പഞ്ചാബിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ബംഗാളിനെതിരെ 20 ഓവറിൽ 310 റൺസ്


ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ടി20 മത്സരത്തിൽ ബംഗാളിനെതിരെ പഞ്ചാബ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. ക്യാപ്റ്റൻ അഭിഷേക് ശർമ്മ, വെറും 52 പന്തിൽ 8 ഫോറുകളും 16 സിക്സറുകളും സഹിതം 148 റൺസ് നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്.

ഇതോടെ ബംഗാളിന് മുന്നിൽ 311 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി.
35 പന്തിൽ 8 ഫോറുകളും 4 സിക്സറുകളും സഹിതം 70 റൺസ് നേടിയ പ്രഭ്സിമ്രാൻ സിംഗ് അഭിഷേക് ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 205 റൺസിന്റെ കൂറ്റൻ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി, ഇത് ഈ ഉയർന്ന സ്കോറിന് അടിത്തറയിട്ടു. രമൻദീപ് സിംഗ് 15 പന്തിൽ 2 ഫോറുകളും 4 സിക്സറുകളുമടക്കം 39 റൺസും സൻവീർ സിംഗ് 9 പന്തിൽ 22 റൺസും നേടി സ്കോറിംഗിന്റെ വേഗത നിലനിർത്തി.

അഭിഷേക് ശർമ്മ വെറും 12 പന്തിൽ അർദ്ധസെഞ്ചുറി നേടി, ഇത് യുവരാജ് സിംഗിന്റെ 12 പന്തിലെ വേഗതയേറിയ അർദ്ധസെഞ്ചുറി റെക്കോർഡിനൊപ്പമെത്തി.


4 ഓവറിൽ 55 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ആകാശ് ദീപ്, മുഹമ്മദ് ഷമി, സാക്ഷം ചൗധരി, പ്രദീപ്ത പ്രമാണിക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയെങ്കിലും വലിയ റൺസ് വഴങ്ങേണ്ടി വന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം വീണ്ടും വിജയവഴിയിൽ

: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ നാഗാലൻ്റിന് എതിരെ അനായാസ വിജയവുമായി കേരളം. ഹൈദരാബാദിൽ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലൻ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 52 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റൻ സഞ്ജു സാംസൻ കളിക്കാതിരുന്ന മത്സരത്തിൽ മൊഹമ്മദ് അസറുദ്ദീനായിരുന്നു കേരളത്തെ നയിച്ചത്.

ടോസ് നേടിയ നാഗാലൻ്റ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർമാർ നാഗാലൻ്റിന് മികച്ച തുടക്കം നല്കിയെങ്കിലും മധ്യനിരയെ തകർത്ത് ബൌളർമാർ മത്സരം കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ക്യാപ്റ്റൻ ജൊനാഥനും ഷംഫ്രിയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 57 റൺസ് പിറന്നു. 22 റൺസെടുത്ത ജൊനാഥനെ പുറത്താക്കി അബ്ദുൾ ബാസിത്താണ് കേരളത്തിന് വഴിത്തിരിവൊരുക്കിയത്. 32 റൺസെടുത്ത ഷംഫ്രിയെ തൊട്ടടുത്ത ഓവറിൽ ജലജ് സക്സേനയും പുറത്താക്കി. തുടർന്ന് എൻ പി ബേസിലും ബേസിൽ തമ്പിയും ചേർന്ന് മധ്യനിരയെ പുറത്താക്കിയതോടെ നാഗാലൻ്റിൻ്റെ സ്കോർ 120ൽ ഒതുങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ 13 പന്തിൽ നിന്ന് 22 റൺസ് നേടിയ നിശ്ചലിൻ്റെ പ്രകടനമാണ് നാഗാലൻ്റ് സ്കോർ 100 കടത്തിയത്. കേരളത്തിന് വേണ്ടി എൻ പി ബേസിൽ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്കോർ അഞ്ചിൽ നില്ക്കെ വിഷ്ണു വിനോദിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അനായാസം സ്കോർ മുന്നോട്ട് നീക്കി. വിജയത്തിന് 11 റൺസ് അകലെ രോഹൻ പുറത്തായെങ്കിലും സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. രോഹൻ കുന്നുമ്മൽ 28 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 57 റൺസെടുത്തു. സച്ചിൻ ബേബി 48ഉം സൽമാൻ നിസാർ 11ഉം റൺസുമായി പുറത്താകാതെ നിന്നു.

സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ പൊരുതിത്തോറ്റ് കേരളം

ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ മഹാരാഷ്ട്രയോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. 43 റൺസുമായി പുറത്താകാതെ നില്ക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ദിവ്യാങ് ഹിങ്കാനേക്കറാണ് മത്സരം മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്.

ടോസ് നേടിയ മഹാരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിന് അതിവേഗത്തിലുള്ള തുടക്കം തന്നെ നല്കി. എന്നാൽ സ്കോർ 43ൽ നില്ക്കെ 19 റൺസെടുത്ത സഞ്ജു മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. അടുത്തടുത്ത ഇടവേളകളിൽ വിഷ്ണു വിനോദും സൽമാൻ നിസാറും കൂടി പുറത്തായി. വിഷ്ണു വിനോദ് ഒൻപതും സൽമാൻ നിസാർ ഒരു റണ്ണുമാണ് എടുത്തത്. രോഹന് കൂട്ടായി മുഹമ്മദ് അസറുദ്ദീൻ എത്തിയതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് വീണ്ടും വേഗത കൈവന്നു. രോഹൻ 24 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 45 റൺസെടുത്തു. രോഹന് പകരമെത്തിയ സച്ചിൻ ബേബിയും മികച്ച രീതിയിൽ ബാറ്റ് വീശി. മുഹമ്മദ് അസറുദ്ദീൻ 29 പന്തിൽ 40 റൺസെടുത്ത് പുറത്തായി. 25 പന്തിൽ 40 റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു. ഏഴാമനായി ബാറ്റ് ചെയ്യാനെത്തി 14 പന്തിൽ 24 റൺസെടുത്ത അബ്ദുൾ ബാസിതും കേരള ബാറ്റിങ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിൻ്റെ വിക്കറ്റ് നഷ്ടമായി. നിധീഷാണ് ഋതുരാജിനെ പുറത്താക്കി കേരളത്തിന് മികച്ച തുടക്കം നല്കിയത്. എന്നാൽ രാഹുൽ ത്രിപാഠിയും അർഷിൻ കുൽക്കർണ്ണിയും ചേർന്നുള്ള കൂട്ടുകെട്ട് മഹാരാഷ്ട്ര ഇന്നിങ്സിനെ മുന്നോട്ടു നീക്കി. അർഷിൻ കുൽക്കണ്ണി 24ഉം രാഹുൽ ത്രിപാഠി 44ഉം റൺസെടുത്തു. തുടർന്നെത്തിയ അസിം കാസിയും 32 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.

എന്നാൽ മത്സരം അവസാന അഞ്ച് ഓവറുകളിലേക്ക് കടക്കുമ്പോൾ മഹാരാഷ്ട്രയ്ക്ക് ജയിക്കാൻ അറുപത് റൺസിലേറെ വേണ്ടിയിരുന്നു. കളി കേരളത്തിന് അനുകൂലമായേക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ഒറ്റയാൾ മികവുമായി ദിവ്യാങ് ഹിങ്കാനേക്കർ കളം നിറഞ്ഞത്. 18 പന്തിൽ നിന്ന് 43 റൺസുമായി പുറത്താകാതെ നിന്ന ദിവ്യാങ് ഒരു പന്ത് ബാക്കി നില്ക്കെ മഹാരാഷ്ട്രയെ വിജയത്തിലെത്തിച്ചു. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദിവ്യാങ്ങിൻ്റെ ഇന്നിങ്സ്.

കേരളത്തിന് വേണ്ടി സിജോമോൻ ജോസഫും നിധീഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആറാം മത്സരവും വിജയിച്ച് കേരളം, സയ്യിദ് മുഷ്താഖലിയിൽ ക്വാർട്ടർ ഉറപ്പിച്ചു

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ ആറാം വിജയം. ഇന്ന് ഒഡീഷയെ നേരിട്ട കേരളം 50 റൺസിന്റെ വിജയമാണ് നേടിയത്. കേരളം ഉയർത്തിയ 184 എന്ന സ്കോർ ചെയ്സ് ചെയ്ത ഒഡീഷ 133 റണ്ണിന് ഓളൗട്ട് ആയി‌. കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റും ശ്രേയസ് ഗോപാൽ 4 വിക്കറ്റും വീഴ്ത്തി ഗംഭീര ബൗളിങ് കാഴ്ചവെച്ചു. ബേസി തമ്പി ഒരു വിക്കറ്റും നേടി‌. ഈ വിജയത്തോടെ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. 6 മത്സരങ്ങളിൽ 6ഉം വിജയിച്ച് 24 പോയിന്റുമായി കേരളം ഒന്നാമത് നിൽക്കുകയാണ്‌.

