സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ കേരളം ഒരുങ്ങുന്നു, 35 അംഗ ടീം പ്രഖ്യാപിച്ചു

2018-19 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങൾ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കിരീടം നേടിയത് കേരളം ആയിരുന്നു. ആ കിരീടം നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ കേരളം നേരത്തെ ഒരുങ്ങുന്നത്. കേരള സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് കാണിച്ച താരങ്ങൾക്ക് സന്തോഷ് ട്രോഫി സാധ്യതാ ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി ജേതാക്കളായ ടീമിൽ ഉണ്ടായിരുന്ന സീസൻ, ശ്രീകുട്ടൻ, മുഹമ്മദ് പാറക്കോട്ടിൽ എന്നിവർ മാത്രമെ ഈ 35 അംഗ ടീമിൽ ഉള്ളു.

ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്ക് ശേഷം കൂടുത താരങ്ങൾ കൂടെ ക്യാമ്പിൽ എത്തും. അവസാന ഘട്ട ക്യാമ്പിൽ മുൻ താരങ്ങളും ചേരും എന്നാണ് കരുതപ്പെടുന്നത്. ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കേരള ഫുട്ബോൾ അസോസിയേഷൻ അറിയിക്കും

ടീം;
ഗോൾ കീപ്പർ;

അജയ് (വയനാട്)
മുഹമ്മദ് അസർ (മലപ്പുറം)
പ്രതീഷ് ( കാസർഗോഡ് )
കണ്ണൻ രാജു ( കോട്ടയം )

ഡിഫൻസ്;

മുഹമ്മദ് ഇനാസ് റഹ്മാൻ ( കോട്ടയം )
ലിജോ ( തിരുവനന്തപുരം )
ഫ്രാൻസിസ് ( തിരുവനന്തപുരം )
വരുൺ ദാസ് ( കാസർഗോഡ് )
അജാസ് എസ് സജീവ് ( കോട്ടയം )
കബീർ ടി എസ് ( തൃശ്ശൂർ )
അഫ്സർ കെ പി ( കണ്ണൂർ )
സഫ്യാൻ ( മലപ്പുറം )

മിഡ്ഫീൽഡർ
സീസൻ ( തിരുവനന്തപുരം )
ജിപ്സൺ ( തിരുവനന്തപുരം )
മുഹമ്മദ് സലാ ( മലപ്പുറം )
എമിൽ ബെന്നി (വയനാട്)
നിജോ (തിരുവനന്തപുരം)
സാം തിയാൻ മാങ് (കോഴിക്കോട്)
ബിബിൻ അജയൻ (എറണാകുളം)
അഭിഷേക് വി (പാലക്കാട്)
ഗിഫ്റ്റി ഗ്രാഷ്യസ് (കോട്ടയം)

ഫോർവേഡ്

മുഹമ്മദ് പറക്കോട്ടിൽ (പാലക്കാട്)
ശ്രീകുട്ടൻ (തൃശൂർ)
മുഹമ്മദ് അസ്ഹറുദ്ദീൻ (കൊല്ലം)
രാജു എം (പാലക്കാട്)
രാഹുൽ (തിരുവനന്തപുരം)
വിഗ്നേഷ് (തിരുവനന്തപുരം)
അജി കുമാർ (പത്തനംതിട്ട)
സൗരവ് ടി പി (കാസർഗോഡ്)
അക്ബർ സിദ്ദീഖ് (മലപ്പുറം)
വിഷ്ണു പി വി (കാസർഗോഡ്)
റോഷൻ വി (തൃശ്ശൂർ)
ആൽഫിൻ വാൾട്ടർ (മലപ്പുറം)
ബാബിൽ സിവെറി (തൃശ്ശൂർ)

