CricketFeatured

നിർണായക മൂന്നാം ടി20യിൽ ഓസ്ട്രേലിയക്ക് എതിരെ 176 റൺസ് അടിച്ച് ഇന്ത്യ

Resizedimage 2026 02 21 15 20 16 1

അഡ്‌ലെയ്‌ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന നിർണ്ണായകമായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ വനിതകൾ സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിൻ്റെയും തകർപ്പൻ ബാറ്റിംഗിൻ്റെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് അടിച്ചുകൂട്ടിയത്.

55 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 82 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റിൽ ജെമീമയുമായി ചേർന്ന് 121 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്താനും സ്മൃതിക്ക് സാധിച്ചു.
ജെമീമ റോഡ്രിഗസ് 46 പന്തിൽ 59 റൺസുമായി തന്റെ മികവ് തെളിയിച്ചപ്പോൾ, അവസാന ഓവറുകളിൽ റിച്ച ഘോഷ് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യൻ സ്കോർ 170 കടത്തിയത്. വെറും 7 പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 18 റൺസാണ് റിച്ച അടിച്ചെടുത്തത്.

ഷഫാലി വർമ്മ ഏഴ് റൺസിന് നേരത്തെ പുറത്തായെങ്കിലും മന്ദാനയും ജെമീമയും ചേർന്ന് ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിക്കുകയായിരുന്നു. ഹർമൻപ്രീത് കൗർ രണ്ട് റൺസുമായി പുറത്താകാതെ നിന്നു.


ഓസ്‌ട്രേലിയൻ ബൗളർമാരിൽ അന്നബെൽ സതർലാൻഡ് 3.5 ഓവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. കിം ഗാർത്ത്, സോഫി മോളിനക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.