സഞ്ജു സാംസന്റെ വെടിക്കെട്ട് കണ്ട മത്സരത്തിൽ ഒഡീഷക്ക് എതിരെ കേരളം 20 ഓവറിൽ 183/4 എന്ന സ്കോറാണ് ആദ്യം ഉയർത്തിയത്. അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ പുറത്താകാതെ നിന്നു. സഞ്ജു 31 പന്തിൽ നിന്ന് 55 റൺസ് എടുത്തു. നാലു സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

വരുൺ നായർ 38 പന്തിൽ നിന്ന് 48 റൺസും എടുത്തു. വിഷ്ണു വിനോട് 33 പന്തിൽ നിന്ന് 35 റൺസ്, രോഹൻ എസ് കുന്നുമ്മൽ 12 പന്തിൽ 16, ബാസിത് 3 പന്തിൽ 5 എന്നിവരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.

സഞ്ജു സാംസൺ വെടിക്കെട്ട്, കേരളത്തിന് മികച്ച സ്കോർ

സറമ്യ്യിദ് മുഷ്താഖലി ട്രോഫിയിൽ കേരളത്തിന് മികച്ച സ്കോർ. സഞ്ജു സാംസന്റെ വെടിക്കെട്ട് കണ്ട മത്സരത്തിൽ ഒഡീഷക്ക് എതിരെ കേരളം 184 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. 20 ഓവറിൽ 183/4 എന്ന സ്കോറാണ് കേരളം ഉയർത്തിയത്. അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ പുറത്താകാതെ നിന്നു. സഞ്ജു 31 പന്തിൽ നിന്ന് 55 റൺസ് എടുത്തു. നാലു സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

വരുൺ നായർ 38 പന്തിൽ നിന്ന് 48 റൺസും എടുത്തു. വിഷ്ണു വിനോട് 33 പന്തിൽ നിന്ന് 35 റൺസ്, രോഹൻ എസ് കുന്നുമ്മൽ 12 പന്തിൽ 16, ബാസിത് 3 പന്തിൽ 5 എന്നിവരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി. ഇതിവരെ ഈ ടൂർണമെന്റിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും കേരളം വിജയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര സീസണില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ട്രോഫിയും മാത്രം

കോവിഡ് സാഹചര്യം കാരണം മാറ്റങ്ങള്‍ വരുത്തേണ്ട ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫിയെ ഉപേക്ഷിച്ചേക്കാമെന്ന് വ്യക്തമാക്കി ബിസിസിഐ. സീനിയര്‍ തലത്തില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ടി20 ട്രോഫിയും മാത്രമാവും ഈ സീസണില്‍ ഉണ്ടാകുക എന്നാണ് അറിയുന്നത്.

സാധാരണ സെപ്റ്റംബറിലാണ് ഇന്ത്യയുടെ അഭ്യന്തര സീസണ്‍ ആരംഭിക്കാറുള്ളത്. ഇത്തവണ ഐപിഎല്‍ സെപ്റ്റംബറിലേക്ക് മാറ്റിയതോടെ മുഴുവന്‍ സീസണിലും അഴിച്ച് പണി ആവശ്യമായി വരുമെന്ന് ഉറപ്പാകുകയായിരുന്നു. നവംബര്‍ 19ന് മുഷ്താഖ് അലി ട്രോഫിയും ഡിസംബറില്‍ രഞ്ജിയും ആരംഭിക്കുവാനാണ് ബിസിസിഐയുടെ ഇപ്പോളത്തെ തീരുമാനം.

വിജയ് ഹസാരെ ട്രോഫിയ്ക്ക് പുറമെ ദുലീപ് ട്രോഫി, ദിയോദര്‍ ട്രോഫി എന്നിവയും ഉപേക്ഷിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇറാനി ട്രോഫിയും ഉപേക്ഷിക്കും.

Exit mobile version