ആവേശ സമനിലയിൽ പിരിഞ്ഞ് പാക്കിസ്ഥാനും ന്യൂസിലാണ്ടും

Sports Correspondent

Southeebabar
Download the Fanport app now!
Appstore Badge
Google Play Badge 1

കറാച്ചിയിലെ രണ്ടാം ടെസ്റ്റും സമനിലയിൽ അവസാനിച്ചപ്പോള്‍ ആദ്യ ടെസ്റ്റിൽ നിന്ന് വിഭിന്നമായി ആവേശകരമായ സമനിലയായിരുന്നു രണ്ടാം ടെസ്റ്റിൽ. പാക്കിസ്ഥാന്‍ വിജയത്തിന് 15 റൺസ് അകലെ എത്തിയപ്പോള്‍ ന്യൂസിലാണ്ട് വിജയത്തിന് ഒരു വിക്കറ്റ് അകലെ വരെ എത്തുകയായിരുന്നു.

അവസാന സെഷനിൽ 31 ഓവറിൽ നിന്ന് 5 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 140 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. 32 റൺസ് നേടിയ സൗദ് ഷക്കീലിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്‍ 203 റൺസായിരുന്നു നേടിയിരുന്നത്. ബ്രേസ്‍വെല്ലിനായിരുന്നു വിക്കറ്റ്.

Sarfrazhmed

പകരമെത്തിയ അഗ സൽമാന്‍ 40 പന്തിൽ നിന്ന് 30 റൺസ് നേടിയപ്പോള്‍ സര്‍ഫ്രാസുമായി ചേര്‍ന്ന് 70 റൺസാണ് ഏഴാം വിക്കറ്റിൽ പാക്കിസ്ഥാന്‍ നേടിയത്. അഗ സൽമാനെ മാറ്റ് ഹെന്‍റി പുറത്താക്കിയപ്പോള്‍ ഹസന്‍ അലിയെ വീഴ്ത്തി ടിം സൗത്തി ന്യൂസിലാണ്ടിന് വിജയ പ്രതീക്ഷ നൽകി.

118 റൺസ് നേടിയ സര്‍ഫ്രാസ് അഹമ്മദിനെ ബ്രേസ്‍വെൽ മടക്കിയയച്ചപ്പോള്‍ ന്യൂസിലാണ്ട് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ പത്താം വിക്കറ്റിൽ നസീം ഷായും(15*) അബ്രാര്‍ അഹമ്മദും 3.3 ഓവറോളം ഉയര്‍ത്തിയ പ്രതിരോധം ഭേദിക്കുവാന്‍ ന്യൂസിലാണ്ടിന് സാധിക്കാതെ വന്നപ്പോള്‍ പാക്കിസ്ഥാന്‍ വിജയത്തിന് 15 റൺസ് അകലെ വരെ എത്തി.

304/9 എന്ന നിലയിൽ പാക്കിസ്ഥാന്‍ നിൽക്കുമ്പോളാണ് മത്സരം അവസാനിപ്പിക്കുവാനുള്ള അമ്പയര്‍മാരുടെ ശുപാര്‍ശ ഇരു ക്യാപ്റ്റന്മാരും അംഗീകരിച്ചത്.