കാൻ്റർബറിയിലെ സെൻ്റ് ലോറൻസ് ഗ്രൗണ്ടിൽ ഇംഗ്ലണ്ട് ലയൺസിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ കരുൺ നായർ ഗംഭീര ഇരട്ട സെഞ്ചുറി നേടിയതോടെ ഇന്ത്യ എ 533/7 എന്ന മികച്ച സ്കോർ നേടി നിൽക്കുകയാണ്.

തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയ കരുൺ നായർ 281 പന്തിൽ 204 റൺസ് നേടി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. 26 ഫോറുകളും ഒരു സിക്സും അടങ്ങിയ അദ്ദേഹത്തിൻ്റെ ഇന്നിംഗ്സാണ് ഇന്ത്യ എയുടെ അടിത്തറയായത്. മുമ്പ് ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി നേടിയ താരം തൻ്റെ ട്രേഡ്മാർക്ക് ടൈമിംഗും ഷോട്ട് സെലക്ഷനും പുറത്തെടുത്ത് ഇംഗ്ലണ്ട് ലയൺസ് ബൗളർമാരെ നിസ്സഹായരാക്കി.
വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലുമായി 195 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് അദ്ദേഹം പടുത്തുയർത്തി. ജുറേൽ 120 പന്തിൽ 94 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. സെഞ്ചുറിക്ക് 8 റൺസ് അകലെ സർഫറാസ് ഖാൻ (92) ഇന്നലെ പുറത്തായിരുന്നു.
രണ്ടാം ദിവസത്തെ കളി ലഞ്ചിന് പിരിയുമ്പോൾ ഹർഷ ദുബെ (പുറത്താകാതെ 32), അൻഷുൽ കാംബോജ് (പുറത്താകാതെ 16) എന്നിവരാണ് ക്രീസിൽ.