പതിനെട്ടാം എൻ.ബി.എ കിരീടം നേടി റെക്കോർഡ് കുറിച്ചു ബോസ്റ്റൺ സെൽറ്റിക്‌സ്!

ഏറ്റവും കൂടുതൽ എൻ.ബി.എ കിരീടങ്ങൾ നേടുന്ന റെക്കോർഡ് കുറിച്ച് ബോസ്റ്റൺ സെൽറ്റിക്‌സ് ഈ സീസണിലെ എൻ.ബി.എ കിരീടത്തിൽ മുത്തമിട്ടു. ഡലാസ് മാവറിക്സിനെ അഞ്ചാം ഫൈനലിൽ 106-88 എന്ന സ്കോറിന് മറികടന്നു ആണ് സെൽറ്റിക്‌സ് കിരീടം ഉയർത്തിയത്. ഫൈനൽസിൽ ആദ്യ 3 മത്സരങ്ങളും ജയിച്ച സെൽറ്റിക്‌സ് പക്ഷെ നാലാം ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ജയം കണ്ട സെൽറ്റിക്‌സ് 2008 നു ശേഷമുള്ള തങ്ങളുടെ ആദ്യ എൻ.ബി.എ കിരീടം ഉയർത്തി.

ഇതോടെ എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമാണ് ബോസ്റ്റൺ സെൽറ്റിക്‌സ് മാറി. എൻ.ബി.എ ഫൈനൽസിൽ എം.വി.പി ആയി മാറിയ ജെയ്ലൻ ബ്രോൺ ആണ് സെൽറ്റിക്‌സിന് റെക്കോർഡ് കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചത്. കഴിഞ്ഞ വർഷം എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായ ബ്രോൺ വിമർശകരുടെ വായ അടപ്പിച്ചു. മത്സരത്തിൽ 21 പോയിന്റുകളും, 8 റീബോണ്ടും, 6 അസിസ്റ്റുകളും ബ്രോൺ നേടി.

അതേസമയം ഇന്നത്തെ മത്സരത്തിൽ ജെയ്സൺ ടാറ്റം ആണ് താരമായത്. മത്സരത്തിൽ 31 പോയിന്റുകളും, 11 അസിസ്റ്റുകളും, 8 റീബോണ്ടും ടാറ്റം നേടി. സ്വന്തം കാണികൾക്ക് മുമ്പിൽ സെൽറ്റിക്സിന് ഇത് ആഘോഷ രാവ് ആയി. എൻ.ബി.എ ഫൈനൽസിൽ 20.8 പോയിന്റ്, 5.4 റീബോണ്ട്, 5 അസിസ്റ്റുകൾ ശരാശരി നേടിയാണ് ബ്രോൺ ഏറ്റവും വിലകൂടിയ താരമായി മാറിയത്. കിരീടത്തോടെ ലേക്കേഴ്സിനെ മറികടന്നു ആണ് സെൽറ്റിക്‌സ് ഏറ്റവും കൂടുതൽ കിരീടം നേടിയ എൻ.ബി.എ ഫ്രാഞ്ചേഴ്‌സി ആയി മാറിയത്. സീസണിന്റെ തുടക്കത്തിലും പലരും എഴുതി തള്ളിയ സെൽറ്റിക്‌സിന്റെ വിജയം വിമർശകരുടെ വായ അടപ്പിക്കുന്നത് കൂടിയാണ്.

ജോക്കറിന്റെ ഡെൻവർ നഗറ്റ്സ് എൻ.ബി.എ ജേതാക്കൾ! ചരിത്രത്തിലെ ആദ്യ കിരീടം

എൻ.ബി.എ കിരീടം ഡെൻവർ നഗറ്റ്സ് സ്വന്തമാക്കി. തങ്ങളുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ആണ് അവർ എൻ.ബി.എ കിരീടം ഉയർത്തുന്നത്. ഫൈനൽസിലെ അഞ്ചാം മത്സരത്തിൽ സ്വന്തം മൈതാനത്ത് മയാമി ഹീറ്റ്സിനെ 94-89 എന്ന സ്കോറിനു അവർ മറികടക്കുക ആയിരുന്നു. ഇതോടെ ഫൈനൽസ് 4-1 നു ജയിച്ചു അവർ കിരീടം ഉയർത്തി.

