ചില്ല എങ്കിൽ പോലും ടീമിന് കരുത്താകും. ഡ്രെസിങ് റൂമിലെ വലിയ സാന്നിദ്ധ്യം കൂടിയാണ് അദ്ദേഹം. മാനെയെ കൂടാതെ ചെൽസി താരങ്ങളായ കൗലിബലി, മെൻഡി എന്നിവരും സെനഗൽ സ്ക്വാഡിൽ ഉണ്ട്.

സെനഗലിന് ഇരുട്ടടി! സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമായേക്കും എന്നു റിപ്പോർട്ടുകൾ

ഖത്തർ ലോകകപ്പ് കളിക്കാൻ എത്തുന്ന ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് ഇരുട്ടടിയായി സാദിയോ മാനെയുടെ പരിക്ക്. ഇന്നലെ ബയേണിന്റെ ബ്രമനു എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ മാനെയെ ഇരുപതാം മിനിറ്റിൽ അവർ പിൻ വലിക്കുക ആയിരുന്നു.

MUNICH, GERMANY – NOVEMBER 08: Sadio Mane is replaced by Leroy Sane of Bayern Munich during the Bundesliga match between FC Bayern Muenchen and SV Werder Bremen at Allianz Arena on November 08, 2022 in Munich, Germany. (Photo by Adam Pretty/Getty Images)

30 കാരനായ താരത്തിന് ഈ പരിക്ക് കാരണം ലോകകപ്പ് നഷ്ടമാവും എന്നു ജർമ്മൻ, സെനഗൽ പത്രങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 21 നു ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഹോളണ്ടിനെ നേരിടുന്ന സെനഗലിന് തങ്ങളുടെ എല്ലാം എല്ലാമായ മാനെയുടെ അഭാവം വലിയ തിരിച്ചടിയാണ് നൽകുക. ഇന്നലെ ആയിരുന്നു സെനഗൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്.

Exit mobile version