നിരാശയുണ്ടാകുന്നത് സ്വാഭാവികം, എന്നാലത് നാലഞ്ച് ദിവസം മാത്രം നിലനിന്നുള്ളു

Sports Correspondent

ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് ബംഗാര്‍ പറയുന്നത് ഈ തീരുമാനത്തില്‍ നിരാശ തോന്നിയെന്നത് സത്യമാണെന്നും അത് ഒരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നുവെന്നുമാണ്. എന്നാല്‍ അത് നാലഞ്ച് ദിവസം മാത്രമേ നിലനിന്നുള്ളുവെന്നും ബംഗാര്‍ പറഞ്ഞു. തനിക്ക് ലഭിച്ച അവസരത്തിന് നന്ദി പറയുകയാണ് താനെന്നും ബംഗാര്‍ പറഞ്ഞു. ബിസിസിഐയ്ക്കും താന്‍ പ്രവര്‍ത്തിച്ച എല്ലാ കോച്ചുമാര്‍ക്കും നന്ദിയുണ്ടെന്ന് ബംഗാര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കുവാന്‍ തനിക്ക് അവസരം തന്നതിനുള്ള നന്ദി പറഞ്ഞറിയിക്കുവാന്‍ പറ്റാത്തതാണെന്നും ബംഗാര്‍ വ്യക്തമാക്കി. ഡംഗന്‍ ഫ്ലെച്ചര്‍, അനില്‍ കുംബ്ലെ, രവി ശാസ്ത്രി എന്നീ കോച്ചുമാരുമായാണ് സഞ്ജയ് ബംഗാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ ഇടവേള താന്‍ പുതുതായി ഊര്‍ജ്ജം വീണ്ടെടുത്ത് തിരിച്ചുവരവ് നടത്തുവാനുള്ള സമയമായി കണക്കാക്കുമെന്നും ബംഗാര്‍ വെളിപ്പെടുത്തി.