മുത്തേ സഹലേ!! കേരള ബ്ലാസ്റ്റേഴ്സ് സഹലിന്റെ ഗോളിൽ മുംബൈ സിറ്റിക്ക് എതിരെ മുന്നിൽ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ലീഗിലെ ഒന്നാം സ്ഥാനക്കാരെ കേരള ബ്ലാസ്റ്റേഴ്സ് വിറപ്പിക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്‌. അറ്റക്കിൽ രണ്ട് വിദേശ താരങ്ങളെ ഇറക്കി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 11ആം മിനുട്ടിൽ ഗോളിന് അടുത്ത് എത്തി. ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ആല്വാരോ വാസ്കസ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ മുംബൈക്ക് നവാസിന്റെ സേവും ഗോൾ പോസ്റ്റും വേണ്ടി വന്നു.

മുംബൈ സിറ്റിക്ക് അവസരം നൽകാതെ കളി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സ് 28ആം മിനുട്ടിൽ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച ബോൾ ഒരു പവർഫുൾ ഹാഫ് വോളിയിലൂടെ സഹൽ അബ്ദുൽ സമദ് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ രണ്ടാം ഗോളായി ഇത്. ഈ ഗോളിന് ശേഷം കളി കേരള ബ്ലാസ്റ്റേഴ്സ് തന്നെ നിയന്ത്രിച്ചു. രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകുന്ന മൂന്ന് പോയിന്റായി ഇത് മാറും.

മാഞ്ചസ്റ്റര്‍ സിറ്റി ഉന്നം വയ്ക്കുന്നത് ബ്ലാസ്റ്റേഴ്സിനെയോ മുംബൈയെയോ

ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ്ബിനെ സ്വന്തമാക്കാനൊരുങ്ങി സിറ്റി ഫുട്ബോൾ ഗ്രൂപ്പ്. ഐ.എസ്.എൽ ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സിലോ മുംബൈ സിറ്റി എഫ്.സിയിലോ നിക്ഷേപം നടത്താനാണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ ലഭിക്കുന്നതിനേക്കാൾ ക്ലബ്ബിൽ കൂടുതൽ നിയന്ത്രണം മുംബൈ സിറ്റിയിൽ ലഭിക്കുന്നത് കൊണ്ട് തന്നെ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയിൽ നിക്ഷേപം നടത്താനാണ് കൂടുതൽ സാധ്യതകൾ.

നേരത്തെ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് പ്രതിനിധികൾ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ എഫ്.സിയും ജാംഷഡ്‌പൂർ എഫ്.സിയും തമ്മിലുള്ള മത്സരം കാണാൻ ഇന്ത്യയിൽ എത്തിയിരുന്നു. സിറ്റി ഫുട്ബോൾ ഗ്രൂപ്പ് സി.ഇ.ഓ ഫെറാൻ സോറിയാനോ ആണ് ഇന്ത്യയിൽ നിക്ഷേപം നടത്താൻ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇതോടെയാണ് മുംബൈ സിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സിനും സാധ്യതകൾ വന്നത്.

ബോളിവുഡ് താരം രൺബീർ കപൂറിന്റെയും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ബിമൽ പരേഖിന്റെയും ഉടമസ്ഥതയിലാണ് മുംബൈ സിറ്റി ഇപ്പോൾ. തെലുഗ് സിനിമ താരം ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ്, നിമ്മാഗഡ്ഡ പ്രസാദ് എന്നിവരുടെ ഉടമസ്ഥതയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയടക്കം ഏഴു ടീമുകളിൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് നിക്ഷേപം ഉണ്ട്. കഴിഞ്ഞ മാസമാണ് ചൈനീസ് ക്ലബ് സിചുവാൻ ജൂനിയങ്ങിനെ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി, ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി, എം.എൽ.എസ് ടീമായ ന്യൂ യോർക്ക് സിറ്റി, ലാ ലീഗ്‌ ക്ലബായ ജിറോണ, ഉറുഗ്വൻ ക്ലബ് ടോർകെ, യോക്കോഹാമ മരിനോസ് എന്നിവയിലും സിറ്റി ഗ്രൂപ്പിന് നിക്ഷേപം ഉണ്ട്

മുംബൈയും കീഴടക്കി കൊപ്പലാശാനും ജാംഷഡ്പൂരും പ്ലേ ഓഫിലേക്ക്

മുംബൈ സിറ്റിയെയും മറികടന്ന് ജാംഷഡ്പൂർ എഫ്.സി പ്ലേ സാധ്യതകൾ സജീവമാക്കി. രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ സുബ്രത പോളിന്റെ രക്ഷപെടുത്തലുകളാണ് ജാംഷഡ്പൂർ എഫ്.സിക്ക് തുണയായത്.  ജാംഷഡ്പൂർ എഫ്.സി പ്രതിരോധം മറികടന്ന് മുംബൈ സിറ്റി ആക്രമണം നടത്തിയപ്പോഴെല്ലാം മികച്ച രക്ഷപെടുത്തലുമായി സുബ്രത പോൾ രക്ഷക്കെത്തി.

