പലസ്തീനെ തകര്‍ത്ത് സൗദി അറേബ്യ, ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യ ജക്കാര്‍ത്തയിലേക്ക്

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യ പലസ്തീനെ നിഷ്പ്രഭമാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യ. ഇന്ന് നടന്ന അവസാന മത്സരത്തിൽ സൗദി അറേബ്യ 96-72 എന്ന സ്കോറിനാണ് പലസ്തീനെ തകര്‍ത്തത്.

Palestinesaudi

ആദ്യ മത്സരത്തിൽ 80-61 എന്ന സ്കോറിന് സൗദി അറേബ്യ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ ഇന്ത്യ ങ്ങളുടെ രണ്ടാം മത്സരത്തിൽ 79-77 എന്ന സ്കോറിന് ത്രസിപ്പിക്കുന്ന വിജയം പലസ്തീനെതിരെ നേടിയതോടെ ഇന്നത്തെ മത്സരം നിര്‍ണ്ണായകമായി മാറുകയായിരുന്നു.

ഏഷ്യ കപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ, പലസ്തീനതിരെ ത്രില്ലര്‍ വിജയം

ഏഷ്യ കപ്പിന്റെ യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ. പലസ്തീനെതിരെ 79-77ന്റെ ത്രില്ലര്‍ വിജയത്തോടെയാണ് തങ്ങളുടെ പ്രതീക്ഷ സജീവമാക്കി നിര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന സൗദി അറേബ്യ – പലസ്തീന്‍ മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ യോഗ്യത.

ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാവും ജക്കാര്‍ത്തയിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടുക. 12 ടീമുകള്‍ ഇപ്പോള്‍ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ക്വാളിഫിക്കേഷനിൽ മൂന്നാം സ്ഥാനക്കാരായ ടീമുകള്‍ തമ്മിലുള്ള യോഗ്യത മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഏഷ്യ കപ്പ് യോഗ്യത, ഇന്ത്യയ്ക്ക് സൗദിയോട് പരാജയം

FIBA ഏഷ്യ കപ്പ് 2021 യോഗ്യത മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോടാണ് ഇന്ത്യ 61-80 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാലസ്തീന്‍ ആണ് ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍.

മൂന്നാം റാങ്ക് ടീമുകളുടെ യോഗ്യത മത്സരങ്ങളാണ് ഇപ്പോള്‍ സൗദിയിലെ ജിദ്ദയിൽ നടക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിൽ നടക്കുന്ന ഏഷ്യ കപ്പിലേക്ക് യോഗ്യത നേടും.

പുരുഷന്മാർക്ക് പിറകെ വനിതകളുടെ ബാസ്കറ്റ്ബോളിലും അമേരിക്ക ജേതാക്കൾ

ഒളിമ്പിക് വനിത ബാസ്കറ്റ്ബോളിൽ 1992 നു ശേഷം തോൽവി അറിയാത്ത അമേരിക്ക ഒരിക്കൽ കൂടി ഒളിമ്പിക് സ്വർണം സ്വന്തം പേരിൽ കുറിച്ചു. 90-75 എന്ന സ്കോറിന് ആതിഥേയർ ആയ ജപ്പാനെയാണ് അവർ വീഴ്ത്തിയത്. വെള്ളി മെഡലിൽ ഒതുങ്ങിയെങ്കിലും വലിയ നേട്ടം തന്നെയാണ് ജപ്പാന് ഇത്. തുടർച്ചയായ ഏഴാം ഒളിമ്പിക് സ്വർണം ആണ് അമേരിക്ക ജയിക്കുന്നത്.

