ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ ബംഗ്ലാദേശ്, ചെറുത്ത് നില്പുയര്‍ത്തിയത് നൂറുള്‍ ഹസന്‍ മാത്രം

Sports Correspondent

ബംഗ്ലാദേശ് നിരയിലെ ഏകനായ പോരാളിയായി നൂറൂള്‍ ഹസന്‍ മാറിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ സന്ദര്‍ശകര്‍. ഇന്ന് ആന്റിഗ്വ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിനും 219 റണ്‍സിന്റെയും വിജയമാണ് വിന്‍ഡീസ് നേടിയത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട സ്കോര്‍ ബംഗ്ലാദേശിനു നേടാനായെങ്കിലും വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ് സ്കോറിനു വെല്ലുവിളിയുയര്‍ത്തുവാന്‍ പോന്നതായിരുന്നില്ല ഈ പ്രകടനം.

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 144 റണ്‍സിനു അവസാനിക്കുകയായിരുന്നു. അവരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും 101 റണ്‍സ് അധികമാണ് അവര്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

നൂറുള്‍ ഹസന്‍ 64 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 36 പന്തില്‍ നിന്നാണ് നൂറുള്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. ഷാനണ്‍ ഗബ്രിയേല്‍ അഞ്ച് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ 3 വിക്കറ്റുമാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. മിഗ്വല്‍ കമ്മിന്‍സിനാണ് ഹസന്റെ വിക്കറ്റ്. ഇന്നിംഗ്സിലെ അവസാന വിക്കറ്റും കമ്മിന്‍സാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial