യൂറോ യോഗ്യതാ മത്സരത്തിലെ തങ്ങളുടെ ആദ്യ കളിയിൽ പോർച്ചുഗൽ അർമേനിയയെ 5-0ന് തകർത്തു. ഈ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 140-ൽ എത്തിച്ചു. മത്സരത്തിൽ പോർച്ചുഗീസ് ടീം തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തി.

ജാവോ ഫെലിക്സ്, ജാവോ കാൻസെലോ, റൊണാൾഡോ എന്നിവരുടെ ഗോളുകൾ ടീമിനും ആരാധകർക്കും അവിസ്മരണീയമായ രാത്രി സമ്മാനിച്ചു.
ഈ വിജയം വെറുമൊരു ഫുട്ബോൾ മത്സരത്തേക്കാൾ ഉപരിയായിരുന്നു. മരണപ്പെട്ട ഡിയോഗോ ജോട്ടക്കും അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവക്കും വേണ്ടിയുള്ള പോർച്ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
കളിക്കാരും സ്റ്റാഫും തങ്ങളുടെ ദുഃഖം കളിക്കളത്തിലെ പ്രകടനത്തിലൂടെ ചാനൽ ചെയ്തുകൊണ്ട് ജോട്ടക്ക് വൈകാരികമായ ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ താരങ്ങളും തങ്ങളുടെ ഗോളുകൾ ജോടയ്ക്ക് ആയി സമർപ്പിച്ചാണ് സെലിബ്രേറ്റ് ചെയ്തത്.