സ്റ്റേഡിയം കൈവിട്ട് പോകുമെന്ന ഭയത്തിൽ ബെംഗളൂരു എഫ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയും സ്വന്തം നഗരം വിട്ട് ഫുട്ബോൾ കളിക്കേണ്ടു വന്നേക്കാം. ബെംഗളൂരു എഫ് സി ഇതുവരെ കളിച്ചിരുന്ന ഹോം സ്റ്റേഡിയമായ കണ്ടീരക സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളാണ് ബെംഗളൂരു എഫ് സിക്ക് തലവേദനയായിരിക്കുന്നത്. ബെംഗളൂരു എഫ് സിയും കർണാടക അത്ലറ്റിക്സ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളോടെ ആരംഭിച്ച പ്രശനം ഇപ്പോൾ കോടതിയിലാണ് ഉള്ളത്.

അത്ലറ്റിക്ക്സ് താരങ്ങൾക്ക് കൂടെ അവകാശപ്പെട്ട സ്റ്റേഡിയമാണ് കണ്ടീരവ. എന്നാൽ ബെംഗളൂരു എഫ് സി വന്നതോടെ അത്ലറ്റിക്ക്സ് താരങ്ങൾക്ക് പർശീലനം പോലും നടത്താൻ ആവുന്നില്ല എന്ന് അത്ലറ്റിക്ക്സ് അസോസിയേഷൻ പറയുന്മു.
ബെംഗളൂരു എഫ് സിക്ക് ഇനി സ്റ്റേഡിയം വിട്ടു കൊടുക്കില്ല എന്നും തങ്ങൾക്ക് പൂർണ്ണമായും സ്റ്റേഡിയം തരികെ നൽകണമെന്നുമാണ് കർണാടക അത്ലറ്റിക്ക് അസോസിയേഷന്റെ ആവശ്യം. ഡിപാർട്മെന്റ് ഓഫ് സെർവീസ് ആൻഡ് സ്പോർട്സിന് ആണ് കണ്ടീരവ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം. 2014 മുതൽ ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടാണ് കണ്ടീരവ.

കണ്ടീരവ് വിട്ടു പോകേണ്ടി വന്നാൽ മറ്റൊരു സമാന ഗ്രൗണ്ട് മതിയായ സൗകര്യങ്ങളോടെ ബെംഗളൂരുവിന് ലഭിക്കില്ല‌. സെക്കൻഡ് ഡിവിഷൻ ക്ലബുകൾ കളിക്കുന്ന ബെംഗളൂരു സ്റ്റേഡിയം ലഭിക്കും എങ്കിലും അവിടെ എ എഫ് സി കപ്പ് പോലുള്ള മത്സരങ്ങൾ നടത്താൻ ലൈസൻസ് ലഭിക്കില്ല. ഈ മാസം തന്നെ എ എഫ് സി ലൈസൻസ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട് ബെംഗളൂരു എഫ് സിക്ക്. കണ്ടീരവയിലെ പ്രശ്നങ്ങൾ തീർന്നില്ല എങ്കിൽ പൂനെയിലേക്കോ അഹമ്മദാബാദിലേക്കോ താൽക്കാലികമായി മാറേണ്ടി വരും എന്ന് ബെംഗളൂരു എഫ് സി മാനേജ്മെന്റ് പറയുന്നു. സെപ്റ്റംബർ 21നകം ഇതിൽ അന്തിമ തീരുമാനം ഉണ്ടാകും എന്നും ക്ലബ് പറയുന്നു. നേരത്തെ മറ്റു പ്രശ്നങ്ങൾ കാരണം ഐ എസ് എൽ ക്ലബുകളായ ഡെൽഹി ഡൈനാമോസും പൂനെ സിറ്റിയും സ്വന്തം നഗരങ്ങൾ ഉപേക്ഷിച്ചിരുന്നു.