ഗ്രിഗോർ ദിമിത്രോവിനു എതിരെ വിയർത്തെങ്കിലും ക്വാർട്ടർ ഫൈനലിൽ തന്റെ വിശ്വരൂപം കാണിച്ചു ലോക ഒന്നാം നമ്പർ യാനിക് സിന്നർ. പത്താം സീഡ് അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ഇറ്റാലിയൻ താരം കരിയറിലെ ഏഴാം ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറിയത്. കരിയറിലെ രണ്ടാം വിംബിൾഡൺ സെമിഫൈനൽ കൂടിയാണ് താരത്തിന് ഇത്.
ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലെ അവസാന 7 പോയിന്റുകളും ജയിച്ചു 7-6 സ്വന്തമാക്കിയ സിന്നർ രണ്ടും മൂന്നും സെറ്റുകളിൽ കൂടുതൽ ആധിപത്യം കാണിച്ചു. നിർണായക ബ്രേക്ക് ഓരോ സെറ്റിലും കണ്ടെത്തിയ സിന്നർ 6-4, 6-4 എന്ന സ്കോറിന് ജയം കണ്ടെത്തി വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. സെമിയിൽ നൊവാക് ജ്യോക്കോവിച്, ഫ്ലാവിയോ കൊബോളി മത്സരവിജയിയാണ് സിന്നറിന്റെ എതിരാളി.