ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 68 റൺസിൻ്റെ ജയം നേടി, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് അവർ മുന്നിലെത്തി. ഓസ്‌ട്രേലിയ തങ്ങളുടെ അപരാജിത ഏകദിന മത്സരങ്ങളുടെ റെക്കോർഡ് 14 മത്സരങ്ങളിലേക്ക് നീട്ടി, 2023 ലോകകപ്പിൽ ആണ് അവസാനമായി അവർ പരാജയപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 44.4 ഓവറിൽ 270 റൺസെടുത്തു, മിച്ചൽ മാർഷിൻ്റെ 59 പന്തിൽ 60 റൺസും അലക്‌സ് കാരിയുടെ 67 പന്തിൽ 74 റൺസും അവർക്ക് കരുത്തായി. ജോഷ് ഹേസിൽവുഡും കാരിയും ചേർന്ന് 49 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. കാർസെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദിൽ റഷീദ് ഏകദിനത്തിൽ 200 വിക്കറ്റ് തികച്ചു.
ജോഷ് ഹേസിൽവുഡും മിച്ചൽ സ്റ്റാർക്കും ഓസ്‌ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയതോടെ ഇംഗ്ലണ്ടിൻ്റെ ചേസ് തുടക്കത്തിൽ തന്നെ തകർന്നു. ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 65 എന്ന നിലയിലേക്ക് കൂപ്പുകുത്തി. സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹേസിൽവുഡ്, ആരോൺ ഹാർഡി, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് കളികൾ ശേഷിക്കെ ഓസ്‌ട്രേലിയ ഇപ്പോൾ പരമ്പരയിൽ 2-0ന് മുന്നിലാണ്.