ശനിയാഴ്ച ചരിത്രപരമായ നേട്ടം കുറിച്ചുകൊണ്ട് നൊവാക് ജോക്കോവിച്ച് തന്റെ കരിയറിലെ നൂറാം എടിപി കിരീടം നേടി. ജനീവ ഓപ്പൺ ഫൈനലിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാസിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ ശേഷമായിരുന്നു സെർബിയൻ താരത്തിന്റെ വിജയം. 38 കാരനായ ജോക്കോവിച്ച് മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 5-7, 7-6 (7/2), 7-6 (7/2) എന്ന സ്കോറിന് വിജയിച്ചു.
ഈ വിജയത്തോടെ, എടിപി കിരീടങ്ങളുടെ സെഞ്ചുറി നേടുന്ന പുരുഷ ടെന്നീസ് ഇതിഹാസങ്ങളായ ജിമ്മി കോണേഴ്സിനും റോജർ ഫെഡറർക്കും ഒപ്പം ജോക്കോവിച്ചും ഇടംപിടിച്ചു.
കഴിഞ്ഞ സമ്മറിൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ കാർലോസ് അൽകാരസിനെ തോൽപ്പിച്ച് സ്വർണം നേടിയതിന് ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ടൂർണമെന്റ് വിജയമാണിത്. മോണ്ടെ കാർലോയിലും മാഡ്രിഡിലും ആദ്യ റൗണ്ടുകളിൽ പുറത്തായതിന് ശേഷം, ഇതുവരെയുള്ള മോശം ക്ലേ കോർട്ട് സീസണിന് ശേഷമാണ് ജനീവയിലെ ഈ വിജയം.
റോളണ്ട് ഗാരോസിന് മുന്നോടിയായി താളം കണ്ടെത്താൻ ശ്രമിക്കുകയായിരുന്ന ജോക്കോവിച്ച് അവസാന നിമിഷമാണ് ജനീവയിൽ കളിക്കാൻ തീരുമാനിച്ചത്. ഈ നീക്കം ഫലം കണ്ടു