മത്സരത്തിൽ എല്ലാ ക്വാട്ടറിലും വലിയ മുൻതൂക്കം ആണ് അമേരിക്ക കൈവരിച്ചത്. ടിന ചാൾസ്, ചെൽസി ഗ്രെ, ബ്രിയാന സ്റ്റുവാർഡ് എന്നീ വമ്പൻ താരനിരയാണ് അമേരിക്കൻ ജയം എളുപ്പമാക്കിയത്. അതേസമയം സെർബിയയെ 91-76 എന്ന സ്കോറിന് തോൽപ്പിച്ച ഫ്രാൻസ് വെങ്കലം നേടി. പുരുഷന്മാരിൽ വെള്ളിയും ഫ്രാൻസിന് ആയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പ്രതികാരം ചെയ്തു അമേരിക്ക,ഫ്രാൻസിനെ തോൽപ്പിച്ചു ബാസ്‌ക്കറ്റ്ബോൾ സ്വർണം

വീണ്ടും ഒരിക്കൽ കൂടി ഒളിമ്പിക് പുരുഷ ബാസ്‌ക്കറ്റ്ബോൾ സ്വർണം അമേരിക്കക്ക് സ്വന്തം. ഇതോടെ 16 തവണയാണ് അമേരിക്ക ബാസ്കറ്റ്ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും കഴിഞ്ഞ ലോക കപ്പിലും തങ്ങളെ തോൽപ്പിച്ച ഫ്രാൻസിനോട് പ്രതികാരം ചെയ്താണ് അമേരിക്ക ജയം കണ്ടത്. കെവിൻ ഡ്യൂറന്റ് ഒഴിച്ചാൽ വലിയ സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതെ വന്ന അമേരിക്കയെ ഫ്രാൻസ് വലിയ നിലക്ക് സമ്മർദ്ദത്തിൽ ആക്കി. എന്നാൽ 87-82 എന്ന സ്കോറിന് അമേരിക്ക കടന്നു കൂടുക ആയിരുന്നു.

ഇത് തുടർച്ചയായ നാലാം ഒളിമ്പിക് സ്വർണം കൂടിയാണ് അമേരിക്കക്ക്. ആദ്യ ക്വാട്ടറിൽ 22-18 നു മുന്നിലെത്തി അമേരിക്ക. കെവിൻ ഡ്യൂറന്റിന് തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണവും ആയി ഇത്. രണ്ടാം ക്വാട്ടറിൽ വലിയ പോരാട്ടം കണ്ടപ്പോൾ 22 പോയിന്റുകൾ അമേരിക്കയും 21 പോയിന്റുകൾ ഫ്രാൻസും നേടി. മൂന്നാം ക്വാട്ടറിലും കടുത്ത പോരാട്ടം തന്നെയാണ് കണ്ടത് എങ്കിലും 27-24 നു അമേരിക്ക മുന്നിട്ട് നിന്നു. അവസാന ക്വാട്ടറിൽ ഫ്രാൻസ് 19-16 നു മുൻതൂക്കം നേടിയെങ്കിലും ഇത് അമേരിക്കൻ സ്‌കോർ മറികടക്കാൻ ഉതകുന്നത് ആയിരുന്നില്ല. ഡ്യൂറന്റ് 29 പോയിന്റുകൾ നേടിയപ്പോൾ ടാറ്റം 19 പോയിന്റുകൾ ആണ് കണ്ടത്തിയത്. ഫ്രാൻസിന് ആയി ഗോബർട്ട് 16 പോയിന്റുകളും നേടി.

