2011 ലോകകപ്പിലെ ഇന്ത്യയോടുള്ള തോൽവി ഇപ്പോഴും വിഷമിപ്പിക്കുന്നു: ഉമർ ഗുൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2011 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവി തന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്ന് മുൻ പാകിസ്ഥാൻ താരം ഉമർ ഗുൽ. ഇന്ത്യയോടേറ്റ തോൽവി തന്റെ കരിയറിലെ ഏറ്റവും മോശം കാര്യങ്ങളിൽ ഒന്നാണെന്നും ഗുൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉമർ ഗുൽ തന്റെ പ്രഫഷണൽ കരിയറിലെ അവസാന മത്സരം കളിച്ചത്.

അന്നത്തെ മത്സരത്തിൽ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും ആ തോൽവി എല്ലാ കാലവും തന്നെ വേദനിപ്പിക്കുമെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിന് പാകിസ്ഥാൻ ഇറങ്ങിയത് മികച്ച ഫോമിൽ ആയിരുന്നെന്നും മത്സരത്തിൽ പാകിസ്ഥാൻ ജയം അർഹിച്ചിരുന്നെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിൽ ഡി.ആർ.എസ് തീരുമാനം സച്ചിന് അനുകൂലമായിരുന്നെന്നും ഗ്രൗണ്ടിൽ ഉള്ള എല്ലാവരും സച്ചിൻ ടെണ്ടുൽക്കർ ഔട്ട് ആണ് എന്നാണ് കരുതിയതെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിൽ സച്ചിൻ നേരത്തെ ഔട്ട് ആയിരുന്നേൽ ഫലം മറ്റൊന്ന് ആവുമായിരുന്നു എന്നും ഗുൽ പറഞ്ഞു.

അന്ന് മത്സരത്തിൽ ഇന്ത്യ 29 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ലോകകപ്പ് ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ 8 ഓവർ എറിഞ്ഞ ഉമർ ഗുൽ 69 റൺസ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.