മൂന്നാം തവണയും ദീപക് കോച്ച് ലക്ഷദ്വീപിന് ഒപ്പം

ലക്ഷദ്വീപിന്റെ ഫുട്ബോൾ പ്രതീക്ഷകൾ ഒരിക്കൽ കൂടെ കോഴിക്കോട് സ്വദേശി ദീപക് സി എം എന്ന കോച്ചിന്റെ കൈകളിൽ. ഇത്തവണത്തെ സന്തോഷ് ട്രോഫിക്കായുള്ള ലക്ഷദ്വീപ് ഫുട്ബോൾ ടീമിന്റെ പരിശീലകനായും ദീപക് സി എമ്മിനെ തന്നെ നിയമിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ദീപക് തന്നെ ആയിരുന്നു ലക്ഷദ്വീപ് കോച്ച്. രണ്ട് വർഷം മുമ്പ് സന്തോഷ് ട്രോഫിയുടെ അവസാന ഘട്ടത്തിൽ ലക്ഷദ്വീപ് കോച്ചായി ചുമതലയേറ്റ ദീപക് സാർ ആ ടീമിന് ചരിത്രത്തിലെ ആദ്യ സന്തോഷ് ട്രോഫി വിജയം സമ്മാനിച്ചിരുന്നു.

തങ്ങളുടെ ആദ്യ സന്തോഷ് ട്രോഫിയിൽ തെലുങ്കാനയെ അട്ടിമറിച്ച് ആയിരുന്നു ദ്വീപ് തങ്ങളുടെ ആ ചരിത്ര വിജയം സ്വന്തമാക്കിയത്. ആദ്യ തവണ ഒരു ജയമാണെങ്കിൽ കഴിഞ്ഞ തവണ രണ്ട് ജയങ്ങൾ ലക്ഷദ്വീപ് സ്വന്തമാക്കി. ഈ സീസണിൽ ഫൈനൽ റൗണ്ട് യോഗ്യത തന്നെ ലക്ഷ്യം വെച്ചാണ് ദ്വീപ് ഒരുങ്ങുന്നത്. ഇപ്പോൾ ദ്വീപിൽ പരിശീലനം നടത്തുന്ന ടീം കോഴിക്കോട് എത്തി സൗഹൃദ മത്സരങ്ങൾ കളിച്ച് കൂടുതൽ മത്സര പരിചയം നേടും.

ഇതിഹാസം ഒളിമ്പ്യൻ റഹ്മാൻ സ്ഥാപിച്ച യൂണിവേഴ്സൽ സോക്കർ സ്കൂളിന്റെ പരിശീലകനായിരുന്നു ദീപക് സാർ. പ്രീമിയർ കോച്ചിംഗ് സ്കിൽസ് എന്ന പദ്ധതിയുമായി സഹകരിച്ച് ഫുട്ബോൾ പരിശീലനവും ദീപക് സി എം നടത്തുന്നുണ്ട്.

സന്തോഷ് ട്രോഫി; ആന്ധ്രയെ ഏഴു ഗോളിൽ മുക്കി കേരളം തുടങ്ങി

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ആന്ധ്രാപ്രദേശിനെ ഗോളിൽ മുക്കി കേരളം തുടങ്ങി. ഇന്ന് നടന്ന സൗത്ത് സോണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് കേരളത്തിന്റെ ചുണകുട്ടികൾ ആന്ധ്രാപ്രദേശിനെ തകർത്തത്. സതീവൻ ബാലന്റെ തന്ത്രങ്ങളുറ്റെ ബലത്തിൽ ഇറങ്ങിയ കേരളം തുടക്കം മുതലേ ആന്ധ്രാ പ്രതിരോധത്തെ വേട്ടയാടുകയായിരുന്നു.

ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരളം മുന്നിലെത്തി. രണ്ടാം പകുതിയിലും കേരളം ആന്ധ്രയോട് ദയ ഒന്നും കാട്ടിയില്ല. സജിത് പൗലോസ് ആണ് ഗോൾ വേട്ട തുടങ്ങി വെച്ചത്. രാഹുൽ കെ പി യും കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം അഫ്ദാലും ഇരട്ട ഗോളുകൾ നേടി. വിപിൻ തോമസ്, എഫ് സി കേരള താരം ജിതിൻ എം എസ്, എന്നിവരും ആന്ധ്രാ ഗോൾവല കുലുക്കി.

22ന് തമിഴ്നാടുമായാണ് യോഗ്യതാ റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരം. നേരത്തെ കേരളത്തിന്റെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദാമൻ വലയിൽ ഗോൾ നിറച്ച് സന്തോഷ് ട്രോഫിയിൽ നിന്ന് ലക്ഷദ്വീപിന്റെ രാജകീയ പടിയിറക്കം

ലക്ഷദ്വീപിന് മുന്നോട്ട് പോവാൻ അത്ഭുതങ്ങൾ സംഭവിക്കണമായിരുന്നുയിരുന്നു, പക്ഷെ ഈ ദിനം അതിനുള്ളതായിരുന്നതല്ല. മധ്യപ്രദേശിനെ മറികടന്ന് ഗ്രൂപ്പിലെ 3 മത്സരവും ജയിച്ച് മഹാരാഷ്ട്ര സന്തോഷ് ട്രോഫിയിലേക്ക് ടിക്കറ്റെടുത്തപ്പോൾ ദാമനെതിരെ ജയിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനായിരുന്നു ലക്ഷദ്വീപിന്റെ വിധി. മഹാരാഷ്ട്രക്കെതിരായ മത്സരത്തിന്റെ ക്ഷീണം മുഴുവനും മറികടക്കുന്ന പ്രകടനമായിരുന്നു ഇന്ന് ലക്ഷദ്വീപിന്റെ പിള്ളേർ പുറത്തെടുത്തത്.

മഹാരാഷ്ട്രക്കെതിരെ 5 ഗോൾ വഴങ്ങിയതിന് മറുപടിയെന്നോണം എതിരില്ലാത്ത 5 ഗോളുകളാണ് ദാമൻ വലയിൽ ദ്വീപുകാർ നിറച്ചത്. ലക്ഷദ്വീപിന്റെ മുന്നേറ്റത്തിൽ ഇത് വരെ ഗോൾ നേടാതിരുന്ന അമിനി സ്വദേശി നാസർ ഫോമിലേക്കുയർന്നപ്പോൾ ദാമനു മറുപടിയുണ്ടായിരുന്നില്ല. ഹാട്രിക്കിടിച്ച നാസറിന് പുറമെ ആദ്യകളിയിൽ മധ്യപ്രദേശിനെതിരെ ഹാട്രിക്ക് നേടിയ റഫീഖ് ടി.ഡിയും ഗോൾ കണ്ടെത്തി. ജാബിറിന്റെ വകയായിരുന്നു ലക്ഷദ്വീപിന്റെ മൂന്നാം ഗോൾ.

