ഈ സീസണിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് റസ്മസ് ഹോയ്‌ലുണ്ടിനെ ക്ലബ് അറിയിച്ചു. 73.7 മില്യൺ പൗണ്ടിന് ബെഞ്ചമിൻ സെസ്‌കോയെ ടീമിലെത്തിച്ചതോടെയാണ് ഹോയ്‌ലുണ്ടിന്റെ സ്ഥാനം പിന്നോട്ട് പോയത്. താരത്തെ സ്ഥിരമായി വിൽക്കാനാണ് യുണൈറ്റഡിന്റെ ആഗ്രഹം. എന്നാൽ ലോൺ ഡീലും പരിഗണിക്കുന്നുണ്ട്.

ക്ലബിൽ തുടർന്ന് തന്റെ സ്ഥാനം നിലനിർത്താൻ ഹോയ്‌ലുണ്ട് ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ സമ്മർദ്ദം കാരണം താരത്തിന് ടീം വിടേണ്ടി വന്നേക്കും. ഹോയ്‌ലുണ്ടിനെ സ്വന്തമാക്കാൻ എസി മിലാനാണ് മുൻപന്തിയിൽ. ഒരു സീസൺ നീണ്ടു നിൽക്കുന്ന വായ്പാടിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 3.5-4 മില്യൺ പൗണ്ട് ലോൺ ഫീസായി നൽകാനും, ലോൺ കാലാവധിക്ക് ശേഷം ഏകദേശം 34-40 മില്യൺ പൗണ്ടിന് താരത്തെ സ്ഥിരമായി സ്വന്തമാക്കാനും മിലാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹോയ്‌ലുണ്ടിന് 40 മില്യൺ പൗണ്ടാണ് യുണൈറ്റഡ് വിലയിട്ടിരിക്കുന്നത്. താരത്തിന്റെ ആഴ്ചയിൽ 110,000 പൗണ്ട് വരുന്ന വേതനം ലോൺ ഡീലിന്റെ ഭാഗമായി മിലാൻ വഹിക്കുമെന്നും സൂചനയുണ്ട്. പ്രധാന സ്ട്രൈക്കർമാർ പോയതോടെ ആക്രമണം ശക്തമാക്കാൻ ഹോയ്‌ലുണ്ടിനെ പോലൊരു താരത്തെ വേണമെന്ന് മിലാൻ വിശ്വസിക്കുന്നു.