ഒളിമ്പിക്സ് ബാസ്‌ക്കറ്റ് ബോളിൽ അമേരിക്കയെ ഞെട്ടിച്ചു ഫ്രാൻസിന് അട്ടിമറി ജയം

ഒളിമ്പിക്സ് ബാസ്‌ക്കറ്റ് ബോളിൽ റെക്കോർഡ് സ്വർണ മെഡൽ ജേതാക്കൾ ആയ അമേരിക്കക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി. 15 തവണ ഒളിമ്പിക് സ്വർണം നേടിയ അമേരിക്കയെ ഏഴാം റാങ്കുകാർ ആയ ഫ്രാൻസ് നാലാം ക്വാട്ടറിൽ നടത്തിയ തിരിച്ചു വരവിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. 2004 ഒളിമ്പിക്‌സിൽ അർജന്റീനക്ക് എതിരെ തോൽവി വഴങ്ങിയ ശേഷം 25 മത്സരത്തിൽ ഒളിമ്പിക്‌സിൽ തോൽവി അറിയാതെ വന്ന അമേരിക്കയുടെ ആദ്യ തോൽവി ആയി ഇത്. 2 കൊല്ലം മുമ്പ് ബാസ്‌ക്കറ്റ് ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിലും ഫ്രാൻസ് അമേരിക്കയെ അട്ടിമറിച്ചിരുന്നു.

മൂന്നാം ക്വാട്ടറിൽ 10 പോയിന്റ് മുന്നിൽ നിന്ന അമേരിക്കയെ നാലാം ക്വാട്ടറിൽ പിടിച്ചു കെട്ടിയാണ് ആണ് ഫ്രാൻസ് ജയം പിടിച്ചു എടുത്തത്. 27 പോയിന്റുകൾ നേടിയ ഇവാൻ ഫോർനിയർ 14 പോയിന്റുകൾ നേടിയ റൂഡി ഗോബർട്ട് എന്നിവർ ആണ് ഫ്രാൻസിന് മിന്നും ജയം സമ്മാനിച്ചത്. ഒളിമ്പിക്‌സിൽ 134 മത്തെ മത്സരത്തിൽ ഇത് ആറാം തവണ മാത്രം ആണ് അമേരിക്ക തോൽക്കുന്നത്. സമീപകാലത്ത് തങ്ങളുടെ സ്വന്തം കളിയിൽ എൻ.ബി.എ സൂപ്പർ താരങ്ങളെ അണിനിരത്തിയിട്ടും അമേരിക്കക്ക് തിരിച്ചടി ഉണ്ടാകുന്നതിന്റെ വലിയ സൂചന ഈ മത്സരം തന്നു. ഗ്രൂപ്പിൽ അടുത്ത മത്സരത്തിൽ ഫ്രാൻസ് ചെക് റിപ്പബ്ലിക്കിനെ നേരിടുമ്പോൾ അമേരിക്കക്ക് ഇറാൻ ആണ് എതിരാളികൾ.

ഹിയാനിസിന്റെ അത്ഭുത പ്രകടനം, അമ്പതു വർഷങ്ങൾക്കു ശേഷം ബക്ക്‌സ് എൻ ബി എ ചാമ്പ്യൻസ്

മിൽവവുകി ബക്‌സിന്റെ50 വർഷത്തെ കാത്തിരിപ്പിന് അവസാനം. ഇന്ന് ഫീനിക്സ് സണ്ണിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബക്ക്‌സ് കിരീടത്തിൽ ഉമ്മ വെച്ചത്. 105-98 എന്ന സ്കോറിനാണ് ഇന്ന് ബക്ക്‌സ് വിജയിച്ചത്. ഹിയാനിസ് ആന്റെറ്റുകുമ്പോയുടെ ഗംഭീര പ്രകടനമാണ് ബക്‌സിനെ കിരീടത്തിലേക്ക് നയിച്ചത്. ഹിയാനിസ് ഇന്ന് 50 പോയിന്റും കളിയുടെ അവസാനത്തിലെ നിർണായകമായ ബ്ലോക്ക്‌ ഉൾപ്പെടെ 5 ബ്ലോക്കുകളും താരം നടത്തി. ഒരു എൻ ബി എ ഫൈനലിൽ 50 പോയിന്റ് എടുക്കുന്ന ഏഴാമത്തെ താരം മാത്രമാണ് ഹിയാനിസ്.

