ഫെരാരി തമ്മിലടി മുതലെടുത്ത് ഹാമിൾട്ടൻ, റഷ്യയിൽ മെഴ്‌സിഡസ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ റേസിൽ എന്ന പോലെ ഫെരാരി ഡ്രൈവർമാർ ആയ ചാൾസ്‌ ലെക്ലെർക്കും സെബാസ്റ്റ്യൻ വെറ്റലും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായപ്പോൾ ഫെരാരിക്ക് നഷ്ടം ഉറപ്പായ ആദ്യ രണ്ട് സ്ഥാനങ്ങൾ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ലെക്ലെർക്കിനെ മറികടന്ന് മുന്നിലെത്തിയ മൂന്നാമത്തുള്ള വെറ്റൽ ആയിരുന്നു റേസിൽ ആധിപത്യം നേടിയത്. രണ്ടാമത് ഹാമിൾട്ടനും മൂന്നാമത് ലെക്ലെർക്കും നാലാമത് ബോട്ടാസും ഫെരാരി താരത്തെ പിന്തുടർന്നു. കഴിഞ്ഞ റേസിൽ ആദ്യം പിറ്റ് ബ്രൈക്ക് വെറ്റലിന് നൽകിയതിൽ ലെക്ലെർക്ക് അതൃപ്തി രേഖപ്പെടുത്തിയതിനാൽ തന്നെ ഇത്തവണ ലെക്ലെർക്കിന്‌ ശേഷം വളരെ വൈകി ആണ് വെറ്റലിന് പിറ്റ് ബ്രൈക്ക് എടുക്കാൻ സാധിച്ചത്. ഈ അവസരം മുതലെടുത്ത ഹാമിൽട്ടൻ റേസിൽ മുന്നിലെത്തിയപ്പോൾ 28 ലാപ്പിൽ എഞ്ചിൻ തകരാർ മൂലം റേസിൽ നിന്നു പിന്മാറേണ്ടി വന്നു വെറ്റലിന്.

ഇതോടെ ഹാമിൽട്ടൻ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ സഹ ഡ്രൈവർ മെഴ്‌സിഡസിന്റെ ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തി. റേസിൽ ഉടനീളം രണ്ടാമത് തുടർന്ന ലെക്ലെർക്ക് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ ആണ് നാലാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയത്. ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ ഫെരാരിയിൽ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നു കണ്ടറിയണം. ജയത്തോടെ റഷ്യയിൽ തുടർച്ചയായ ആറാം ജയം ആണ് മെഴ്‌സിഡസ് നേടിയത്. ജയത്തോടെ ഡ്രൈവർമാരുടെ പോരാട്ടത്തിൽ 73 പോയിന്റുകൾ ബോട്ടാസിനെക്കാൾ മുന്നിലെത്താൻ ഹാമിൾട്ടനു ആയി. തന്റെ ആറാം ലോകകിരീടം ലക്ഷ്യമിടുന്ന ഹാമിൾട്ടനെക്കാൾ 107 പോയിന്റ് പിറകിൽ ആണ് ഫെരാരിയുടെ ലെക്ലെർക്ക് ഇപ്പോൾ.