ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിൽ 10-15 റൺസ് അധികം ഉണ്ടായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബൗളിംഗിൽ മികച്ച രീതിയിലാണ് പാക്കിസ്ഥാന്‍ തുടങ്ങിയതെന്നും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് മത്സരം അവസാന ഓവര്‍ വരെ കൊണ്ടെത്തിച്ചുവെങ്കിലും ഹാര്‍ദ്ദിക് മത്സരം മികച്ച രീതിയിൽ അവസാനിപ്പിച്ചുവെന്ന് ബാബര്‍ അസം വ്യക്തമാക്കി.
നസീം ഷാ തന്റെ അരങ്ങേറ്റ മത്സരത്തിൽ മികച്ച ആക്രമോത്സുകതയോടെയാണ് പന്തെറിഞ്ഞതെന്നും ബാബര്‍ കൂട്ടിചേര്‍ത്തു. പാക്കിസ്ഥാന്‍ വാലറ്റത്തിന്റെ സംഭാവനകള്‍ നിര്‍ണ്ണായകമായിരുന്നുവെന്നും ബാബര്‍ അസം പറഞ്ഞു.














