ഗില്ലിനെ ഒഴിവാക്കിയത് സെലക്ഷൻ കമ്മിറ്റിയുടെ വ്യക്തയില്ലായ്മ കാണിക്കുന്നു – ദിനേഷ് കാർത്തിക്

Newsroom

1000381862


2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഒരു താരത്തെ പെട്ടെന്ന് ടീമിൽ നിന്ന് പുറത്താക്കിയത് സെലക്ഷൻ കമ്മിറ്റിയുടെ “വ്യക്തതയില്ലായ്മയെയാണ്” കാണിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക് വിമർശിച്ചു.

Resizedimage 2025 12 20 23 01 48 1

ഈ വർഷം 15 ടി20 മത്സരങ്ങളിൽ നിന്ന് 137.26 സ്ട്രൈക്ക് റേറ്റിൽ 291 റൺസ് നേടിയ ഗില്ലിനെ, ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മോശം പ്രകടനത്തിന്റെ (3 മത്സരങ്ങളിൽ 32 റൺസ്) പേരിലാണ് മാറ്റിനിർത്തിയത്.
“ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, അതിൽ നിലവിലെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാൻ ഗില്ലിനെ ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുന്നു. ഇതൊരു വലിയ വാർത്തയാണ്, ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,” കാർത്തിക് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

ഗില്ലിനെ ഇത്രയും കാലം പിന്തുണച്ച ശേഷം ടീം പ്രഖ്യാപന വേളയിൽ കൈവിട്ടത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും അഭാവവും സൂര്യകുമാറിന്റെ മോശം ഫോമും ടീമിനെ ബാധിച്ചേക്കാമെന്നും കാർത്തിക് മുന്നറിയിപ്പ് നൽകി.


അതേസമയം, ഗില്ലിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നിലവാരം മോശമായതുകൊണ്ടല്ലെന്നും, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നീ രണ്ട് വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്താനുള്ള “ടീം ബാലൻസിന്റെ” ഭാഗമായാണെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശദീകരിച്ചു. റിങ്കു സിംഗിനെപ്പോലുള്ള ഫിനിഷർമാർക്ക് സ്ഥാനം നൽകാനാണ് ഗില്ലിനെ മാറ്റിയത്.