ലിസ്ബൺ, പോർച്ചുഗൽ – ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സൂപ്പർ സ്ട്രൈക്കർ വിക്ടർ ഗ്യോകെറസ് സ്പോർടിംഗ് ക്ലബ്ബിലേക്ക് തിരികെ വന്ന് കളിക്കില്ല. ഇക്കാര്യം ഗ്യോകെറസ് ക്ലബ്ബിനെ അറിയിച്ചതായി @Record_Portugal റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം തന്നെ ക്ലബ് വിടാൻ അനുവദിക്കും എന്ന് പറഞ്ഞ ക്ലബ്ബ് വാക്ക് പാലിക്കാത്തതിൽ താൻ വഞ്ചിക്കപ്പെട്ടതായി കരുതുന്നതായി ഗ്യോകെറസ് അടുപ്പമുള്ളവരോട് വെളിപ്പെടുത്തിയിരുന്നു.
സ്പോർട്ടിംഗ് പ്രസിഡന്റ് വരാൻഡസ് വിക്ടർ ഗ്യോകെറസിനെക്കുറിച്ച് ഇന്നലെ പറഞ്ഞത് ഇങ്ങനെയാണ്: “വില എത്രയാണെന്ന് ഞാൻ പറയാൻ പോകുന്നില്ല, കളിക്കാരന് അത് എന്താണെന്ന് അറിയാംവിക്ടർ 60 ദശലക്ഷം യൂറോയ്ക്കും അതിനൊപ്പം അധികം 10 ദശലക്ഷം യൂറോയ്ക്കും ക്ലബ്ബ് വിടില്ല, ആ തുകയ്ക്ക് അവൻ പോകില്ല.”
ഇത് ഗ്യോകെറസും സ്പോർട്ടിംഗും തമ്മിലുള്ള ബന്ധം വഷളായെന്ന് വ്യക്തമാക്കുന്നു. താരത്തിന് വലിയൊരു ക്ലബ്ബിലേക്ക് മാറാൻ താൽപ്പര്യമുണ്ടെന്നും, എന്നാൽ സ്പോർട്ടിംഗ് ആവശ്യപ്പെടുന്ന വലിയ തുക ട്രാൻസ്ഫറിന് തടസ്സമാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവവികാസങ്ങൾ താരത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.