അയര്‍ലണ്ടിനെതിരെ 24 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

Sports Correspondent

Westindiesireland

അയര്‍ലണ്ടിന്റെ വെല്ലുവിളിയെ അതിവീജിവിച്ച് വെസ്റ്റിന്റഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറിൽ 269 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന് 49.1 ഓവറിൽ 245 റൺസ് മാത്രമേ നേടാനായുള്ളു.

ഷമാര്‍ ബ്രൂക്ക്സ്(93), കീറൺ പൊള്ളാര്‍ഡ്(69) എന്നിവരുടെ ബാറ്റിംഗ് മികവാണ് വെസ്റ്റിന്‍ഡീസിനെ 269 റൺസിലേക്ക് എത്തിച്ചത്. ഷായി ഹോപ്(29), ഒഡീന്‍ സ്മിത്ത്(8 പന്തിൽ 18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡയര്‍, ക്രെയിഗ് യംഗ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍ രണ്ടും വിക്കറ്റ് നേടി.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(71) റൺസ് നേടിയപ്പോള്‍ ഹാരി ടെക്ടര്‍ 53 റൺസ് നേടി. ഇതിനിടെ കൺകഷന്‍ കാരണം പിന്മാറേണ്ടി വന്ന ആന്‍ഡി മക്ബ്രൈന്റെ സേവനം നഷ്ടമായതി അയര്‍ലണ്ടിന് തിരിച്ചടിയായി. 34 റൺസാണ് താരം നേടിയത്.

പിന്നീട് ജോര്‍ജ്ജ് ഡോക്രെൽ(30), മാര്‍ക്ക് അഡയര്‍(9 പന്തിൽ പുറത്താകാതെ 21) എന്നിവരും പൊരുതി നോക്കിയെങ്കിലും 245 റൺസ് മാത്രമേ ടീമിന് നേടാനായുള്ളു. വെസ്റ്റിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഒഡീന്‍ സ്മിത്ത് 2 വിക്കറ്റ് നേടി.