സന്തോഷ് ട്രോഫി യോഗ്യത നഷ്ടമായെങ്കിലും തല ഉയർത്തി പിടിച്ച് തന്നെയാണ് ദീപക് സാറിന്റെ കുട്ടികൾ അഹമ്മദാബാദ് വിടുക. ശക്തരായ മഹാരാഷ്ട്രക്ക് പകരം മറ്റൊരു ടീമായുരുന്നുവെങ്കിൽ കഥ മാറിയേനെ. ലക്ഷദ്വീപ് ഫുട്ബോളിനും പൊതുവെ സ്പോർട്സിന് തന്നെയും ഒരു പുതുവിപ്ളവത്തിന്റെ തുടക്കമായി വേണം ഈ പ്രകടനത്തെ വിലയിരുത്താൻ. ഫുട്ബോൾ അസോസിയേഷന്റെ പരിശ്രമങ്ങളും, കെ ലീഗ് അനുകരിച്ച് മറ്റ് ദ്വീപുകളിൽ നിന്നുണ്ടാവുന്ന ശ്രമങ്ങളും ശുഭസൂചനകളാണ്. കാത്തിരിക്കുക ഇന്ത്യൻ ഫുട്ബോൾ കാരണം ഇനിയും നിങ്ങൾ ആവർത്തിച്ചാവർത്തിച്ച് ലക്ഷദ്വീപ് എന്ന് കേൾക്കാൻ പോവുന്നതെയുള്ളു, നിങ്ങളുടെ അപരിചിതത്വം കളഞ്ഞ് തയ്യാറായിരിക്കുക, കാരണം ലക്ഷദ്വീപ് വന്നത് ചുമ്മാ പോകാനല്ല പുതിയ അത്ഭുതങ്ങളുടെ പ്രതിഭകളുടെ വിസ്മയങ്ങളുടെ വിത്തുമായാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് പേരായി ചുരുങ്ങിയിട്ടും ലക്ഷദ്വീപിനെ വീഴ്ത്തി മഹാരാഷ്ട്ര

സന്തോഷ് ട്രോഫിയിലെ രണ്ടാം യോഗ്യത മത്സരത്തിൽ മഹാരാഷ്ട്രക്കതിരെ എതിരില്ലാത്ത 5 ഗോളിന് വീണ് ലക്ഷദ്വീപ്. മഹാരാഷ്ട്രയുടെ കരുത്തിനും പാരമ്പര്യത്തിനും മുമ്പിൽ പിടിച്ച് നിൽക്കാൻ ലക്ഷദ്വീപിന്റെ പോരാളികൾക്കാവാത്ത മത്സരം ഏകപക്ഷീയമായിരുന്നു. പെനാൾട്ടിയും, പെനാൾട്ടി രക്ഷപ്പെടുത്തലും, ചുവപ്പ് കാർഡും കണ്ട മത്സരം സ്കോർ നില കാണിക്കുന്നതിലും ആവേശം നിറഞ്ഞതായിരുന്നു.

ആദ്യപകുതിയിൽ 2-0 ത്തിന് മുന്നിലെത്തിയ മഹാരാഷ്ട്ര തുടക്കം മുതലെ അക്രമണത്തിലായിരുന്നു. ആദ്യഗോളിന് ശേഷം വഴങ്ങിയ പെനാൾട്ടി ലക്ഷദ്വീപ് ഗോൾ കീപ്പർ അണ്ടർ 21 താരം കവരത്തി സ്വദേശി രക്ഷപ്പെടുത്തിയെങ്കിലും റീ ബൗണ്ടിൽ ഗോളടിച്ച് മഹാരാഷ്ട്ര 2-0 ത്തിന് മുന്നിലെത്തി. അതിന് പിറകെ ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റിൽ ബോക്സിന് പുറത്ത് ലക്ഷദ്വീപിന് ലഭിച്ച സുവ്വർണ്ണാവസരം ഫൗളിലൂടെ തടഞ്ഞ മഹാരാഷ്ട്ര കീപ്പർ ചുവപ്പ് കാർഡ് കണ്ടു. പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് ഒട്ടും ചോരാത്ത മഹാരാഷ്ട്രയെയാണ് പിന്നത്തെ മണിക്കൂറിൽ കണ്ടത്. രണ്ടാം പകുതിയിൽ 3 ഗോൾ കൂടിയടിച്ച അവർ 10 ഷോട്ടാണ് മത്സരത്തിനുടളമായി ലക്ഷദ്വീപ് ഗോൾ മുഖത്തേകുയർത്തത്.