ബക്സിന്റെ രണ്ടാം എൻ ബി എ കിരീടം മാത്രമാണിത്. ഇതിനു മുമ്പ് 1971ൽ ആയിരുന്നു ബക്ക്‌സ് എൻ ബി എ കിരീടം ഉയർത്തിയത്. ഹിയാനിസ് ആന്റെറ്റുകുമ്പോ ഇന്ന് ആദ്യ പകുതിയിൽ തന്നെ 33 പോയിന്റുകൾ നേടിയിരുന്നു. ഫൈനലിലെ എം വി പി ആയതും ഹിയാനിസ് തന്നെ. ഹിയാനിസിന്റെ സഹോദരങ്ങളായ തനാസിസും കോസ്റ്റാസും നേരത്തെ തന്നെ എൻ ബി എ കിരീടം നേടിയിരുന്നു.

അവസാന സെക്കന്‍ഡില്‍ ത്രി പോയിന്ററിലൂടെ ഇറാഖിനെതിരെ വിജയം, രണ്ടാം മത്സരത്തില്‍ ലെബനനോട് പരാജയം ഏറ്റു വാങ്ങി ഇന്ത്യ

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു വിജയവും ഒരു തോല്‍വിയും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഇറാഖിനെ 81-78 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ലെബനനോട് ഇന്ത്യ 99-71 എന്ന സ്കോറിന് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. ബഹ്റൈനിലെ ഖലീഫ സ്പോര്‍ട്സ് സിറ്റിയിലാണ് ഇരു മത്സരങ്ങളും നടന്നത്.

ആദ്യ മത്സരത്തില്‍ ഇറാഖിനെതിരെ ഇന്ത്യയുടെ വിജയം അവസാന സെക്കന്‍ഡില്‍ ആയിരുന്നു. വിശേഷ് ബൃഗ്വന്‍ഷിയുടെ അവസാന സെക്കന്‍ഡിലെ ത്രീ പോയിന്റര്‍ ആണ് 78-78ന് തുല്യത പാലിച്ച ടീമുകളെ വേര്‍തിരിച്ചത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും രണ്ടാം നിര ടീമിനെയാണ് ഇറക്കിയതെങ്കിലും ഇന്ത്യയ്ക്ക് ലെബനന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ലെബനന്‍ വിജയത്തോടെ 2021 ഫിബ ഏഷ്യ കപ്പിന് ഒന്നാം സ്ഥാനക്കാരായി അപരാജിതരായി യോഗ്യത നേടിയപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനക്കാരായി ഇനിയൊരു യോഗ്യത റൗണ്ട് കൂടി കളിക്കും.

ഫെബ്രുവരി 21 2020ല്‍ നടന്ന മത്സരങ്ങളില്‍ ഇന്ത്യ ബഹ്റൈനോട് 67-68ന് പൊരുതി കീഴടങ്ങിയപ്പോള്‍ ഇറാഖിനെ 94-75ന് പരാജയപ്പെടുത്തിയിരുന്നു. പിന്നീട് നവംബര്‍ 27 2020ല്‍ ലെബനനോട് 60-115 എന്ന സ്കോറിന് ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ബഹ്റൈനോട് 72-88 എന്ന സ്കോറിന് ഇന്ത്യ കീഴടങ്ങി.

ഇത്തവണ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു പരാജയവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഗ്രൂപ്പ് ഡി യില്‍ ഇന്ത്യയ്ക്ക് ഇറാഖിനെതിരെ മാത്രമേ വിജയിക്കുവാനായുള്ളു.

 

ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ ഇറാഖിനും ലെബനനുമെതിരെ

FIBA ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എതിരാളികളായി ഇറാഖും ലെബനനും. ഗ്രൂപ്പ് ഡിയിലെ അംഗമായ ഇന്ത്യയുടെ യോഗ്യത മത്സരങ്ങള്‍ ഫെബ്രുവരി 20, 22 തീയ്യതികളില്‍ നടക്കുമെന്നാണ് അറിയുന്നത്. ബഹ്റൈനിലെ ഖലീഫ സ്പോര്‍ട്സ് സിറ്റി അരീനയില്‍ ആണ് മത്സരങ്ങള്‍ നടക്കുക.