മത്സരത്തിൽ ആദ്യം തുറന്ന അവസരം ലഭിച്ചത് ജാംഷഡ്പൂരിനാണ്. ഫാറൂഖിന്റെ മികച്ചൊരു ശ്രമം മുംബൈ സിറ്റി ഗോൾ കീപ്പർ അമരീന്ദർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ഫാറൂഖ് ചൗധരിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാർസിയോ റൊസാരിയോ ഗോൾ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും പന്ത് വീണ്ടും മുംബൈ വല ലക്ഷ്യമാക്കി കുതിക്കുകയും ചെയ്തു. അത് തടയാൻ ശ്രമിച്ച സഞ്ജു പ്രഥാന് പിഴച്ചപ്പോൾ സെൽഫ് ഗോളിലൂടെ ജാംഷഡ്പൂർ മത്സരത്തിൽ ലീഡ് നേടുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ച് ഇറങ്ങിയ മുംബൈ നിരവധി അവസരങ്ങളാണ് സൃഷ്ട്ടിച്ചത്. ഗോൾ പോസ്റ്റിനു മുൻപിൽ ബൽവന്ത് സിങ് അവസരങ്ങൾ നഷ്ട്ടപെടുത്തിയപ്പോൾ സുബ്രത പോളിന്റെ മികച്ച രക്ഷപെടുത്തലുകളും ജാംഷഡ്പൂരിന് തുണയായി. തുടർന്നാണ് മുംബൈ സിറ്റി എവർട്ടൻ സാന്റോസിലൂടെ സമനില പിടിച്ചത്. മുംബൈക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ജാംഷഡ്പൂർ പ്രതിരോധം മറികടന്ന് സാന്റോസ് വല കുലുക്കുകയായിരുന്നു.

എന്നാൽ മത്സരം സമനിലയിലാക്കാൻ ജാംഷഡ്പൂർ എഫ്.സി തയ്യാറായിരുന്നില്ല.  ഫാറൂഖ് ചൗദരിയെ മാറ്റി ബികാശ് ജൈറുവിനെ ഇറക്കി ജാംഷഡ്പൂർ ആക്രമണം ശക്തമാക്കി. അതിന്റെ പ്രതിഫലമെന്നോണം തൊട്ടടുത്ത മിനുട്ടിൽ തന്നെ ജൈറുവിലൂടെ ജാംഷഡ്പൂർ ലീഡ് നേടി മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ വിലപ്പെട്ട 3 പോയിന്റ് നേടിയ ജാംഷഡ്പൂർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റോടെ മുംബൈ സിറ്റി എഫ്.സി ആറാം സ്ഥാനത്ത് തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എഫ്.സി ഗോവ – മുംബൈ സിറ്റി സൂപ്പർ പോരാട്ടം, സിഫ്‌നിയോസിന് ഇന്ന് ഗോവൻ അരങ്ങേറ്റം

സൂപ്പർ സൺ‌ഡേയിലെ ആദ്യ മത്സരത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ഗോവക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്.

മുംബൈ സിറ്റിയെ നേരിടാനിറങ്ങുന്ന ഗോവ മികച്ച ഫോമിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഗോവ പരാജയം അറിഞ്ഞിട്ടില്ല. കഴിഞ്ഞ 3 മത്സരങ്ങളും ജയിച്ചാണ് അവരുടെ വരവ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്‌പൂർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവരെയാണ് കഴിഞ്ഞ മത്സരങ്ങളിൽ ഗോവ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിൽ നിന്ന് ഗോവയിൽ എത്തിയ മാർക്ക് സിഫ്‌നിയോസ് ഇന്ന് ഗോവൻ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. 10 ഗോൾ നേടിയ ഫെറയിൻ കോറോമിനാസും 7 ഗോൾ നേടിയ മാനുവൽ ലാൻസറൊട്ടേയും മികച്ച ഫോമിലായത് ഗോവക്ക് പ്രതീക്ഷ നൽകും.

മുംബൈ ആവട്ടെ കഴിഞ്ഞ മൂന്ന് മത്സരത്തിൽ വിജയം നേടാനാവാതെയാണ് ഇന്നിറങ്ങുന്നത്. ജംഷഡ്‌പൂരിനെതിരെ സമനിലയിൽ കുടുങ്ങിയ മുംബൈ ബെംഗളൂരു എഫ്.സിയോടും കേരള ബ്ലാസ്റ്റേഴ്സിനോടും പരാജയപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം കൂടിയേ തീരു. നേരത്തെ മുംബൈയിൽ ഇരു ടീമുകളും എട്ടു മുട്ടിയപ്പോൾ വിജയം മുംബൈ സിറ്റിക്ക് ഒപ്പം ആയിരുന്നു. അന്ന് 2-1നാണു മുംബൈ സിറ്റി വിജയം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version