ആൾ റൗണ്ടർമാരുടെ തോളിലേറി ഇന്ത്യൻ ജയം

shabeerahamed

20220829 122636
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചു. ഒറ്റ നോട്ടത്തിൽ ഇതാണ് വാർത്ത.

ടോസ് നേടി ഫീല്ഡിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ ബോളിംഗ്‌ ഡിപാർട്മെന്റിൽ തിളങ്ങി. അതും ബുംറ, ഷമി തുടങ്ങിയവർ ഇല്ലാത്ത ഒരു ബോളിംഗ്‌ നിരയാണ് എന്നോർക്കണം. രോഹിത് തന്റെ ബോളർമാരെ നന്നായി ഉപയോഗിക്കുകയും ചെയ്തു. അവരെ വേണ്ട വിധത്തിൽ റോട്ടേറ്റ് ചെയ്യുക വഴി പാകിസ്ഥാനി ബാറ്റേഴ്സിന് സെറ്റിൽ ചെയ്യാൻ സമയം നൽകിയില്ല. ഇനിയുള്ള കളികളിലും ലൈനും ലെങ്തും ഇത് പോലെ സൂക്ഷിക്കാൻ സാധിച്ചാൽ നമ്മൾ ഫൈനലിൽ കടക്കാൻ അധികം ബുദ്ധിമുട്ടില്ല. ഇക്കൊല്ലത്തെ വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയുടേതാകും ഏറ്റവും ശക്തിയേറിയ ബോളിംഗ്‌ നിര എന്ന സൂചനയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

Viratkohli

ഇത് പോലെയൊക്കെ നമ്മുടെ ബാറ്റേഴ്സിനെ കുറിച്ചും പറയാൻ സാധിക്കില്ല. വിരാട് കോഹ്‌ലി ഫോമിലേക്ക് വന്നോ എന്നു സംശയമുണ്ട്, കാരണം ഫോമായിരുന്നില്ല ആ കളിക്കാരന്റെ പ്രശ്‌നം. പിച്ചിൽ നിൽക്കുമ്പോൾ കോഹ്‌ലിക്ക് ശരിയായ ഷോട് സിലക്ഷൻ സാധിക്കുന്നില്ല എന്നതായിരുന്നു. ഇന്നലെയും തുടക്കത്തിൽ അത് കണ്ടതാണ്, പിന്നീട് താളം ശരിയായി പഴയ കോഹ്‌ലിയുടെ ഒരു മിന്നലാട്ടം നാം കണ്ടു തുടങ്ങിയതും ഒരു സംശയം നിറഞ്ഞ ഷോട്ടിൽ ക്യാച് കൊടുത്ത് പുറത്തായി. പക്ഷെ ആ കളിക്കാരന്റെ 35 റണ്സ് ആശ്വസിക്കാൻ വക നല്കുന്നു.

ഇന്നലെ നമ്മളെ യഥാർത്ഥത്തിൽ ജയിപ്പിച്ചത് ആൾ റൗണ്ടേർസാണ്. ഇത്ര നല്ല രണ്ട് ആൾ റൗണ്ടേർസ് ഒരുമിച്ചു ഇന്ത്യൻ ടീമിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമുണ്ട്. ജഡേജയും, ഹാർദിക്കും ഇന്ത്യയുടെ വേൾഡ് കപ്പ് പ്ലാനിൽ ഇടംപിടിച്ചു കഴിഞ്ഞു എന്ന കാര്യത്തിൽ സംശയം വേണ്ട. ബാറ്റിംഗ് ശക്തമാക്കാൻ ബാറ്റിംഗ് നിരയിലേക്ക് പന്തിനെ തിരികെ കൊണ്ട് വരണം, ദിനേഷിനെ നിലനിറുത്തി കൊണ്ടു തന്നെ.

T20 മത്സരങ്ങൾ ഒരുപാട് മാറിക്കഴിഞ്ഞു. യാഥാസ്ഥിതിക ഗെയിംപ്ലാനുകൾ, ഷോട്ടുകൾ, ബോളിംഗ്‌ ടാക്ടിക്‌സ് കൊണ്ടൊന്നും ഈ ഫോർമാറ്റിൽ കളി ജയിക്കാൻ സാധിക്കില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്റേഴ്സിനെക്കാൾ ഈ കളിയിൽ കൂടുതൽ ഗുണകരം ആൾ റൗണ്ടേർസാകും. 120 ബോളിന്റെ കളിയാണ്, ബാറ്റേഴ്സിൽ തന്നെ പിഞ്ച് ഹിറ്റേഴ്സിനെ തിരഞ്ഞെടുക്കുന്നതാകും ഇനിയുള്ള കാലം നല്ലത്.