രണ്ടാം സെഷനിൽ പാക്കിസ്ഥാന്റെ അതിശക്തമായ തിരിച്ചുവരവ്

Sports Correspondent

ലാഹോറിൽ ഓസ്ട്രേലിയയെ 391 റൺസിന് ഓള്‍ ഔട്ട് ആക്കി പാക്കിസ്ഥാന്‍. ലഞ്ചിന് ശേഷം 341/5 എന്ന നിലയിൽ നിന്ന് അവശേഷിക്കുന്ന 5 വിക്കറ്റുകള്‍ 50 റൺസ് നേടുന്നതിനിടെ ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

67 റൺസ് നേടി അലക്സ് കാറെയെ നൗമന്‍ അലി പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഷഹീന്‍ അഫ്രീദിയും നസീം ഷായും ചേര്‍ന്ന് ഓസ്ട്രേലിയന്‍ വാലറ്റത്തെ എറിഞ്ഞിട്ടു. ഗ്രീന്‍ 79 റൺസ് നേടി.

നാല് വീതം വിക്കറ്റാണ് ഷഹീന്‍ അഫ്രീദിയും നസീം ഷായും നേടിയത്.