ലയണൽ മെസ്സി തൻ്റെ കരിയറിലെ ഒരുപക്ഷേ അവസാനത്തെ ഹോം വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന മത്സരത്തിൽ വെനസ്വേലയെ അർജന്റീന 3-0 ന് പരാജയപ്പെടുത്തി. ആയിരക്കണക്കിന് വരുന്ന ആരാധകർക്കും കുടുംബാംഗങ്ങൾക്കും മുന്നിൽ വികാരാധീനനായി കാണപ്പെട്ട മെസ്സി, കളി തുടങ്ങിയപ്പോൾ തന്റെ മികവ് കാണിച്ചു.

ആദ്യ പകുതിയിൽ 39-ാം മിനിറ്റിലും 80-ാം മിനിറ്റിലും മെസ്സി നിർണ്ണായക ഗോളുകൾ നേടി. ഈ വിജയം നിലവിലെ ലോക ചാമ്പ്യൻമാർക്ക് വലിയ ആത്മവിശ്വാസം നൽകും. 2026-ലെ ലോകകപ്പിന് അർജൻ്റീന ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.
ജൂലിയൻ അൽവാരസിൻ്റെ മികച്ച പാസിൽ നിന്നാണ് മെസ്സിയുടെ ആദ്യ ഗോൾ പിറന്നത്. തിയാഗോ അൽമാഡയുമായുള്ള മികച്ച ടീം വർക്കിലൂടെയാണ് മെസ്സി രണ്ടാം ഗോൾ. മത്സരത്തിൽ അർജൻ്റീനയുടെ മറ്റൊരു ഗോൾ 76-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടി. മത്സരത്തിന് ശേഷം, സ്വന്തം രാജ്യത്ത് ലഭിക്കുന്ന ഇത്തരം നിമിഷങ്ങൾ താൻ ഏറെ വിലമതിക്കുന്നതായി മെസ്സി പറഞ്ഞു.