FIFA World CupFeatured

ലോകകപ്പിൽ കൊറിയൻ വിപ്ലവം; ചെക്ക് റിപ്ലബ്ലികിനെ കം ബാക്കിലൂടെ വീഴ്ത്തി ദക്ഷിണ കൊറിയ

Resizedimage 2026 06 12 09 33 47 1


ഗ്വാഡലഹാര: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ ചെക്കിയയെ (ചെക്ക് റിപ്പബ്ലിക്) ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ദക്ഷിണ കൊറിയയ്ക്ക് ആവേശകരമായ തുടക്കം. മെക്സിക്കോയിലെ എസ്റ്റാഡിയോ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് തകർപ്പൻ തിരിച്ചുവരവോടെ ഏഷ്യൻ വമ്പന്മാർ വിജയം പിടിച്ചെടുത്തത്. 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഓ ഹ്യുൺ-ഗ്യു ആണ് കൊറിയയുടെ വിജയഗോൾ നേടിയത്.


മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു. 59-ാം മിനിറ്റിൽ വ്ലാഡിമിർ കൂഫാലിന്റെ അസിസ്റ്റിൽ നിന്ന് പ്രതിരോധ താരം ലാഡിസ്ലാവ് ക്രെച്ചി ലക്ഷ്യം കണ്ടതോടെ ചെക്കിയ മത്സരത്തിൽ മുന്നിലെത്തി (1-0). പിന്നീട് കൊറിയൻ പട ആക്രമണം ശക്തമാക്കി. വെറും എട്ട് മിനിറ്റുകൾക്കകം, 67-ാം മിനിറ്റിൽ കൊറിയ സമനില പിടിച്ചു. പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് ലീ കാങ്-ഇൻ നൽകിയ പാസ് സ്വീകരിച്ച് ഹ്വാങ് ഇൻ-ബിയോം ഉതിർത്ത തകർപ്പൻ റൈറ്റ് ഫൂട്ടഡ് ചിപ്പ് ഷോട്ട് ചെക്ക് വലയിൽ പതിക്കുകയായിരുന്നു (1-1).


തുടർന്ന് മത്സരം അതിന്റെ നാടകീയമായ ഘട്ടത്തിലേക്ക് കടന്നു. 78-ാം മിനിറ്റിൽ ചെക്കിയ ഒരു ഗോൾ നേടിയെങ്കിലും വിഎആർ (VAR) പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി റെഫറി ഗോൾ നിഷേധിച്ചു. ഇത് ചെക്കിയയ്ക്ക് വലിയ തിരിച്ചടിയായി. തൊട്ടടുത്ത മിനിറ്റുകളിൽ കൊറിയ കളി പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിലാക്കി. 69-ാം മിനിറ്റിൽ സൂപ്പർ താരം സൺ ഹെയുങ്-മിന് പകരക്കാരനായി കളത്തിലിറങ്ങിയ ഓ ഹ്യുൺ-ഗ്യു 80-ാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ കുറിച്ചു. സമനില ഗോൾ നേടിയ ഹ്വാങ് ഇൻ-ബിയോം ആണ് ഈ ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിലുടനീളം 62.7% പന്തടക്കവുമായി ദക്ഷിണ കൊറിയയാണ് ആധിപത്യം പുലർത്തിയത്. ചെക്കിയയുടെ 3 ഗോൾ ശ്രമങ്ങൾക്കെതിരെ 13 തവണയാണ് കൊറിയൻ നിര എതിർ ഗോൾമുഖം വിറപ്പിച്ചത്.