മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇന്ന് ആദ്യ സെഷനിൽ വെറും 49 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ സ്കോറിനേക്കാൾ 88 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.
174 റൺസിന് 2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് പ്രതിരോധം തുടർന്നെങ്കിലും ബെൻ സ്റ്റോക്സിന്റെ തകർപ്പൻ പന്തിൽ രാഹുൽ (90) വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 230 പന്തുകളോളം ക്ഷമയോടെ ബാറ്റ് ചെയ്ത രാഹുലിന്റെ വിക്കറ്റോടെ 188 റൺസിന്റെ രക്ഷാപ്രവർത്തന കൂട്ടുകെട്ടിന് അവസാനമായി.
പിന്നീട് അധികം വൈകാതെ തന്നെ ജോഫ്ര ആർച്ചർ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെയും പുറത്താക്കി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഗിൽ (103) ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. 238 പന്തിൽ 12 ബൗണ്ടറികളോടെയാണ് ഗിൽ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്.
വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. 61 പന്തിൽ 21 റൺസുമായി സുന്ദർ പുറത്താകാതെ നിൽക്കുന്നു.