സീരി എ തിരിച്ചു വരവിൽ എ.സി മിലാനെ ഞെട്ടിച്ചു പാർമ

ഇറ്റാലിയൻ സീരി എയിൽ തിരിച്ചെത്തി രണ്ടാം മത്സരത്തിൽ തന്നെ വമ്പന്മാർ ആയ എ.സി മിലാനെ അട്ടിമറിച്ചു പാർമ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ ജയം കണ്ടത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഇരു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇമ്മാനുവൽ വാലറിയുടെ പാസിൽ നിന്നു ഗോൾ നേടിയ ഡെന്നിസ് മാൻ മിലാനെ ഞെട്ടിച്ചു.

തുടർന്ന് സമനില ഗോളിന് ആയുള്ള മിലാന്റെ ശ്രമം രണ്ടാം പകുതിയിൽ വിജയം കണ്ടു. 66 മത്തെ മിനിറ്റിൽ റാഫേൽ ലിയോയുടെ പാസിൽ നിന്നു ക്രിസ്റ്റിയൻ പുലിസിച് മിലാനു സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 77 മത്തെ മിനിറ്റിൽ മിലാന്റെ ഹൃദയം തകർത്തു മറ്റെയോ കാൻസിലയരി പാർമക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ സീസണിൽ രണ്ടാം മത്സരത്തിലും ജയം കാണാൻ മിലാനു ആയിട്ടില്ല.

ബുഫൺ പാർമയ്ക്ക് ഒപ്പം തുടരും പുതിയ കരാർ ഒപ്പുവെച്ചു

ബുഫൺ പാർമയുമായുള്ള കരാർ 2024 വരെ നീട്ടി. പുതിയ കരാറോടെ വെറ്ററൻ ഗോൾകീപ്പർക്ക് 46 വയസ്സാകുന്നത് വരെ കളത്തിൽ ഉണ്ടാകും എന്ന് ഉറപ്പായി. ലോകകപ്പ് ജേതാവായ ഇറ്റാലിയൻ ഈ സീസൺ തുടക്കത്തിൽ ആൺ സീരി ബി ടീമായ പാർമയിൽ എത്തിയത്.

ബുഫൺ കരിയർ ആരംഭി ച്ച ക്ലബാണ് പാർ‌മ. പാർമയെ തിരികെ സീരി എയിൽ എത്തിക്കുക ആണ് ബുഫന്റെ ലക്ഷ്യം. 43കാരനായ താരം വിരമിക്കില്ല എന്നും 2022 ലോകകപ്പ് വരെ ഫുട്ബോളിൽ സജീവമായി ഉണ്ടാകും എന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

26 വർഷം മുമ്പ് പാർമയിൽ കരിയർ ആരംഭിച്ച ബഫൺ 2001ൽ ആയിരുന്നു യുവന്റസിലേക്ക് എത്തിയത്. 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടിയിയിട്ടുണ്ട്.

റൊണാൾഡോയുടെ ഡബിളും രക്ഷിച്ചില്ല,യുവന്റസിന് സമനില

ഇഞ്ചുറി ടൈം ഗോളിൽ യുവാന്റസിനെ സമനിലയിൽ തളച്ചു പാർമ. ട്യൂറിനിൽ നടന്ന മത്സരത്തിൽ 3-3 എന്ന സ്കോറിനാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്. റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ 3-1 ന് പിറകിൽ പോയ ശേഷമാണ് പാർമ സമനില പൊരുതി നേടിയത്.

ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഗോളിൽ മുന്നിട്ട് നിന്ന യുവേ രണ്ടാം പകുതിയിൽ റുഗാനിയുടെ ഗോളിൽ ലീഡ് രണ്ടാക്കി. പക്ഷെ ബറില്ലയിലൂടെ പാർമ ഒരു ഗോൾ തിരിച്ചടിച്ചു. എങ്കിലും 2 മിനുട്ടുകൾക്ക് ശേഷം റൊണാൾഡോ വീണ്ടും വല കുലുക്കിയതോടെ യുവന്റസ് ജയം ഉറപ്പിച്ച പോലെയായി. പക്ഷെ പിന്നീട് ജെർവിഞ്ഞൊ പിന്നീട് നേടിയ 2 ഗോളുകളാണ് യുവാന്റസിന് ജയം നിഷേധിച്ചത്‌. 74 ആം മിനുട്ടിൽ ജെർവിഞ്ഞൊ പാർമയുടെ രണ്ടാം ഗോൾ നേടി. കളി തീരാൻ സെക്കന്റുകൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ രണ്ടാം ഗോൾ പിറന്നത്.

നേരത്തെ നാപോളി ജയിച്ചതോടെ യുവന്റസിന്റെ ലീഡ് 9 പോയിന്റായി കുറഞ്ഞു. പ്രതിരോധ നിരയിലെ സ്ഥിരം താരങ്ങളുടെ പരിക്കാണ്‌ യുവാന്റസിന് വിനയായത്.

Exit mobile version