ചെന്നൈ ബ്ലിറ്റ്‌സിന്റെ വഴിയടച്ച്‌ കാലിക്കറ്റ്‌ ഹീറോസ്‌

Newsroom

Picsart 24 03 10 20 39 50 769
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിലെ ആദ്യ റൗണ്ടിൽ ഒന്നാംസ്ഥാനം ഉറപ്പാക്കി കാലിക്കറ്റ്‌ ഹീറോസ്‌. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു. സ്‌കോർ: 15–13, 15–13, 15–12. തോൽവിയോടെ ചെന്നൈ പുറത്തായി. ഇതോടെ മുംബൈ മിറ്റിയോഴ്‌സ്‌ സൂപ്പർ ഫൈവ്‌സിലെ ശേഷിക്കുന്ന സ്ഥാനം സ്വന്തമാക്കി. കാലിക്കറ്റിന്റെ ജെറൊം വിനിതാണ്‌ കളിയിലെ താരം.

Picsart 24 03 10 20 39 35 120

തുടക്കത്തിൽതന്നെ മോഹൻ ഉക്രപാണ്ഡ്യൻ കാലിക്കറ്റിന്റെ അറ്റാക്കർമാർക്ക്‌ അവസരമൊരുക്കി. മിഡിൽ ബ്ലോക്കേഴ്‌സായ ഡാനിയലിനും വികാസിനുമാണ്‌ ആക്രമണത്തിനായി ഉക്ര അവസരമൊരുക്കിയത്‌. ദിലിപിലൂടെയായിരുന്നു ചെന്നൈയുടെ പ്രത്യാക്രമണം. ജോയെലിന്റെ സൂപ്പർ സെർവ്‌ അവർക്ക്‌ പ്രതീക്ഷ നൽകി. എന്നാൽ ജെറൊമിന്റെ സ്‌പൈക്കുകൾ കളി സന്തുലിതമാക്കി. ഒടുവിൽ ജെറൊമിന്റെ തകർപ്പൻ പ്രകടനം ചെന്നൈ പ്രതിരോധത്തെ തകർത്തു. കാലിക്കറ്റ്‌ ആദ്യ സെറ്റ്‌ അനായാസം സ്വന്തമാക്കുകയും ചെയ്‌തു.

ഉക്ര നിരന്തരം ജെറൊമിനായി അവസരമൊരുക്കികൊണ്ടിരുന്നു. കാലിക്കറ്റ്‌ ക്യാപ്‌റ്റൻ കടുത്ത ആക്രമണം കൊണ്ട്‌ ചെന്നൈയെ പരീക്ഷിച്ചു. പെറൊറ്റോയുടെ ആക്രണാത്മകമായ സെർവുകൾ കളിയിൽ കാലിക്കറ്റിന്റെ ആധിപത്യം ഉറപ്പാക്കി. ഇതിനിടെ ജൊയെലിന്റെയും ദിലിപിന്റെയും മിടുക്കിൽ ചെന്നൈ കാലിക്കറ്റിന്റെ നിരന്തരമുള്ള ആക്രമണങ്ങൾക്ക്‌ ചെറുതായി തടയിട്ടു. പക്ഷേ കാര്യമുണ്ടായില്ല. മധ്യഭാഗത്ത്‌നിന്നുള്ള വികാസിന്റെ ഓൾ റൗണ്ട്‌ പ്രകടനം കാലിക്കറ്റിന്‌ സമ്പൂർണ നിയന്ത്രണം നൽകി.

ലിബെറൊ രാമയുടെ പരിക്ക്‌ ചെന്നൈക്ക്‌ തിരിച്ചടിയായി. പകരക്കാരനായെത്തിയ പ്രഭയെ കാലിക്കറ്റിന്റെ അറ്റാക്കർമാർ ലക്ഷ്യംവച്ചു. ചെന്നൈ പ്രതിരോധത്തിന്‌ ജെറൊമിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനായില്ല. ആതിയേഥർ പൊരുതാൻശ്രമിച്ചു. പക്ഷേ, കാലിക്കറ്റ്‌ ക്യാപ്‌റ്റന്റെ മികവിന്‌ മുന്നിൽ തളർന്നു. കാലിക്കറ്റ്‌ നേരിട്ടുള്ള സെറ്റുകളിൽ ജയം പിടിച്ചു.
സൂപ്പർ ഫൈവ്‌സ്‌ മത്സരങ്ങൾ ഇന്ന്‌ (തിങ്കൾ) തുടങ്ങും.