എന്താ പെണ്ണിന് കുഴപ്പം എന്ന മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ വാക്കുകൾ. കഴിഞ്ഞ മത്സര ശേഷം മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കം സ്ത്രീകളോട് ഫുട്ബോൾ കളിച്ചത് പോലെ എന്ന സ്ത്രീവിരുദ്ധമായ പ്രസ്താവന പറഞ്ഞിരുന്നു. എന്നാൽ സ്ത്രീകളുടെ ഫുട്ബോൾ ഒരുപാട് മുന്നിലേക്ക് വരികയാണെന്നും സ്ത്രീകൾ ഫുട്ബോൾ കളിക്കുന്നത് ഉയർന്ന നിലവാരത്തിൽ തന്നെയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.

കളിക്കാൻ എല്ലാവർക്കും തുല്യമായ അവകാശം വേണം. പ്രത്യേകിച്ച് ഫുട്ബോൾ പോലുള്ള മനോഹരമായ കളിയിൽ തുല്യ അവകാശം ലഭിക്കേണ്ടതുണ്ട്. താൻ വന്ന രാജ്യമായ ബെൽജിയത്ത് വനിതാ ഫുട്ബോൾ വലിയ നിലവാരത്തിലാണ്. അവിടെ വനിതാ ക്ലബുകൾ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇവാൻ പറഞ്ഞു. സ്ത്രീകളുടെ ഫുട്ബോളിലേക്ക് വലിയ നിക്ഷേപങ്ങൾ ഇപ്പോൾ വരുന്നത് ഫുട്ബോളിന്റെ മികവ് കൊണ്ടാണെന്നും ഇനിയും വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ലോക. നിക്ഷേപങ്ങൾ നടത്തണം എന്നും കോച്ച് പറഞ്ഞു.
പഴയ ചിന്താഗതി ഉള്ളവർക്ക് വനിതാ ഫുട്ബോളിനോട് എതിർപ്പ് ഉണ്ടാകരുത് എന്നും മുതിർന്നവർ അടുത്ത തലമുറകൾക്ക് വേണ്ടി നല്ല ലോകം ഒരുക്കി കൊടുക്കുക ആണ് വേണ്ടത് എന്നും ഇവാൻ പറഞ്ഞു. ജിങ്കൻ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ അദ്ദേഹം ഇന്നലെ വീണ്ടും മാപ്പു പറഞ്ഞിരുന്നു.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




