ഇന്ത്യയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷൊയ്ബ് മാല്കക്കിന്റെയും സര്‍ഫ്രാസ് അഹമ്മദിന്റെയും ബാറ്റിംഗ് മികവില്‍ 237 റണ്‍സ് നേടി പാക്കിസ്ഥാന്‍. 58/3 എന്ന നിലയില്‍ നിന്ന് ഒന്നാം വിക്കറ്റില്‍ ഒത്തുകൂടിയ പാക് സീനിയര്‍ താരങ്ങള്‍ 107 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ പാക് സ്കോര്‍ 165 റണ്‍സിലേക്ക് നയിച്ചു. കുല്‍ദീപ് യാദവ് 44 റണ്‍സ് നേടിയ സര്‍ഫ്രാസിനെ പുറത്താക്കിയപ്പോള്‍ ഷൊയ്ബ് മാലിക്കിനു കൂട്ടായി ആസിഫ് അലി എത്തി. 21 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ആസിഫിനെ ചഹാല്‍ പുറത്താക്കി. 78 റണ്‍സ് നേടിയ മാലിക്കിനെ ബുംറ മടക്കിയയ്ക്കുകയായിരുന്നു. 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. ഫകര്‍ സമന്‍ 31 റണ്‍സ് നേടി പുറത്തായി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ബാബര്‍ അസം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.