എത്ര ഹെല്‍മറ്റുകള്‍ എറിഞ്ഞിടാനാകുമെന്നതിനല്ല, ടെസ്റ്റുകള്‍ വിജയിക്കുവാനായി ആണ് ഞങ്ങളെത്തിയിരിക്കുന്നത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ക്ക് മറുപടിയായി തങ്ങളൊരു ബൗണ്‍സര്‍ യുദ്ധത്തിനായി മുതിരുന്നില്ലെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സ്മിത്തിനെതിരെയും മറ്റ് താരങ്ങള്‍ക്കെതിരെയും അതീവ പേസില്‍ പന്തെറിഞ്ഞ താരം പല വട്ടം ഹെല്‍മെറ്റിലും മറ്റ് ഭാഗത്തും പന്തെറിഞ്ഞ് പരിക്കേല്പിച്ചിരുന്നു. സ്മിത്തിനെ പിന്നീട് ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് പിന്‍വലിക്കുകയും ലീഡ്സ് ടെസ്റ്റില്‍ കളിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി.

എന്നാല്‍ തങ്ങളൊരു ബൗണ്‍സര്‍ യുദ്ധത്തിനല്ല എത്തിയതെന്നും ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച് ആഷസ് പരമ്പര ജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. എത്ര മുറിവുകള്‍ എതിരാളികള്‍ക്ക് സൃഷ്ടിക്കാനാകുമെന്ന് ചിന്തിക്കുന്ന ഓസ്ട്രേലിയന്‍ ടീമല്ല ഇത്. ഞങ്ങള്‍ ടെസ്റ്റ് മത്സരങ്ങളില്‍ ജയിക്കുവാനായി ആണ് എത്തുന്നതെന്ന് ലാംഗര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുവാനുള്ള പദ്ധതികളെന്തെന്ന് ഞങ്ങള്‍ക്കറിയാം, അത് തന്നെയാവും ഞങ്ങള്‍ നടപ്പിലാക്കുവാന്‍ പോകുന്നത്. ബൗണ്‍സറുകള്‍ കണ്ട് ആ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുവാന്‍ തങ്ങളില്ലെന്നും ലാംഗര്‍ പറഞ്ഞു.