ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് ടോസ് നഷ്ടമായി. പരമ്പരയിൽ ശുഭ്മാൻ ഗില്ലിന് തുടർച്ചയായ അഞ്ചാം തവണയാണ് ടോസ് നഷ്ടപ്പെടുന്നത്. ഇംഗ്ലണ്ട് നായകൻ ഓലി പോപ്പ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്റെ തുടർച്ചയായ 15-ാമത്തെ ടോസ് തോൽവിയാണിത്.
പരമ്പരയിൽ 1-2ന് പിന്നിലുള്ള ഇന്ത്യ, പരമ്പര 2-2ന് സമനിലയിലാക്കാൻ ഉറച്ച മനസ്സോടെയാണ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഗിൽ നാല് മാറ്റങ്ങളുണ്ട്. റിഷഭ് പന്ത്, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, അൻഷുൽ കാംബോജ് എന്നിവർക്ക് പകരം ധ്രുവ് ജൂറൽ, കരുൺ നായർ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർ ടീമിലെത്തി.
ഇന്ത്യൻ ഇലവൻ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ഇലവൻ: സാക് ക്രോളി, ബെൻ ഡക്കറ്റ്, ഓലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥെൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടോംഗ്.