28 പോയിന്റുകളും 16 റീബോണ്ടുകളും ആയി തിളങ്ങിയ നിക്കോള ജോകിച്, 14 പോയിന്റുകളും 8 അസിസ്റ്റുകളും നേടിയ ജമാൽ മറെ, 16 പോയിന്റുകളും 13 റീബോണ്ടുകളും നേടിയ മൈക്കിൾ പോർട്ടർ ജൂനിയർ എന്നിവർ ആണ് നഗറ്റ്സിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത്. കുറെ നാളത്തെ നിരാശയും പരിക്കുകളും അതിജീവിച്ചു ആണ് നഗറ്റ്സ് ചരിത്രം എഴുതിയത്. ഫൈനൽസിൽ ഉടനീളം അവിസ്മരണീയ പ്രകടനം പുറത്ത് എടുത്ത സെർബിയൻ താരം നിക്കോള ജോകിച് ആണ് ഫൈനൽസിലെ ഏറ്റവും മൂല്യമുള്ള താരം(എം.വി.പി).

നാലാം മത്സരത്തിലും ജയം, എൻ.ബി.എ ചരിത്ര കിരീടത്തിലേക്ക് ഡെൻവർ നഗറ്റ്സിന് ഇനി ഒരു ജയം മാത്രം മതി

എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരത്തിലും ജയം കുറിച്ചു ഡെൻവർ നഗറ്റ്സ്. മയാമി ഹീറ്റ്സിന് എതിരെ 108-95 എന്ന സ്കോറിനു ആണ് ഡെൻവർ ജയം കണ്ടത്. ഇതോടെ ഫൈനൽസിൽ അവർക്ക് 3-1 ന്റെ മുൻതൂക്കം ആയി. അടുത്ത മത്സരത്തിൽ സ്വന്തം മൈതാനത്ത് ജയിക്കാൻ ആയാൽ അവരുടെ ചരിത്രത്തിലെ ആദ്യ എൻ.ബി.എ കിരീടം ഡെൻവറിനു സ്വന്തമാക്കാൻ ആവും.

27 പോയിന്റുകളും 7 റീബോണ്ടുകളും 6 അസിസ്റ്റുകളും ആയി തിളങ്ങിയ ആരോൺ ഗോർഡന്റെ മിന്നും പ്രകടനം ആണ് അവർക്ക് നിർണായകമായത്. ഒരിക്കൽ കൂടി 10 അസിസ്റ്റുകൾ നേടിയ ജമാൽ മറെയും എന്നത്തേയും പോലെ ടീമിന്റെ നട്ടെല്ല് ആയ നികോള ജോകിചും അവരുടെ ജയത്തിൽ മുഖ്യപങ്ക് വഹിച്ചു. തിങ്കളാഴ്ച നടക്കുന്ന അഞ്ചാം ഫൈനൽസ് മത്സരത്തിൽ ജയം കുറിച്ച് ചരിത്രം എഴുതാൻ ആവും ഡെൻവർ ശ്രമിക്കുക.

എൻ.ബി.എ ഫൈനൽസിലും മെസ്സി മയം

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ എത്തും എന്നു ലയണൽ മെസ്സി പ്രഖ്യാപിച്ചതിനു പിന്നാലെ മെസ്സിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്തു ആരാധകർ. ഇന്നലെ നടന്ന എൻ.ബി.എ ഫൈനൽസിലും മെസ്സിക്ക് സ്വാഗതം നേർന്നു നിരവധി ആരാധകർ ആണ് എത്തിയത്.

മെസ്സിയുടെ ജേഴ്സിയും ഫോട്ടോയും ആയി എത്തിയ ആരാധകരെ കാണാൻ ആയപ്പോൾ തങ്ങളുടെ നഗരത്തിലേക്ക് മെസ്സിക്ക് സ്വാഗതം എന്നു മയാമി ഹീറ്റ്‌സ് സ്‌കോർ ബോർഡിൽ എഴുതി കാണിക്കുകയും ചെയ്തു. ഡെൻവർ നഗറ്റ്സ്, മയാമി ഹീറ്റ്‌സ് എന്നിവർ തമ്മിലുള്ള മൂന്നാം ഫൈനൽസ് മത്സരത്തിൽ ആണ് മെസ്സിക്ക് സ്വാഗതം നേർന്നു ആരാധകരും ടീമും എത്തിയത്. മത്സരം കാണാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും ഉണ്ടായിരുന്നു.