ഫെബ്രുവരി 20ന് ഇറാഖുമായി ഇന്ത്യ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് ഏറ്റുമുട്ടുമ്പോള്‍ ലെബനനുമായി ഫെബ്രുവരി 22ന് വൈകുന്നേരം 7.30ന് ആണ് ഏറ്റുമുട്ടുക.

ലെബ്രോൺ ജെയിംസും ആന്റണി ഡേവിസും ലൈകേഴ്സിൽ കരാർ പുതുക്കി

എൻ ബി എ ചാമ്പ്യന്മാരായ ലൈകേഴ്സ് അവരുടെ രണ്ട് സൂപ്പർ താരങ്ങളുടെയും കരാർ പുതുക്കി. കഴിഞ്ഞ സീസണിലെ എം വി പി ആയ ലെബ്രോൺ ജെയിംസിന്റെയും ആന്റണി ഡേവിസിന്റെയും കരാർ ആണ് ലൈകേഴ്സ് പുതുക്കിയത്. ലെബ്രോൺ ജെയിംസ് രണ്ട് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 35കാരനായ താരത്തിന് 85മില്യൺ ഡോളർ ആകും ഈ രണ്ട് വർഷത്തേക്ക് ലഭിക്കുക രണ്ട് വർഷം കഴിഞ്ഞാൽ ലെർബ്രോൺ ജെയിംസ് ഫ്രീ ഏജന്റാകും.

മൂന്ന് ടീമുകൾക്ക് ഒപ്പം എൻ ബി എ ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള ഏക താരമാണ് ലെബ്രോൺ ജെയിംസ്. 2018ൽ ലൈകേഴ്സിൽ എത്തും മുമ്പ് ലെബ്രോൺ ജെയിംസ് മിയാമി ഹീറ്റേഴ്സിനൊപ്പവും ക്ലെവ്ലാൻഡ് കാവൽറീസിനൊപ്പവും എൻ ബി എ കിരീടം നേടിയിട്ടുണ്ട്. 28കാരനായ ആന്റണി ഡേവിസ് അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 190മില്യൺ ഡോളർ ആണ് കരാർ തുക. ഒരു ദശകത്തെ കാത്തിരിപ്പിന് ശേഷമാണ് ലൈകേഴ്സ് ഈ കഴിഞ്ഞ സീസണിൽ എൻ ബി എ കിരീടം ഉയർത്തിയത്.

ലൈകേഴ്സ് വീണ്ടും എൻ ബി എ ചാമ്പ്യൻസ്, ചരിത്രം കുറിച്ച് ലെബ്രോൺ ജെയിംസ്

നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനും അവസാനം ലോസ് ആഞ്ചെലെസ് ലേകേഴ്സ് വീണ്ടും ബാസ്ക്കറ്റ്ബോൾ ലോകത്തിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു. കോബെ ബ്രയാന്റ് എന്ന ഇതിഹാസം 2010ൽ കിരീടം നേടിക്കൊടുത്ത ശേഷം ലേകേഴ്സ് ആദ്യമായി എൻ ബി എ ഫൈനലിൽ എത്തിയത് ഇത്തവണ ആയിരുന്നു. അന്ന് കോബെ ആയിരുന്നു എങ്കിൽ ഇന്ന് ലെബ്രോൺ ജെയിംസ് ലൈകേഴ്സിന്റെ ഹീറോ ആയി. മിയാമി ഹീറ്റിനെ ആറാം ഗെയിമിൽ തകർത്ത് എറിഞ്ഞ് കൊണ്ടാണ് ലൈകേഴ്സ് ഇന്ന് കിരീടം ഉറപ്പിച്ചത്.