വമ്പൻ പാരമ്പര്യവും, 3 തവണ ചാമ്പ്യന്മാരുമായ, ഐ.എസ്.എൽ ടീമുകളായ മുംബൈയുടേതും, സൂപ്പർ ലീഗിലെ തന്നെ ഏറ്റവും പ്രഫഷണലായ പൂനെയുടെയും, ഖാലിദ് ജമീൽ ഉയര്‍ത്തെണീപ്പിച്ച ഐ ലീഗ് ടീം മുംബൈ സിറ്റിയുടെ നാട്ടുകാർക്കെതിരെ 5 ഗോളിന് തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് ലക്ഷദ്വീപ് നിന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മധ്യപ്രദേശിനെതിരെ ദാമൻ ദിയു 2-1 നു ജയം കണ്ടു. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രം സന്തോഷ് ട്രോഫിക്ക് യോഗ്യത നേടുന്നതിനാൽ തന്നെ ലക്ഷദ്വീപിന്റെ സ്വപ്നങ്ങൾക്കിനി നേരിയ സാധ്യത മാത്രമാണുള്ളത്. എന്നാൽ 13 നു നടക്കുന്ന മത്സരത്തിൽ ദാമൻ ദിയുവിനെതിരെ ജയിച്ച് തലയുയർത്തി പിടിച്ച് അഹമ്മദബാദ് വിടാൻ തന്നെയാവും ദീപക് സാറിന്റെ പിള്ളേരുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം തിരുത്താൻ കുഞ്ഞന്മാർ, ഇത് ലക്ഷദ്വീപ്

ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നൊക്കെ നാം പറയാറില്ലേ, അതെ ചരിത്രം അവർ വീണ്ടും വീണ്ടും രചിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ കാണികൾക്ക്‌ അത്രത്തോളം പെട്ടെന്ന് അവഗണിക്കാനാവാത്ത ഒരു പേരായി അവർ മാറാൻ അത്രത്തോളം സമയമെടുക്കുമെന്ന് കരുതാൻ വയ്യ. 77 വർഷത്തെ പാരമ്പര്യമുണ്ട് സന്തോഷ് ട്രോഫിയെന്ന ഇന്ത്യയിലെ ഒരു കാലത്തെ ഏറ്റവും മികച്ച ടൂർണമെന്റിന്. സ്വാതന്ത്രത്തിന് മുമ്പ് 1941 ൽ തുടങ്ങിയ സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ വർഷമാണ് 1956 ൽ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായി രൂപീകൃതമായ ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായി സ്വാധീനിമറിയിക്കുന്നത്.

ആദ്യ കളിയിൽ കരുത്തരായ തമിഴ്നാടിനെ വിറപ്പിച്ച ദ്വീപുകാർ മൂന്നാം മത്സരത്തിൽ തെലുങ്കാനയെ വീഴ്ത്തി ചരിത്രം രചിച്ചപ്പോൾ തരച്ച് നിന്നത് ഇന്ത്യ മൊത്തമായിരുന്നു. അതൊരു പ്രതീക്ഷയായിരുന്നു, കഴിഞ്ഞ തവണ വഴിക്ക് വച്ച് കോച്ചിനെ കണ്ടത്തിയ ദ്വീപുകാർ പക്ഷെ ഇത്തവണ ഒരുങ്ങി തന്നെയായിരുന്നു. ദീപക്ക് സാറിനെ കോച്ചായി വച്ച് വലിയൊരു സെലക്ഷൻ ക്യാമ്പ് വച്ച് ലക്ഷദ്വീപ് ടീമിനെ വാർത്തെടുത്ത് സന്തോഷ് ട്രോഫിക്കായി ഒരുങ്ങി. പക്ഷെ കാത്തിരുന്നത് 3 തവണ ചാമ്പ്യന്മാരായ മഹാരാഷ്ട്രയും, മധ്യപ്രദേശും, ദാമൻ ദിയുവും അടങ്ങിയ കടുത്ത ഗ്രൂപ്പായിരുന്നു. പക്ഷെ ടീം സെലക്ഷനിടെ വന്ന ഓഖിക്കും പോലും തോൽപ്പിക്കാനാവാത്ത ദ്വീപുകാരെ ഭയപ്പെടുത്താൻ അതൊന്നും മതിയാവുമായിരുന്നില്ല.

