വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ ആര്യാന സബലങ്ക. 24 സീഡ് ബെൽജിയം താരവും തന്റെ മുൻ ഡബിൾസ് പങ്കാളിയും ആയ എൽസി മെർട്ടൻസിനെ 6-4, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തോൽപ്പിച്ചത്. കരിയറിലെ 13 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് സബലങ്കക്ക് ഇത്, തുടർച്ചയായ 11 മത്തേതും. 2025 ലെ 47 മത്തെ ജയം കുറിച്ച സബലങ്ക കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
വിംബിൾഡണിൽ ഇത് വരെ ഒരു സെറ്റ് പോലും സബലങ്ക വഴങ്ങിയിട്ടില്ല. സെന്റർ കോർട്ടിൽ ബ്രിട്ടീഷ് താരം സോനെയ് കാർട്ടലെ 7-6, 6-4 എന്ന സ്കോറിന് മറിമടന്നു സീഡ് ചെയ്യാത്ത 34 കാരിയായ റഷ്യൻ താരം അനസ്തിഷിയയും വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറി. അർജന്റീനയുടെ സൊലാന സിയെരയെ 6-3, 6-2 എന്ന സ്കോറിന് തകർത്തു 37 കാരിയായ ജർമ്മൻ താരം ലൗറ സിഗമണ്ടും വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.