ഇന്ന് നടന്ന മത്സരം 106-93 എന്ന സ്കോറിനാണ് ലൈകേഴ്സ് വിജയിച്ചത്. ഇതോടെ ഏഴ് സീരീസ് ഫൈനൽ 4-2ന് ലൈകേഴ്സ് സ്വന്തമാക്കി. ലൈകേഴ്സിന്റെ 17ആം എൻ ബി എ കിരീടമാണിത്. ബോസ്റ്റൻ കെൽറ്റിക്സിനിപ്പം ഏറ്റവും കൂടുതൽ എൻ ബി എ കിരീടം ഉള്ള ടീമായി ഇതോടെ ലൈകേഴ്സ് മാറി. ഫൈനലിൽ ലെബ്രോൺ ജെയിംസ് തന്നെയാണ് എം വി പി ആയി മാറിയത്. 28 പോയിന്റ് ആൺ. ലെബ്രോൺ ജെയിംസ് ഇന്ന് നേടിയത്.

മൂന്ന് വ്യത്യസ്ത ടീമുകൾക്ക് ഒപ്പം എൻ ബി എ കിരീടം നേടുന്ന ആദ്യ താരമായി ഇതോടെ ലെബ്രോൺ ജെയിംസ് മാറി. 2012, 2013 സീസണുകളിൽ ഹീറ്റ്സിന് ഒപ്പവും 2016ൽ ക്ലെവലാൻഡിനൊപ്പവും ജെയിംസ് കിരീടം നേടിയിരുന്നു‌

കറുത്ത വർഗ്ഗക്കാരനെ കൊന്നു വീണ്ടും അമേരിക്കൻ പോലീസ് ക്രൂരത, എൻ.ബി.എ പ്ലേ ഓഫ് കളിക്കാൻ വിസമ്മതിച്ചു ടീമുകൾ

പോലീസ് അധികൃതരാൽ വംശീയ വെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ മരണം ഉയർത്തിയ ‘ബ്ളാക്ക് ലൈഫ്സ് മാറ്റർ’ പ്രതിഷേധ കൊടുങ്കാറ്റിന് ശേഷവും അമേരിക്കയിൽ വീണ്ടും പോലീസ് ക്രൂരത. മുമ്പ് കായിക രംഗത്ത് വലിയ പ്രതിഷേധം ജോർജ് ഫ്ലോയിഡിന്റെ മരണത്തിനു ശേഷം ഉണ്ടായെങ്കിൽ ഇത്തവണ തങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കുക ആണ് കായിക രംഗം. ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ആണ് അമേരിക്കൻ സംസ്ഥാനമായ വിസ്കോസിനിൽ പോലീസിന്റെ വെടിയേറ്റ് ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വർഗ്ഗക്കാരൻ മരിക്കുന്നത്. 7 തവണയാണ് പോലീസ് ബ്ലേക്കിന്‌ നേരെ വെടി ഉതിർത്തത്. എന്നും കരുത്തവർഗ്ഗക്കാർക്ക് എതിരെയുള്ള അമേരിക്കൻ പോലീസ് ക്രൂരത അമേരിക്കയിൽ വലിയ വിവാദ വിഷയമാണ്. ഇതിനെ തുടർന്നാണ് ബ്ലേക്കിന്‌ പിന്തുണയുമായി എൻ.ബി.എ പ്ലേ ഓഫ് കളിക്കില്ലെന്ന ചരിത്രപരമായ തീരുമാനം വിസ്കോസിനിൽ നിന്നുള്ള ടീമായ മിൽവുകീ ബക്‌സ് എടുക്കുന്നത്.

