ജഡേജയും സെയ്നിയും പൊരുതി നോക്കി, ഇന്ത്യക്ക് രണ്ടാം മത്സരത്തിലും തോൽവി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാൻഡിനെതിരായ നിർണ്ണായകമായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യക്ക് തോൽവി. 22 റൺസിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് എടുത്തത്. എന്നാൽ തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 251 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ന്യൂസിലാൻഡ് 2-0ന് സ്വന്തമാക്കി.

മുൻ നിര ബാറ്റ്സ്മാൻമാർ എല്ലാം മികച്ച കൂട്ടുകെട്ട് ഉണ്ടാകുന്നതിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യ കൂറ്റൻ തോൽവിയെ മുൻപിൽ കണ്ട സമയത്ത് ജഡേജ – സെയ്നി കൂട്ടുകെട്ട് ഇന്ത്യക്ക് മത്സരത്തിൽ പ്രതീക്ഷ നൽകിയത്. ഇരുവരും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് 76 റൺസാണ് സമ്മാനിച്ചത്. 49 പന്തിൽ 45 റൺസ് എടുത്താണ് സെയ്നി പുറത്തായത്.

തുടർന്ന് അവസാനം വരെ ജഡേജ പൊരുതി നോക്കിയെങ്കിലും 48.3 ഓവറിൽ 251 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആവുകയായിരുന്നു. ജഡേജ 55 റൺസ് എടുത്താണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ 52 റൺസ് എടുത്തെങ്കിലും വിരാട് കോഹ്‌ലി(15), പ്രിത്വി ഷാ(24), മായങ്ക് അഗർവാൾ(3),കെ. എൽ രാഹുൽ(4) കേദാർ ജാദവ് (9) എന്നിവർക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

നേരത്തെ തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത റോസ് ടെയ്‌ലറുടെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ന്യൂസിലാൻഡ് 273 എടുത്തത്. ടെയ്‌ലർ 73 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ ഗുപ്റ്റിൽ 79 റൺസ് എടുത്തു.