അതിനുദാഹരണമായിരുന്നു ഇന്ന് ലക്ഷദ്വീപ് മധ്യപ്രദേശിനെതിരെ കാഴ്ച്ച വച്ചത്. ഒരിക്കലും പരിചയമില്ലാത്ത കാലാവസ്ഥയിൽ അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയത്തിൽ വലിപ്പം കൊണ്ട് പോലും പേടിപ്പിക്കാവുന്ന മധ്യപ്രദേശിനെതിരെ ദ്വീപുകാർ തങ്ങളുടെ തനത് ഫുട്ബോൾ പുറത്തെടുത്തപ്പോൾ ഞെട്ടിയത് മധ്യപ്രദേശ് മാത്രമായിരുന്നില്ല ഇന്ത്യൻ ഫുട്ബോൾ ആരാധകർ തന്നെയായിരുന്നു. ഇരു പകുതികളിലായി നേടിയ മറുപടിയില്ലാത്ത 5 ഗോളിന് ദീപക് സാറിന്റെ പിള്ളേര് മധ്യപ്രദേശിനെ കണ്ടം വഴി ഓടിച്ചു. ദ്വീപുകാർക്കായി ഷഫീഖ് ടി.ഡി ഹാട്രിക്ക് നേടിയപ്പോൾ, അണ്ടർ 21 താരം ഷഫീഖ് K രണ്ട് ഗോളുകൾ നേടി തുടക്കം ആഘോഷമാക്കി.

മത്സരത്തിനുടനീളം വ്യക്തമായ ആധിപത്യം കാണിച്ച ലക്ഷദ്വീപ് ടീം മികച്ച അക്രമഫുട്‌ബോളാണ് പുറത്തെടുത്തത്. മത്സരത്തിൽ 13 തവണ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ച അവർ ആദ്യപകുതിയിൽ 31, 39, 42 മിനിറ്റുകളിലെ ഗോളുകളിലൂടെ 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ പരുക്കൻ കളിക്ക് മുതിർന്ന മധ്യപ്രദേശിനെതിരെ അച്ചടക്കം സൂക്ഷിച്ച ലക്ഷദ്വീപിനുള്ള സമ്മാനമായിരുന്നു രണ്ടാം പകുതിയിൽ 78, 82 മിനുറ്റുകളിൽ പിറന്ന ഗോളുകൾ. ദീപക് സാറിന് കീഴിൽ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ മികച്ച തയ്യാറെടുപ്പോടെ ഇറങ്ങിയ ടീം മികച്ച ഒത്തൊണക്കമാണ് മത്സരത്തിനുടനീളം പുലർത്തിയത്. ടീമിലെ പരിചയസമ്പന്നനായ ഷഫീഖ് ടി.ഡിയും, യുവതാരം ഷഫീഖ് കെയും മിന്നും ഫോമിലേക്കുയർന്നതാണ് ടീമിന് മെച്ചമായത്.

