1998ലെ ചെന്നൈ ടെസ്റ്റില്‍ വാണിന് വിക്കറ്റ് നല്‍കി മടങ്ങിയ സച്ചിന്‍ സ്വയം മുറിയില്‍ പൂട്ടി ഇരുന്നു – വിവിഎസ് ലക്ഷ്മണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കരിയറില്‍ പല ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ഒരു ഇതിഹാസ താരമാണ്. അത്തരത്തില്‍ പേരുകേട്ട ഒരു പോരാട്ടമാണ് സച്ചിന്‍-വോണ്‍ പോരാട്ടം. 1998ല്‍ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ എന്നാല്‍ സച്ചിന് ആദ്യ ഇന്നിംഗ്സില്‍ അത്ര മികവ് പുറത്തെടുക്കുവാനായിരുന്നുല്ല. പല വട്ടം വോണിനെ മികച്ച രീതിയില്‍ നേരിട്ട സച്ചിന് എന്നാല്‍ അന്ന് പിഴച്ചു.

അന്ന് ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 257 റണ്‍സിന് പുത്തായപ്പോള്‍ സച്ചിന് നേടിയത് വെറും 4 റണ്‍സായിരുന്നു. അന്ന് വോണിനെ ബൗണ്ടറി നേടിയ ശേഷം അടുത്ത പന്തില്‍ മാര്‍ക്ക് വോ പിടിച്ച് സച്ചിന്‍ പുറത്താകുകയായിരുന്നു. അന്ന് ഫിസിയോയുടെ റൂമില്‍ ചെന്ന് സച്ചിന്‍ മുറി പൂട്ടി ഇരിക്കുകയായിരുന്നുവെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് താരം പുറത്തിറങ്ങിയതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

അന്ന് തിരിച്ചിറങ്ങിയപ്പോള്‍ സച്ചിന്റെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നുവെന്നും താരം കരയുകയാണെന്ന് തനിക്ക് തോന്നിയെന്നും ലക്ഷ്മണ്‍ പറഞ്ഞു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സച്ചിന്‍ പുറത്താകാതെ 155 റണ്‍സ് നേടുകയായിരുന്നുവെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ഇന്ത്യ 418/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ സച്ചിന്‍ വോണിനെ തല്ലിതകര്‍ക്കുകയായിരുന്നുവെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

ഇതാണ് സച്ചിന്‍ – വോണ്‍ പോരാട്ടത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച പോരാട്ടമെന്നും ലക്ഷ്മണ്‍ സൂചിപ്പിച്ചു.