എൻ.ബി.എ ഫൈനൽസിൽ ചരിത്രം എഴുതി ഒരേയൊരു ജോക്കർ!

എൻ.ബി.എ ഫൈനൽസിൽ ചരിത്രം എഴുതി ഡെൻവർ നഗറ്റ്സിന്റെ സെർബിയൻ താരം നിക്കോള ജോകിച്. ജോക്കർ എന്നു വിളിപ്പേരുള്ള ജോകിച് ഇന്നലെ ഫൈനൽസിലെ മൂന്നാം മത്സരത്തിൽ മയാമി ഹീറ്റ്സിന് എതിരെ ചരിത്രം എഴുതുക ആയിരുന്നു. മത്സരത്തിൽ 32 പോയിന്റുകൾ നേടിയ ജോകിച് 21 റീബോണ്ടുകളും 10 അസിസ്റ്റുകളും ആണ് കുറിച്ചത്.

ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം എൻ.ബി.എ ഫൈനൽസിൽ പോയിന്റുകൾ, റീബോണ്ട്, അസിസ്റ്റുകൾ എന്നിവയിൽ 30-20-10 എന്ന സ്‌കോർ കുറിക്കുന്നത്. അതേസമയം ജോകിചിന്റെ സഹതാരം ജമാൽ മറെ 34 പോയിന്റുകളും 10 വീതം റീബോണ്ട് അസിസ്റ്റുകൾ എന്നിവയും കുറിച്ചു. ചരിത്രത്തിൽ ആദ്യമായി ആണ് രണ്ടു സഹതാരങ്ങൾ എൻ.ബി.എ ഫൈനൽസിൽ ട്രിപ്പിൾ ഡബിൾ കുറിക്കുന്നത്. കൂടാതെ 25 ൽ അധികം പോയിന്റുകളും 10 അസിസ്റ്റുകളും ഒരു ഫൈനൽസിൽ ഒന്നിൽ അധികം കുറിക്കുന്ന ആദ്യ സഹതാരങ്ങൾ ആയും ഇവർ മാറി.

ഇവരുടെ മികവിൽ ഡെൻവർ മത്സരം 109-94 എന്ന സ്കോറിനു ജയിച്ചു. ഇതോടെ ഡെൻവർ ഫൈനൽസിൽ 2-1 നു മുന്നിൽ ആണ്. നാളെയാണ് എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരം നടക്കുക. ചരിത്രത്തിൽ ആദ്യമായി ഡെൻവർ നഗറ്റ്സിനെ ഫൈനലിൽ എത്തിക്കാൻ ജോക്കറിന് ആയ വർഷം ആണ് ഇത്. അതേസമയം മത്സരശേഷം നിക്കോള ജോകിച് എൻ.ബി.എയിൽ എക്കാലത്തെയും മഹത്തായ താരങ്ങൾ ഉണ്ടാക്കിയ മാറ്റം ആണ് നിലവിൽ ഉണ്ടാക്കുന്നത് എന്നാണ് ഇതിഹാസതാരം മാജിക് ജോൺസൺ ട്വിറ്ററിൽ കുറിച്ചത്.