തങ്ങളുടെ സ്റ്റേഡിയത്തിൽ നിന്നു അധികം അകലെയല്ലാതെ താമസിക്കുന്ന ബ്ലേക്കിന്റെ കൊലപാതകത്തെ തുടർന്ന് പ്ലേ ഓഫ് കളിക്കില്ല എന്ന ഉറച്ച തീരുമാനം ബക്‌സ് ടീം എടുക്കുക ആയിരുന്നു. എൻ.ബി.എ പ്ലേ ഓഫിൽ ഓർലാണ്ടോ മാജിക്കിന്‌ എതിരായ അഞ്ചാം മത്സരം ബക്സ് കളിക്കില്ല എന്നു തീരുമാനിച്ചതോടെ അവർക്ക് പിന്തുണ നൽകിയ മാജിക് ലോക്കർ റൂമിൽ നിന്ന് കളത്തിലേക്ക് വരാൻ വിസമ്മതിച്ചു. നിലവിൽ സീരീസിൽ ഒന്നിനെതിരെ മൂന്ന് മത്സരങ്ങൾ പിന്നിൽ നിൽക്കുക ആണെങ്കിലും ബക്സ് മത്സരം തോറ്റതായി അംഗീകരിക്കാൻ ഓർലാണ്ടോ മാജിക് തയ്യാറായില്ല. ഇതേ പോലീസിനാൽ 2018 ൽ തങ്ങളുടെ താരം സ്റ്റെർലിങ് ബ്രോൺ വംശീയ അധിക്ഷേപത്തിനു വിധേയമായ ചരിത്രമുള്ള ബക്സ് തങ്ങളുടെ ശക്തമായ നിലപാട് കൊണ്ട് വലിയ ശബ്ദമാണ് ഉയർത്തിയത്.

തുടർന്ന് ഹൂസ്റ്റൺ റോക്കറ്റ്‌സ്, ഒകലഹോമ സിറ്റി ടീമുകൾ തങ്ങളുടെ മത്സരം കളിക്കില്ലെന്ന തീരുമാനം എടുത്തു. സമാനമായ തീരുമാനം തന്നെ എടുത്ത ലോസ് ആഞ്ചൽസ് ലേക്കേഴ്‌സ്, പോർട്ട്ലാന്റ് ട്രൈൽ ബ്ലെസേഴ്‌സ് ടീമുകളും പോലീസ് അതിക്രമത്തിന് എതിരെ ശക്തമായി രംഗത്ത് വന്നു. ഇതോടെ ഈ മത്സരങ്ങൾ പിന്നീട്‌ നടത്തും എന്നു എൻ.ബി.എ അധികൃതർ പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് പ്രഖ്യാപിച്ച ദിവസം കളിക്കാൻ ടീമുകൾ തയ്യാറാവുമോ എന്നു ഇപ്പോൾ വ്യക്തമല്ല. തങ്ങളുടെ ബേസ് ബോൾ മത്സരം കളിക്കില്ല എന്നു മിൽവുകീ ഭ്രൂവെയ്‌സും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നും രാഷ്ട്രീയപരമായി വലിയ തീരുമാനങ്ങൾ എടുത്ത പാരമ്പര്യം ആണ് എൻ.ബി.എ താരങ്ങൾക്ക് ഉള്ളത്. ജോർജ് ഫ്ലോയിഡ് വിഷയത്തിൽ അടക്കം ലൈബ്രോൺ ജെയിംസ് അടക്കം വലിയ താരങ്ങൾ എല്ലാം വലിയ പ്രതിഷേധം ആണ് ഉയർത്തിയത്. എന്നാൽ ഈ പ്രതിഷേധങ്ങൾ ഫലം കാണുന്നില്ല എന്ന തിരിച്ചറിവ് ആണ് മത്സരങ്ങൾ കളിക്കാൻ തയ്യാറാവാത്ത വിധം കടുത്ത തീരുമാനങ്ങൾ എടുക്കാൻ താരങ്ങളെ പ്രേരിപ്പിക്കുന്നത്. പോലീസിന്റെ അടക്കം വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മത്സരങ്ങൾ കളിക്കാതെ അനിശ്ചിതകാല സമരത്തിലേക്ക് പോവാനുള്ള തീരുമാനം കളിക്കാരുടെ സംഘടന വോട്ടെടുപ്പിലൂടെ എടുത്തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. എന്തായാലും വംശീയതക്ക് എതിരെ സന്ധിയില്ലാ പോരാട്ടത്തിലേക്ക് തന്നെയാണ് അമേരിക്കൻ കായികതാരങ്ങൾ ഇറങ്ങുന്നത് എന്നതാണ് വസ്തുത.

Exit mobile version