മോമിനുളിന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചു, ബംഗ്ലാദേശ് 227 റൺസിന് പുറത്ത്

Sports Correspondent

ധാക്കയിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 227 റൺസിന് പുറത്താക്കിയ ശേഷം വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് നേടി ഇന്ത്യ. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ 84 റൺസ് നേടിയ മോമിനുള്‍ ഹക്കിന്റെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

Indiabangladeshmominuljaydev

26 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ലിറ്റൺ ദാസ്(25), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(24) എന്നിവരും റൺസ് കണ്ടെത്തുവാന്‍ ശ്രമിച്ചു. 12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിൽ അവസരം ലഭിച്ച ജയ്ദേവ് ഉനഡ്കട് 2 വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി 14 റൺസുമായി ശുഭ്മന്‍ ഗില്ലും 3 റൺസ് നേടി കെഎൽ രാഹുലുമാണ് ക്രീസിലുള്ളത്.