ജലജ് സക്സേനയും ശര്‍ദ്ധുല്‍ താക്കൂറും മികവ് പുലര്‍ത്തി, ഇന്ത്യയ്ക്ക് 303 റണ്‍സ്

Sports Correspondent

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ എട്ടാം വിക്കറ്റിന്റെ ബലത്തില്‍ 303 റണ്‍സ് നേടി ഇന്ത്യ എ. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 204/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരുടെ 100 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ടീമിന് നേടാനായിരുന്നു. 96 പന്തില്‍ നിന്ന് 61 റണ്‍സ് നേടി ജലജ് സക്സേന പുറത്താകാതെ നിന്നപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ 34 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗിസാനി ഗിഡിയും ഡെയിന്‍ പീഡെടും മൂന്ന് വീതം വിക്കറ്റും മാര്‍ക്കോ ജാന്‍സെന്‍, ലുഥോ സിപാംല എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.