കിംഗ് ലെബ്രോൺ ജെയിംസ്!! എൻ ബിഎയിലെ എക്കാലത്തെയും മികച്ച സ്കോറർ

പ്രോ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോററായി ലെബ്രോൺ ജെയിംസ് മാറി. ഇന്ന് കരിയറിലെ 38,388-ാമത്തെ പോയിന്റോടെ ഇതിഹാസം കരീം അബ്ദുൾ-ജബ്ബാറിനെ മറികടന്ന് ജെയിംസ് NBA-യുടെ എക്കാലത്തെയും മികച്ച സ്‌കോററായി മാറി. ലോസ് ഏഞ്ചൽസ് ലേക്കേഴ്‌സ് ഫോർവേഡ് സ്വന്തം മുന്നിൽ ആണ് ഈ ചരിത്രം കുറിച്ചത്. ലേക്കർ ഇതിഹാസം അബ്ദുൾ-ജബ്ബാറും കോർട്ട്‌സൈഡിൽ സാക്ഷിയായി ഉണ്ടായിരിന്നു. ഇന്ന് റെക്കോഡ് തകർക്കാൻ 36 പോയിന്റ് വേണ്ടിയിരുന്ന ജെയിംസ് ഒക്‌ലഹോമ സിറ്റി തണ്ടറിനെതിരെ മൂന്നാം ക്വാർട്ടറിൽ 11 സെക്കൻഡ് ശേഷിക്കെ ആണ് ഈ ചരിത്ര നിമിഷത്തിൽ എത്തിയത്.

1984 ഏപ്രിലിൽ വിൽറ്റ് ചേംബർലെയ്‌നെ മറികടന്ന് പ്രൊ ബാസ്ക്കറ്റ്ബോളിലെ ഏറ്റവും മികച്ച സ്കോറർ ആയ ശേഷ അബ്ദുൾ-ജബ്ബാർ 39 വർഷത്തോളമാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. 1,410-ാമത്തെ കരിയർ ഗെയിമിലാണ് ജെയിംസിന്റെ റെക്കോർഡ് സൃഷ്ടിച്ച പോയിന്റ് വന്നത്. ഇനിയും കുറച്ച് സീസണുകൾ കൂടെ തുടരും എന്ന് പ്രഖ്യാപിച്ച ജെയിംസ് 40,000 പോയിന്റ് നേടുന്ന ആദ്യത്തെ NBA കളിക്കാരനായി അടുത്ത സീസണോടെ മാറും. എൻ ബി എയിൽ കളിച്ച മൂന്ന് ഫ്രാഞ്ചൈസികളായ ലേക്കേഴ്‌സ്, ക്ലീവ്‌ലാൻഡ് കവലിയേഴ്‌സ്, മിയാമി ഹീറ്റ് എന്നിവർക്ക് ഒപ്പം കിരീടം ഉയർത്തിയിട്ടുള്ള താരം കൂടിയാണ് ലെബ്രോൺ.

ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ്: കൊച്ചി ടൈഗേഴ്‌സിന് രണ്ടാം ജയം

കൊച്ചി: കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗില്‍ (ഐഎന്‍ബിഎല്‍) കൊച്ചി ടൈഗേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം ദിന മത്സരത്തില്‍ ചെന്നൈ ഹീറ്റിനെ 78-73ന് തോല്‍പിച്ചു. ആദ്യമത്സരത്തില്‍ ഛണ്ഡിഗഡ് വാരിയേഴ്‌സിനെ 81-75 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഛണ്ഡിഗഢ് വാരിയേഴ്‌സ് മുംബൈ ടൈറ്റന്‍സിനെയും (101-72), ബെംഗളൂരു കിങ്‌സ് ഡല്‍ഹി ഡല്‍ഹി ഡ്രിബ്ലേഴ്‌സിനെയും (109-106) തോല്‍പ്പിച്ചു.

മൂന്നാം ദിന മത്സരത്തില്‍ ഇന്ന് വൈകിട്ട് 6.30ന് കൊച്ചി ടൈഗേഴ്‌സ് ഡല്‍ഹി ഡ്രിബ്ലേഴ്‌സിനെ നേരിടും. ഉച്ചക്ക് രണ്ടിന് ഛണ്ഡിഗഢ് വാരിയേഴ്‌സ്-ബെംഗളൂരു കിങ്‌സ്, 4.15ന് ചെന്നൈ ഹീറ്റ്‌സ്-മുംബൈ ടൈറ്റന്‍സ് എന്നിങ്ങനെയാണ് മറ്റു മത്സരങ്ങള്‍. 20ന് കൊച്ചി റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും.

ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോളിന് പുത്തന്‍ ഉണര്‍വായി ഐഎൻബിഎൽ, കൊച്ചി റൗണ്ട് മത്സരങ്ങള്‍ തുടങ്ങി

കൊച്ചി: ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോളിന് പുത്തന്‍ ഉണര്‍വ് നല്‍കി ഇന്ത്യന്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗിന് (ഐഎൻബിഎൽ) കൊച്ചിയില്‍ തുടക്കം. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് (രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം) ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയുള്ള ഐഎന്‍ബിഎലിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമായത്. കൊച്ചി, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ആറ് ടീമുകളാണ് മത്സരിക്കുന്നത്. ഞായറാഴ്ച തുടങ്ങിയ ആദ്യ റൗണ്ട് മത്സരത്തിന്റെ ആദ്യദിനം ചെന്നൈ ഹീറ്റ് ഡല്‍ഹി ഡ്രിബ്ലേഴ്‌സിനെയും, മുംബൈ ടൈറ്റന്‍സ് ബെംഗളൂരു കിങ്‌സിനെയും പരാജയപ്പെടുത്തി. ആതിഥേയരായ കൊച്ചി ടൈഗേഴ്‌സ് ചണ്ഡീഗഡ് വാരിയേഴ്‌സിനെ തോല്‍പ്പിച്ച് ജയത്തോടെ തുടങ്ങി. ഒക്ടോബര്‍ 20ന് കൊച്ചി റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും.

ഇന്ത്യയിലെ പ്രതിഭകളെ കണ്ടെത്തി, കളിക്കാരെ അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് ഐഎന്‍ബിഎല്‍ സിഇഒ പര്‍വീണ്‍ ബാറ്റിഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റിനെ സംയോജിപ്പിക്കുന്നതിനുള്ള വേഗമേറിയ യാത്രയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നത്. ബാസ്‌ക്കറ്റ്‌ബോളിനെ താഴെത്തട്ടിലേക്ക് കൊണ്ടുപോകാനുള്ള ഞങ്ങളുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും ഈ കായികവിനോദത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്ന, ഫെഡറേഷന്‍ ഭാരവാഹികള്‍, കോര്‍പറേറ്റുകള്‍, പ്രമുഖ വ്യക്തികളില്‍ എന്നിവരില്‍ നിന്നും തുടക്കം മുതല്‍ വലിയ താല്‍പര്യവും പങ്കാളിത്തവുമാണ് ലീഗിന് ലഭിച്ചത്. ടൂര്‍ണമെന്റ് ആരംഭിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ട്, അതിന്റെ വിജയം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍ബിഎല്‍ സിഒഒയും കോംപറ്റീഷന്‍സ് ഡയറക്ടറുമായ മഗേഷ് സാബാ, കൊച്ചി കോമ്പറ്റീഷന്‍ ഡയറക്ടറും ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ റാണാ താളിയത്ത്, കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോഹര കുമാര്‍, സെക്രട്ടറി ശശിധരന്‍ സി.കെ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആകെ മൂന്ന് റൗണ്ട് മത്സരങ്ങളാണുള്ളത്. ലീഗിന്റെ രണ്ടാം റൗണ്ട് ഒക്ടോബര്‍ 26 മുതല്‍ 30 വരെ ജയ്പൂരിലും, മൂന്നാം റൗണ്ട് ഡിസംബര്‍ 7 മുതല്‍ 11 വരെ പൂനെയിലും നടക്കും. 2023 ജനുവരി 11 മുതല്‍ 15 വരെ ബെംഗളുരുവിലാണ് പ്ലേഓഫ് മത്സരങ്ങള്‍ നടക്കുക. അഞ്ച് ദിവസങ്ങളിലായാണ് ഓരോ റൗണ്ടും നടക്കുക. ആറ് ടീമുകളും ബാക്കിയുള്ള എല്ലാ ടീമുകള്‍ക്കെതിരെയും ഓരോ റൗണ്ടിലും ഒരുതവണ മത്സരിക്കും. മൂന്ന് റൗണ്ടിന് ശേഷമുള്ള പോയിന്റ് ടേബിളിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലേഓഫ് സീഡിങ് നിര്‍ണയിക്കുക. അഞ്ച് ദിവസത്തെ റൗണ്ട് റോബിന്‍ മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുന്ന ടീമിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറ്റവും മൂല്യമേറിയ താരത്തിന് 25,000 രൂപയും സമ്മാനം നല്‍കും. കാണികള്‍ക്ക് എല്ലാ മത്സരങ്ങള്‍ക്കുമുള്ള പ്രവേശനം സൗജന്യമാണ്. പ്രത്യേക ഗേറ്റ് വഴി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.