അടുത്ത പതിനൊന്നിന് മൂന്ന് തവണ ചാമ്പ്യന്മാരായ കരുത്തരായ മഹാരാഷ്ട്രയാണ് ലക്ഷദ്വീപിന്റെ എതിരാളികൾ. മഹാരാഷ്ട്രക്കെതിരെയും സമാനമായ പ്രകടനം പുറത്തെടുത്ത് നടോടെ സന്തോഷ് ട്രോഫിയിലേക്ക് യോഗ്യത നേടലാവും ദീപക് സാറിനും സംഘത്തിന്റേയും ലക്ഷ്യം. കഴിഞ്ഞ യൂറോയിലും, ലോകകപ്പ് യോഗ്യതയിലൂടെയും വലിപ്പം ഒന്നുമല്ലെന്ന് തെളിയിച്ച കുഞ്ഞന്മാരായ ഐസ്ലാന്റും, പ്രീമിയർ ലീഗ് നേടി ലോകത്തെ ഞെട്ടിച്ച ലെസ്റ്റർ സിറ്റിയും, ഐ ലീഗ് ചാമ്പ്യന്മാരായ വടക്ക് കിഴക്കിന്റെ സ്വന്തം ഐസ്വാളും മുമ്പിൽ നിൽക്കുമ്പോൾ 70, 000 ത്തിൽ താഴെ ആളുകളുള്ള ലക്ഷദ്വീപിനും സ്വപ്നം കാണാം, പക്ഷെ അവരങ്ങത് യാഥാർത്ഥ്യമാക്കിയാൽ ഞെട്ടരുത് കാരണം ഇത് ലക്ഷദ്വീപാണ്, ദ്വീപിനെ മൊത്തം വിഴുങ്ങാൻ വന്ന ‘ഓഖി’ ചുഴലികാറ്റിലും കുലുങ്ങാത്ത ലക്ഷദ്വീപ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരള സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു; രാഹുൽ രാജ് ക്യാപ്റ്റൻ

അടുത്ത ആഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശിയായ ഡിഫൻഡർ രാഹുൽ വി രാജിന്റെ നേതൃത്വത്തിൽ 20 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. രാഹുൽ ക്യാപ്റ്റനും മിഡ്ഫീൽഡർ സീസൻ വൈസ് ക്യാപ്റ്റനുമായാണ് ടീം.

കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായിരുന്ന 7 പേർ ഇത്തവണയും ടീമിനൊപ്പം ഉണ്ട്. 13 പുതുമുഖങ്ങൾ ടീമിലെത്തി. സതീവൻ ബാലനാണ് പരിശീലകൻ. കോഴിക്കോട് യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ ചാമ്പ്യൻസാക്കിയാണ് സതീവൻ ബാലൻ വരുന്നത്. കോഴിക്കോട് യൂണിവേഴ്സിറ്റിക്കായി മികച്ച പ്രകടനം നടത്തിയ ഫോർവേഡ് അഫ്ദാൽ ഉൾപ്പെടെ ഉള്ളവർ ടീമിൽ ഉണ്ട്‌.

അടുത്ത ആഴ്ച ബെംഗളൂരുവിലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. 20 അംഗ ടീമിനൊപ്പം അസിസ്റ്റന്റ് കോച്ചായി ബിജേഷ് ബെന്നും ഫിസിയോ ആയി അരുൺ എസ് മനോജും ഉണ്ട്. ആസിഫ് സിസു ആണ് ടീം മാനേജർ.

ടീം;

ഗോൾ കീപ്പർ; മിഥുൻ, ഹജ്മൽ, അഖിക് സോമൻ

ഡിഫൻസ്; ലിജോ എസ്, രാഹുൽ വി രാജ്, മൊഹമ്മദ് ശരീഫ്, വിപിൻ തോമസ്, ശ്രീരാഗ് വി ജി, ജിയാദ് ഹസൻ, ജസ്റ്റിൻ ജോർജ്

മിഡ്ഫീൽഡ്; രാഹുൽ കെപി, സീസൻ, ശ്രീകുട്ടൻ, ജിതിൻ എം എസ്, മുഹമ്മദ് പാറകൂട്ടിൽ, ജിതിൻ ജി, ഷമ്നാസ് ബി എൽ

സ്ട്രൈക്കർ; സജിത് പൗലോസ്, അഫ്ദാൽ വി കെ, അനുരാഗ്

റിസേർവ്സ്; ഷാഹുൽ ഹമീദ്, മുഹമ്മദ് നിഷാൻ, ബിജേഷ് ബാലൻ, എൽദോസ് സണ്ണി, അഖിൽ ജിത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version