അസുഖ ബാധിതൻ എന്ന് സെപ്പ് ബ്ലാറ്റർ. വിചാരണ ഒരു ദിവസം വൈകും

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വിറ്റ്സർലണ്ട് ഫെഡറൽ ക്രിമിനൽ കോർട്ടിന് മുൻപാകെ നടക്കുന്ന വിചാരണയിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച് മുൻ ഫിഫ പ്രെസിഡണ്ട് സെപ്പ് ബ്ലാറ്റർ. അസുഖ ബാധിതൻ ആണ് താനെന്ന് കോടതിയിൽ എത്തിയ ബ്ലാറ്റർ അറിയിച്ചതോടെ വിചാരണ അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചു.
2015ലാണ് സ്വിറ്റ്സർലണ്ടിലെ ഫെഡറൽ പ്രോസിക്യൂറ്റെഴ്‌സ് ഫിഫയിലെ അഴിമതിയെ കുറിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. 2011 ൽ ഏകദേശം 2 മില്യൺ അമേരിക്കൻ ഡോളർ മിഷേൽ പ്ലാറ്റിനിക്ക് അനർഹമായി കൈമാറിയതായി അവർ കണ്ടെത്തി. സെപ്പ് ബ്ലാറ്ററിന്റെ ഫിഫ പ്രസിഡന്റ് ആയുള്ള ആദ്യ പാദമായ1998 മുതൽ 2002 വരെയുള്ള ഘട്ടത്തിൽ ഉപദേശക സ്ഥാനത്ത് മാൽഡിനിയെ ഇരുന്നതിന്റെ പ്രതിഫലമായിട്ടായിരുന്നു ഇത്.

86 കാരനായ ബ്ലാറ്ററിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണ്. ഒന്നര വർഷം മുന്നേ ഹൃദയ ശസ്ത്രക്രിയയും തുടർന്ന് കോമയിലും ആയിരുന്നു ഇദ്ദേഹം.

ജൂൺ 22 വരെയാണ് വിചാരണ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ എട്ടോടെ വിധി പുറത്തു വരും. പ്രതികൂലമാണ് വിധിയെങ്കിൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ രണ്ടു പേരും തള്ളിപ്പറഞ്ഞിട്ടുണ്ട്. നീണ്ട പതിനേഴ് വർഷം ഫിഫയുടെ തലപ്പത്ത് ഇരുന്ന ബ്ലാറ്റർക്ക് അഴിമതി ആരോപണങ്ങൾ വന്നതോടെയാണ് പുറത്തു പോകേണ്ടി വന്നത്.

തങ്ങൾ കോടതി മുൻപാകെ നിരപരാധിത്വം തെളിയിക്കുമെന്നു മുൻ യുവേഫ പ്രസിഡന്റ് കൂടിയായ പ്ലറ്റിനി മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും നിയമപരമായാണ് പണം കൈമാറ്റം നടന്നെതെന്നും മുൻ ഫ്രഞ്ച് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

2016 ൽ ഇരുവരെയും ആറു വർഷത്തേക്ക് ഫുട്ബാൾ സംബന്ധമായ എല്ലാ മേഖലകളിലും നിന്നും വിലക്കിയിരുന്നു.