ദശലക്ഷക്കണക്കിന് ബാസ്‌കറ്റ്‌ബോള്‍ ആരാധകര്‍ ഇന്ത്യയില്‍ ഒരു ദേശീയ ലീഗ് വളരെക്കാലമായി സ്വപ്നം കാണുന്നുവെന്നത് സത്യമാണെന്ന് ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ) പ്രസിഡന്റ് ഡോ. കെ ഗോവിന്ദരാജ് അഭിപ്രായപ്പെട്ടു. ബിഎഫ്‌ഐ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ കാഴ്ചപ്പാട് അനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഹെഡ്സ്റ്റാര്‍ട്ട് അരീന ഇന്ത്യയെ ഞങ്ങള്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ രണ്ടാം വാരാന്ത്യത്തിലും ആയിരക്കണക്കിന് കളിക്കാര്‍ക്ക് മത്സരാധിഷ്ഠിത ഗെയിം നല്‍കാനാണ് ഐഎന്‍ബിഎല്‍ ലക്ഷ്യമിടുന്നതെന്ന് ബിഎഫ്‌ഐ സെക്രട്ടറി ജനറല്‍ ചന്ദര്‍ മുഖി ശര്‍മ പറഞ്ഞു. ലീഗ് രൂപീകരണത്തിനും ടൂര്‍ണമെന്റ് പ്രഖ്യാപനത്തിനും ശേഷം, ഇത്രയും കുറഞ്ഞ കാലയളവില്‍ സജീവമായ പങ്കാളിത്തത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഐഎന്‍ബിഎല്‍ സിഒഒയും കോംപറ്റീഷന്‍സ് ഡയറക്ടറുമായ മഗേഷ് സാബാ കൂട്ടിച്ചേര്‍ത്തു.

ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആദ്യ ദേശീയ ലീഗായ ഐഎന്‍ബിഎലിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ഇതാദ്യമായി സംഘടിപ്പിക്കുന്ന ലീഗിന്റെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന് മുതല്‍ 20 വരെ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ (രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം) നടക്കുക. കൊച്ചി, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ്മൂന്ന് പ്രാഥമിക റൗണ്ടുകളിലായി മത്സരിക്കുക.

ഉച്ചക്ക് രണ്ടിന് ചെന്നൈ ഹീറ്റും ഡെല്‍ഹി ഡ്രിബ്ലേഴ്‌സും തമ്മിലുള്ള മത്സരത്തോടെ ലീഗിന്റെ ആദ്യറൗണ്ട് തുടങ്ങും. തുടര്‍ന്ന് മുംബൈ ടൈറ്റന്‍സും ബെംഗളൂരു കിങ്‌സും തമ്മിലുള്ള മത്സരം. ചണ്ഡീഗഡ് വാരിയേഴ്‌സിനെതിരായ കൊച്ചി ടൈഗേഴ്‌സിന്റെ മത്സരത്തോടെ ആദ്യദിനം അവസാനിക്കും. അഞ്ച് ദിവസത്തെ റൗണ്ട് റോബിന്‍ മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുന്ന ടീമിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറ്റവും മൂല്യമേറിയ താരത്തിന് 25,000 രൂപയും സമ്മാനം നല്‍കും.

കാണികള്‍ക്ക് എല്ലാ മത്സരങ്ങള്‍ക്കുമുള്ള പ്രവേശനം സൗജന്യമാണ്. പ്രത്യേക ഗേറ്റ് വഴി കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. ലീഗിന്റെ രണ്ടാം റൗണ്ട് ഒക്ടോബര്‍ 26 മുതല്‍ 30 വരെ ജയ്പൂരിലും, മൂന്നാം റൗണ്ട് ഡിസംബര്‍ 7 മുതല്‍ 11 വരെ പൂനെയിലും നടക്കും. 2023 ജനുവരി 11 മുതല്‍ 15 വരെ ബെംഗളുരുവിലാണ് പ്ലേഓഫ് നടക്കുക.

