105നു പുറത്തായി പാക്കിസ്ഥാന്‍, ടി20 പരമ്പരയിലും മോശം തുടക്കം

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിലും പാക്കിസ്ഥാനും മോശം തുടക്കം. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന് വരുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് മാത്രമാണ് രണ്ടക്കം പാക് നിരയില്‍ കടക്കാനായത്. ബാബര്‍ അസം(41), ഹസന്‍ അലി(23) എന്നിവര്‍ ആണവര്‍. 19.4 ഓവറില്‍ ന്യൂസിലാണ്ട് പാക്കിസ്ഥാനെ 105 റണ്‍സിനു ഓള്‍ഔട്ട് ആക്കി.

ടിം സൗത്തിയും സെത്ത് റാന്‍സും ന്യൂസിലാണ്ട് നിരയില്‍ മൂന്ന് വിക്കറ്റ് വീതം നേടി തിളങ്ങി. മിച്ചല്‍ സാന്റനറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു, കളി മുടക്കി മഴ

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു. 316 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനു ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തിയാണ് ടീമിന്റെ തുടക്കം തന്നെ പ്രതിരോധത്തിലാക്കിയത്. വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 54/5 എന്ന നിലയിലേക്ക് ഒതുങ്ങി. സൗത്തിയും ബോള്‍ട്ടും തീപാറുന്ന ബൗളിംഗുമായി വെല്ലിംഗ്ടണില്‍ പാക്കിസ്ഥാനെ വിറപ്പിക്കുകയായിരുന്നു.

82 റണ്‍സുമായി ഓപ്പണര്‍ ഫകര്‍ സമന്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചു നിന്നത്. ആറാം വിക്കറ്റില്‍ ഷദബ് ഖാനുമായി(28) ചേര്‍ന്ന് നേടിയ 78 റണ്‍സാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ലക്ഷ്യം 150 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് മഴ കളി മുടക്കിയത്. 26.5 ഓവറില്‍ 166/6 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ഫകര്‍ സമനു കൂട്ടായി 7 റണ്‍സുമായി ഫഹീം അഷ്റഫ് ആണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൗത്തിയുടെ ഇരട്ട വിക്കറ്റ് ആദ്യ ഓവറില്‍ നിന്ന് കരകയറാതെ വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ആദ്യ പന്തില്‍ വാള്‍ട്ടണെയും ഓവറിന്റെ അഞ്ചാം പന്തില്‍ ക്രിസ് ഗെയിലിനെയും പുറത്താക്കി ടിം സൗത്തി സ്വപ്നതുല്യമായ തുടക്കമാണ് ന്യൂസിലാണ്ടിനു നല്‍കിയത്. മത്സരത്തില്‍ സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് ഇഷ് സോധി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

16.3 ഓവറില്‍ ഓള്‍ഔട്ട് ആയതോടെ 119 റണ്‍സ് ജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ന്യൂസിലാണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസിനു മൂന്ന് ഫോര്‍മാറ്റുകളിലുമായി ഒരു ജയം പോലും സ്വന്തമാക്കാനായില്ല. കോളിന്‍ മണ്‍റോയാണ് കളിയിലെ താരവും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ കോളിന്‍ മണ്‍റോ(104), മാര്‍ട്ടിന്‍ ഗുപ്ടില്‍(63) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version