ഗോള്‍ മഴ പെയ്യിച്ച മിസോറാം പോലീസ്, ഗോവയെ അരുണാചല്‍ അട്ടിമറിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളില്‍ ഇന്നലെ (29-01-19) ഐലീഗ് താരങ്ങളുമായെത്തിയ മിസോറാം പോലീസിന്റെ ഗോള്‍ മഴയില്‍ ഗുജറാത്ത് മുങ്ങിപ്പോയി. മറുപടിയൊന്നുമില്ലാതെ 14 ഗോളുകളാണ് ഫുട്‌ബോളിന് അധികം വേരുകളൊന്നുമില്ലാത്ത ഗുജറാത്ത് വാങ്ങി വെച്ചത്. ഇടവേളക്ക് പിരിയുമ്പോള്‍ തന്നെ എട്ടു ഗോളുകള്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ അടിച്ചു കൂട്ടിയിരുന്നു.

വേഗതയിലും ശാരീരിക ശക്തിയിലും ഏറെ മുന്നിലായ മിസോറമിന് മുന്നില്‍ സ്തംഭതരായി നോക്കി നില്‍ക്കാന്‍ മാത്രമേ താരതമ്യേന ഉയരമുള്ള ഗുജറാത്ത് പോലീസുകാര്‍ക്ക് കഴിഞ്ഞുള്ളൂ. നാലാം മിനിറ്റില്‍ തന്നെ തുടങ്ങിയ ഗോള്‍ വേട്ട 90 മിനിറ്റ് വരെ തുടര്‍ന്നു. ഫളാറിന്‍ ദോയ, ലാല്‍റാം തറാവിയ,താല്‍തുംദിയ,ലാല്‍സംങ്‌ബേര രണ്ടു ഗോള്‍ വീതവും ലാല്‍ ബിയാക്കുല,ലാല്‍മന്ദ് ലുവാങ്, ലാല്‍തന്ദ് ലുവാങ്, മാല്‍സോങ് ഫെല, ലാല്‍സോങ്‌ലുവാംഗ, ലാല്‍ ബിയാകുല എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

മറ്റു മത്സങ്ങളില്‍ എസ്എസ്ബി ഒന്നിനെതിരെ നാലു ഗോളിന് ചത്തീസ്ഗഡിനേയും തമിഴ്‌നാട് ഒരു ഗോളിന് ഹരിയാനേയും വീഴ്ത്തി. കരുത്തരായ ഗോവ ഇന്നലെ അട്ടിമറി തോല്‍വി ഏറ്റുവാങ്ങി. അരുണാചല്‍ പ്രദേശിനോട് മൂന്നിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ടത്.