ടെണ്ടുല്‍ക്കര്‍ക്കും ലക്ഷമണിനും ഗാംഗുലിയ്ക്കും ബിസിസിഐ ഓംബുഡ്സ്മാന്റെ നോട്ടീസ്

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് നോട്ടീസ് നല്‍കി ബിസിസിഐയുടെ ഓംബുഡ്സ്മാന്‍-കം-എത്തിക്സ് ഓഫീസര്‍ ഡികെ ജെയിന്‍. ഈ മൂന്ന് താരങ്ങളും ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെയും(സിഎസി) ഭാഗം ആണെന്നതിനാല്‍ “താല്പര്യങ്ങളിലെ വൈരുദ്ധ്യം” ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയത്.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. ഏപ്രില്‍ 28നകം ഇതിനു മറുപടി നല്‍കണണെന്നാണ് ആവശ്യം. ഇതിനുള്ളില്‍ മറുപടിയില്ലെങ്കില്‍ ഇവരില്‍ നിന്ന് പിന്നീട് വിശദീകരണം സ്വീകരിക്കുകയില്ലെന്നും അറിയുന്നും.

അതേ സമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം വാങ്ങുന്നില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നാണ് ബിസിസിഐയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ഇവര്‍ മൂവരും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലും പ്രതിഫലം വാങ്ങാതെ സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്ന സേവനമാണ് ഇതെന്നും അറിയുന്നു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി പ്രശംസനീയം: ലക്ഷ്മണ്‍

വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്ത രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച് വിവിഎസ് ലക്ഷ്മണ്‍. 2018ല്‍ മികച്ച ബാറ്റിംഗ് ഫോമിലുള്ള താരം ക്യാപ്റ്റന്‍സിയിലും മികച്ച രീതിയിലുള്ള പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

ഏഷ്യ കപ്പിലും വിന്‍ഡീസിനെതിരെ ടി20 പരമ്പര വിജയവും ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നിദാഹസ് ട്രോഫിയിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ആയിരുന്നു.

വ്യക്തമായ പദ്ധതികളോടെയാണ് രോഹിത് തന്റെ ക്യാപ്റ്റന്‍സിയെ സമീപിക്കുന്നതെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. ടീമിലെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കുന്ന രോഹിതിനു പരീക്ഷണങ്ങള്‍ക്ക് മുതിരുവാനും തീരെ ഭയമില്ലെന്ന് വിവിഎസ് അഭിപ്രായപ്പെട്ടു.

ഐപിഎലില്‍ മുംബൈയെ കിരീട നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് മുമ്പും പല തവണ കണ്ടിട്ടുള്ളതാണ്.

Exit mobile version