Cricket

സ്കോട്‍ലാന്‍ഡിനെ 234 റൺസിലൊതുക്കി സിംബാബ്‍വേ

ലോകകപ്പ് യോഗ്യത സൂപ്പര്‍ സിക്സ് മത്സരത്തിൽ സ്കോട്‍ലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. 48 റൺസ് നേടിയ മൈക്കൽ ലീസ്ക് ആണ് സ്കോട്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. മാത്യു ക്രോസ്(38), ബ്രണ്ടന്‍ മക്മുല്ലന്‍(34), ജോര്‍ജ്ജ് മുന്‍സി(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അവസാന ഓവറുകളിൽ 15 പന്തിൽ നിന്ന് പുറത്താകാതെ 21 റൺസ് നേടിയ മാര്‍ക്ക് വാട്ട് ആണ് സ്കോട്ലാന്‍ഡിനെ ഈ സ്കോറിലേക്ക് നയിച്ചത്. അവസാന രണ്ടോവറിൽ നിന്ന് 28 റൺസാണ് സിംബാബ്‍വേ നേടിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ഷോൺ വില്യംസ് മൂന്നും ടെണ്ടായി ചതാര രണ്ട് വിക്കറ്റും നേടി. ലോകകപ്പ് യോഗ്യത നേടുവാന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം ഫലം അനുകൂലമാകേണ്ടത് ആവശ്യമാണ്.