ചരിത്രം കുറിച്ച് ഗുകേഷ്! 36 വർഷ‌ങ്ങൾക്ക് ശേഷം റാങ്കിംഗിൽ ആനന്ദിനെ മറികടന്ന് ഒരു ഇന്ത്യൻ താരം

Newsroom

ചെസ്സ് ലോകത്ത് പുതിയ ചരിത്രം കുറിച്ച് 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) ലോക റാങ്കിംഗിൽ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനെ ഗുകേഷ് മറികടന്നു. ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ അസർബൈജാനിന്റെ മിസ്രത്ദിൻ ഇസ്‌കന്ദറോവിനെതിരെ ഗുകേശ് നേടിയ വിജയത്തിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.

ഗുകേഷ് 23 08 04 11 31 34 852

1991 ജൂലൈയിൽ ലോകത്തിലെ ടോപ്പ്-10ൽ ആദ്യമായി പ്രവേശിച്ച ആനന്ദ്, 1987 ജനുവരി മുതൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കുള്ള കളിക്കാരനാണ്. ഗുകേഷിന്റെ പുതിയ തത്സമയ റാങ്ക് നില ആനന്ദിന് മുകളിലാണ്. സെപ്റ്റംബർ 1 വരെ ആനന്ദിനേക്കാൾ ലീഡ് നിലനിർത്തിയാൽ, 1986 ജൂലൈയിൽ പ്രവീൺ തിപ്‌സെയ്ക്ക് ശേഷം FIDE ലോക റാങ്കിംഗിൽ ആനന്ദിനെ മറികടക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഗുകേശ്.

വെറും 44 നീക്കങ്ങളിൽ ഇസ്‌കന്ദറോവിനെ മറികടക്കാന് ഗുകേഷിന് ആയി. ഈ വിജയം അദ്ദേഹത്തിന്റെ തത്സമയ റേറ്റിംഗ് 2755.9 ആയി ഉയർത്തി, ആനന്ദിന്റെ 2754.0 എന്ന റേറ്റിംഗിനെ ഇറംറ്റ്ജ് മറികടന്നു. തൽഫലമായി, അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിനെ പത്താം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ലോക ലൈവ് റാങ്കിംഗിൽ ഗുകേഷ് ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്.