മയക്കുമരുന്ന് കൈവശം വച്ചതിനു അമേരിക്കൻ ബാസ്‌ക്കറ്റ്ബോൾ താരത്തെ 9 വർഷത്തെ തടവിന് ശിക്ഷിച്ചു റഷ്യ

കഞ്ചാവ് കൈവശം വച്ചതിനു അമേരിക്കൻ ബാസ്‌ക്കറ്റ്ബോൾ ബ്രിറ്റ്നി ഗ്രിനറെ 9 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു റഷ്യൻ കോടതി. 2 തവണ അമേരിക്കക്ക് ഒപ്പം ഒളിമ്പിക് സ്വർണവും ഹിബ ലോകകപ്പ് കിരീടവും നേടിയ താരം വനിത എൻ.ബി.എ കിരീടവും എൻ.സി.എ.എ കിരീടവും എല്ലാം നേടിയ അപൂർവം താരങ്ങളിൽ ഒരാളാണ്. പലപ്പോഴും ആൾ അമേരിക്കൻ ടീമിൽ ഇടം പിടിച്ച താരം ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ്. വനിത എൻ.ബി.എയുടെ ഇടവേളയിൽ റഷ്യൻ ലീഗിൽ കളിക്കാൻ റഷ്യയിൽ എത്തിയപ്പോൾ ആണ് താരം അറസ്റ്റിൽ ആയത്. ഫെബ്രുവരിയിൽ എയർ പോർട്ടിൽ വച്ചു ഹാശിഷ് ഓയിൽ കയ്യിൽ വച്ചതിനു ആണ് താരം അറസ്റ്റിൽ ആവുന്നത്.

തുടർന്ന് നടന്ന വിചാരണക്ക് ശേഷമാണ് താരത്തിന് എതിരെ കടുത്ത ശിക്ഷ റഷ്യൻ കോടതി വിധിക്കുന്നത്. റഷ്യ യുക്രെയ്ൻ യുദ്ധത്തിനു ഇടയിൽ അമേരിക്കയോടുള്ള ദേഷ്യം റഷ്യ താരത്തിൽ തീർക്കുക ആണ് എന്നാണ് പ്രധാന വിമർശനം. താരത്തിന് എതിരെ റഷ്യ തെറ്റായ നടപടി ആണ് എടുത്തത് എന്നും താരത്തെ ഉടൻ മോചിപ്പിക്കണം എന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു. അതിനിടെയിൽ ചെറിയ അളവിൽ കഞ്ചാവ് കൈവശം വക്കുക, ചെറിയ മയക്കുമരുന്ന് കേസുകൾക്ക് അടക്കം അതിഭീകരമായ ശിക്ഷ വിധിക്കുന്ന അമേരിക്കൻ കോടതിവ്യവസ്ഥക്ക് എതിരെയും വലിയ വിമർശനം ബ്രിറ്റ്നിയുടെ വിധിക്ക് പിന്നാലെ അമേരിക്കയിൽ ഉയർന്നു കേൾക്കുന്നുണ്ട്. താരത്തിന് നൽകിയ കടുത്ത ശിക്ഷയിൽ പല കോണിൽ നിന്നു വലിയ വിമർശനം ആണ് റഷ്യ നേരിടുന്നത്.

