കാലിക്കറ്റ്‌ ഹീറോസിനെ ആവേശകരമായ പോരിൽ കീഴടക്കി ബംഗളൂരു ടോർപിടോസ്‌ സൂപ്പർ ഫൈവ്‌സ്‌ പ്രതീക്ഷ നിലനിർത്തി

Newsroom

Picsart 24 03 06 21 15 33 938
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസണിലെ ത്രില്ലർ പോരിൽ കാലിക്കറ്റ്‌ ഹീറോസിനെ കീഴടക്കി ബംഗളൂരു ടോർപിഡോസ്‌ സൂപ്പർ ഫൈവ്‌സ്‌ പ്രതീക്ഷ നിലനിർത്തി. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിലായിരുന്നു ജയം. സ്‌കോർ: 14–16, 19–17, 13–15, 15–10, 15–11. സേതു ടിആർ ആണ്‌ കളിയിലെ താരം.

കാലിക്കറ്റ് 24 03 06 21 16 02 666

സെർവീസ്‌ ലൈനിൽനിന്ന്‌ സേതുവിന്റെ തകർപ്പൻ പ്രകടനം കാലിക്കറ്റിനെ തുടക്കത്തിൽതന്നെ സമ്മർദത്തിലാക്കി. അതേസമയം, സെർവുകളിൽ കാലിക്കറ്റും തീപ്പൊരി പ്രകടനം പുറത്തെടുത്തു. ചിരാഗായിരുന്നു ആസൂത്രകൻ. പങ്കജ്‌ ശർമയുടെ ആക്രമണനീക്കങ്ങൾ കാലിക്കറ്റ്‌ പ്രതിരോധത്തെ വിഷമിപ്പിച്ചെങ്കിലും പിഴവുകൾ ബംഗളൂരുവിന്‌ തിരിച്ചടിയായി. ചിരാഗിന്റെ കിടയറ്റ സെർവുകൾ കാലിക്കറ്റിന്‌ തുടക്കത്തിൽതന്നെ ലീഡ്‌ നൽകി.

ആക്രമണാത്മക സെർവുകളുമായി സേതു കളംവാഴുമ്പോൾ ചിരാഗിലൂടെയായിരുന്നു കാലിക്കറ്റിന്റെ മറുപടി. മുജീബിന്റെ പ്രതിരോധമികവാണ്‌ ബംഗളൂരുവിന്‌ കളിയിലേക്ക്‌ തിരിച്ചുവരാൻ വഴിയൊരുക്കുയത്‌. സേതു അപ്പോഴും കുതിച്ചുകൊണ്ടിരുന്നു. അതിനിടെ ഡാനിയലും ഷഫീക്കും ഉൾപ്പെട്ട മിഡിൽ ബ്ലോക്കേഴ്‌സിന്‌ ഉക്ര അവസരമൊരുക്കാൻ തുടങ്ങിയതോടെ കാലിക്കറ്റ്‌ നിയന്ത്രണം നേടാൻ തുടങ്ങി. ഐബിൻ ജോസ്‌ ബംഗളൂരുവിന്‌ പുതിയ ആക്രമണമുന പകർന്നു. തുടർച്ചയായ സൂപ്പർ പോയിന്റ്‌ ജയങ്ങളോടെ കളി അഞ്ചാം സെറ്റിലേക്ക്‌ നീണ്ടു.

ജെറോം കൃത്യ സമയത്ത്‌ ആക്രമണനിരയിൽ താളം കണ്ടെത്തിയത്‌ കാലിക്കറ്റിന്‌ ഉണർവ്‌ നൽകി. പക്ഷേ, സേതുവിനെ തടയാനായില്ല. ഇടിമുഴക്കം പോലുള്ള സെർവുകൾ കൊണ്ട്‌ കാലിക്കറ്റ്‌ പ്രതിരോധത്തെ ചിതറിച്ചു. തകർപ്പൻ ബ്ലോക്കുകളിലൂടെ ജിഷ്‌ണു പകരക്കാരനായെത്തിയ തീരുമാനത്തിന്‌ പ്രതിഫലം നൽകി. സമ്മർദത്തിൽ കുടുങ്ങി കാലിക്കറ്റ്‌ പിഴവുകൾ വരുത്താൻ തുടങ്ങി. പിന്നാലെ സേതുവിന്റെ ഒരു സ്‌പെഷ്യൽ സ്‌പൈക്കിലൂടെ ബംഗളൂരു മിന്നുംജയം കുറിച്ചു.

പത്ത്‌ പോയിന്റുമായി ബംഗളൂരു മൂന്നാമതാണ്‌. എട്ട്‌ പോയിന്റുള്ള കാലിക്കറ്റ്‌ അഞ്ചാമതും.
ഇന്ന്‌ ഒരു മത്സരം. വൈകിട്ട്‌ 6.30ന്‌ കൊൽക്കത്ത തണ്ടർബോൾട്‌സ്‌ മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.
ത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.