ഹരാരെയിൽ നടന്ന രണ്ടാം ടി20യിൽ ശ്രീലങ്കയെ 80 റൺസിന് പുറത്താക്കി സിംബാബ്വെ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി20ഐ പരമ്പര 1-1ന് സമനിലയിലായി. ശ്രീലങ്കയുടെ ടി20ഐ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇത്. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്കോറും ഇത് തന്നെ.
ആദ്യ മത്സരം തോറ്റ സിംബാബ്വെ, രണ്ടാം മത്സരത്തിൽ സിംബാബ്‌വെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. സിക്കന്ദർ റാസ (3-11), ബ്രാഡ് ഇവാൻസ് (3-15) എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ശ്രീലങ്കയുടെ ബാറ്റിംഗ് നിരയെ തകർത്തത്.
ചെറിയ തകർച്ചക്ക് ശേഷം സിംബാബ്വെ, 34 പന്തുകൾ ബാക്കി നിൽക്കെ ബ്രയാൻ ബെന്നറ്റ്, റയാൻ ബേൾ, തഷിംഗ മുസെകിവ എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ലക്ഷ്യം മറികടന്നു.
അടുത്തിടെ നടന്ന ചില മത്സരങ്ങളിൽ നേരിയ വ്യത്യാസത്തിൽ തോറ്റ ടീമിന്റെ ഈ തിരിച്ചുവരവിൽ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ സിക്കന്ദർ റാസ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ഈ വിജയം തങ്ങൾക്ക് വലിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കക്ക്, തങ്ങളുടെ ഈ ബാറ്റിംഗ് തകർച്ച ഒരു ആശങ്കയാണ്. ഫൈനൽ മത്സരത്തിനായി വേഗത്തിൽ തയ്യാറെടുക്കേണ്ടതുണ്ട്.