അവിശ്വസനീയം ‘ഷെഫ്’ കറി! ഫൈനൽസിലെ നാലാം മത്സരത്തിൽ സ്റ്റെഫ്‌ കറിയുടെ മികവിൽ വാരിയേർസിന് ജയം

എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരത്തിൽ ജയം കണ്ടു ഗോൾഡൻ സ്റ്റേറ്റ് വാരിയേർസ്. ബോസ്റ്റൺ സെൽറ്റിക്സിനെ 107-97 എന്ന സ്കോറിന് തോൽപ്പിച്ചതോടെ ഫൈനൽ സീരീസ് 2-2 എന്ന നിലയിൽ ആക്കാനും അവർക്ക് കഴിഞ്ഞു. തികച്ചും അവിശ്വസനീയം ആയ പ്രകടനം കാഴ്ച വച്ച സ്റ്റെഫ് കറിയുടെ മികവിൽ ആണ് വാരിയേർസ് ജയം പിടിച്ചെടുത്തത്. ബോസ്റ്റണിന് ആയി ആർത്ത് വിളിച്ച കാണികൾക്ക് മുന്നിൽ 43 പോയിന്റുകളും, 10 റീബോണ്ടുകളും, 4 അസിസ്റ്റുകളും നേടിയ കറി ഏതാണ്ട് ഒറ്റക്ക് വാരിയേർസിനെ തോളിൽ ഏറ്റി. എൻ.ബി.എ ഫൈനൽസിൽ 40 നു മുകളിൽ പോയിന്റുകളും 10 നു മുകളിൽ റീബോണ്ടുകളും നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ താരം ആയും 34 വയസ്സും 88 ദിവസവും പ്രായമുള്ള കറി മാറി.

2020 തിൽ 35 വയസ്സും 284 ദിവസവും ഉള്ളപ്പോൾ സമാന പ്രകടനം പുറത്ത് എടുത്ത സാക്ഷാൽ ലെബ്രോൺ ജെയിംസ് മാത്രം ആണ് കറിക്ക് മുന്നിലുള്ള ഏക താരം. ഏതാണ്ട് മത്സരത്തിൽ 42 മിനിറ്റ് സമയവും സെൽറ്റിക്സ് ആധിപത്യം പുലർത്തിയ മത്സരത്തിൽ പരിശീലകൻ സ്റ്റീവ് കെറിന്റെയും കറി, തോമ്പ്സൺ എന്നിവരുടെയും മികവിൽ ആണ് വാരിയേർസ് തിരിച്ചു വന്നത്. ക്ലെ തോമ്പ്സൺ 18 പോയിന്റുകൾ ആണ് മത്സരത്തിൽ നേടിയത്. എൻ.ബി.എ ഫൈനലുകളിൽ 200 അസിസ്റ്റുകൾ തികച്ച ഡ്രൈമണ്ട് ഗ്രീനും വാരിയേർസിന് ആയി തിളങ്ങി. ഫൈനലുകളിൽ മൂന്നു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ഒരു മത്സരം മാത്രം ഇനി ബോസ്റ്റണിൽ കളിച്ചാൽ മതി എന്നത് വാരിയേർസിന് മുൻതൂക്കം നൽകുന്നുണ്ട്. ഫൈനലുകളിലെ അഞ്ചാം മത്സരം തിങ്കളാഴ്ച സാൻ ഫ്രാൻസിസ്കോയിൽ ആണ് നടക്കുക.

എൻ ബി എ ചാമ്പ്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്ത്

ഈസ്റ്റേൺ കോൺഫറൻസ് സെമി-ഫൈനൽ നിർണ്ണായക മത്സരത്തിൽ ബോസ്റ്റൺ സെൽറ്റിക്‌സിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യൻമാരായ മിൽവാക്കി ബക്‌സ് NBA പ്ലേ ഓഫിൽ നിന്ന് പുറത്തായി. ഹോം ഗ്രൗണ്ടിൽ സെൽറ്റിക്സ് 109-81 എന്ന വലിയ വിജയമാണ് സ്വന്തമാക്കിയത്.

സെൽറ്റിക്സിനായി ഗ്രാന്റ് വില്യംസ് ഏഴ് മൂന്ന് പോയിന്റുകൾ ഉൾപ്പെടെ 27 പോയിന്റുകൾ നേടി. ജെയ്‌സൺ ടാറ്റം 23 പോയിന്റുകളും നേടി.. 25 പോയിന്റുമായി ജിയാനിസ് ആന്ററ്റോകൗൺമ്പോയാണ് ബക്‌സിന്റെ ടോപ് സ്‌കോറർ ആയത്.

ഇനി സെൽറ്റിക്സ് ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ മിയാമി ഹീറ്റിനെ നേരിടും.

Exit mobile version