മിറ ആന്ദ്രീവയെ വീഴ്ത്തി ടെയ്‌ലർ തൗസന്റ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

അഞ്ചാം സീഡ് ആയ റഷ്യയുടെ 18 കാരിയായ മിറ ആന്ദ്രീവയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത അമേരിക്കൻ താരം ടെയ്‌ലർ തൗസന്റ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ. കരിയറിൽ ഇത് രണ്ടാം തവണയാണ് അമേരിക്കൻ താരം ഒരു ഗ്രാന്റ് സ്ലാം അവസാന പതിനാറിൽ എത്തുന്നത്. 7-5, 6-2 എന്ന സ്കോറിന് ആയിരുന്നു തൗസന്റ് ജയം കണ്ടത്.

31 സീഡ് ആയ കനേഡിയൻ താരം ലെയ്‌ല ഫെർണാണ്ടസിനെ 6-3, 7-6 എന്ന സ്കോറിന് തോൽപ്പിച്ചു ലോക ഒന്നാം നമ്പർ ആര്യാന സബലങ്കയും അവസാന പതിനാറിലേക്ക് മുന്നേറി. യു.എസ് ഓപ്പണിൽ തുടർച്ചയായ പത്താം ജയവും ആറാം നാലാം റൗണ്ടും ആണ് സബലങ്കക്ക് ഇത്. അവസാന പതിനാറിൽ സ്പാനിഷ് താരം ക്രിസ്റ്റീന ബുക്സയാണ് സബലങ്കയുടെ എതിരാളി. ഈ മത്സരം ജയിച്ചാൽ യു.എസ് ഓപ്പണിന് ശേഷവും ലോക ഒന്നാം സ്ഥാനത്ത് സബലങ്ക തുടരും.

അമ്മയായ ശേഷമുള്ള തിരിച്ചു വരവിൽ വിംബിൾഡൺ സെമിയിലേക്ക് മുന്നേറി ബെലിന്ത ബെനചിച്

കഴിഞ്ഞ ഏപ്രിലിൽ കുഞ്ഞിന് ജന്മം നൽകിയ ശേഷമുള്ള കളിക്കളത്തിലേക്കുള്ള മടങ്ങിവരവിൽ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി സ്വിസ് താരം ബെലിന്ത ബെനചിച്. സീഡ് ചെയ്യാത്ത താരം ഏഴാം സീഡ് 17 കാരിയായ മിറ ആന്ദ്രീവയെ 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 7-6, 7-6 എന്ന സ്കോറിന് ആണ് തോൽപ്പിച്ചത്. 2019 ലെ യു.എസ് ഓപ്പണിന് ശേഷം കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് സ്വിസ് താരത്തിന് ഇത്.

മകൾക്ക് ജന്മം നൽകിയ ശേഷം ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചു വന്ന ബെലിന്ത ഈ വർഷം തുടങ്ങിയത് 489 മത്തെ റാങ്കുകാരിയായാണ്. തുടർന്ന് റാങ്കിങ്ങിൽ വലിയ മുന്നേറ്റം ഉണ്ടാക്കി 35 മത്തെ റാങ്കുവരെയെത്തിയ മുൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ ബെലിന്ത ഏഴാം സീഡിനെ അട്ടിമറിച്ചു തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് തെളിയിച്ചത്.

മിറ ആൻഡ്രീവ വിംബിൾഡൺ നാലാം റൗണ്ടിൽ


അമേരിക്കൻ താരം ഹെയ്ലി ബാപ്റ്റിസ്റ്റിനെ 6-1, 6-3 എന്ന സ്കോറിന് അനായാസം തോൽപ്പിച്ച് മിറ ആൻഡ്രീവ വിംബിൾഡൺ 2025-ന്റെ നാലാം റൗണ്ടിൽ പ്രവേശിച്ചു. 18 വയസ്സുകാരിയായ ഈ റഷ്യൻ താരം പുൽ കോർട്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും, തന്റെ എതിരാളിയെ ആത്മവിശ്വാസത്തോടെയുള്ള ബേസ്‌ലൈൻ കളികളിലൂടെയും മികച്ച കോർട്ട് കവറേജിലൂടെയും നിഷ്പ്രഭയാക്കുകയും ചെയ്തു.


വിംബിൾഡണിൽ ആൻഡ്രീവ നാലാം റൗണ്ടിലെത്തുന്നത് ഇത് രണ്ടാം തവണയാണ്. 2023-ൽ വെറും 16 വയസ്സുള്ളപ്പോഴാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. ഈ സീസണിലെ അവളുടെ മികച്ച പ്രകടനങ്ങളുടെ പട്ടികയിലേക്ക് ഈ വിജയം കൂടി ചേർക്കപ്പെടുന്നു. ഗ്രാൻഡ് സ്ലാമിലെ അവളുടെ ആറാമത്തെ നാലാം റൗണ്ട് പ്രവേശനവും ഈ വർഷത്തെ 35-ാമത്തെ മത്സരവിജയവുമാണിത്.

മിറ ആൻഡ്രീവ വിമ്പിൾഡൺ മൂന്നാം റൗണ്ടിൽ


ടീൻ സെൻസേഷൻ മിറ ആൻഡ്രീവ വിമ്പിൾഡൺ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഇറ്റലിയുടെ ലൂസിയ ബ്രോൺസെറ്റിയെ ഒന്നിനെതിരെ പൂജ്യം സെറ്റുകൾക്ക് (6-1, 7-6(4)) പരാജയപ്പെടുത്തിയാണ് ആൻഡ്രീവ തുടർച്ചയായ രണ്ടാം വർഷവും വിമ്പിൾഡണിന്റെ മൂന്നാം റൗണ്ടിലെത്തിയത്.


18 വയസ്സുകാരിയായ ആൻഡ്രീവ മികച്ച പക്വതയും സംയമനവും ഇന്ന് പ്രകടിപ്പിച്ചു, പ്രത്യേകിച്ച് രണ്ടാം സെറ്റിൽ 2-5ന് പിന്നിലായിരുന്നപ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സമ്മർദ്ദത്തിന് വഴങ്ങാതെ, ലോക റാങ്കിംഗിൽ ഏഴാം സ്ഥാനക്കാരിയായ ആൻഡ്രീവ ടൈബ്രേക്കിലേക്ക് തിരിച്ചുവരുകയും വിജയം നേടുകയും ചെയ്തു.


ഈ സീസണിലെ ആൻഡ്രീവയുടെ 34-ാമത്തെ വിജയമാണിത്.

ഫ്രഞ്ച് ഓപ്പൺ 2025: മിറ ആൻഡ്രീവ കസറ്റ്കിനയെ തകർത്ത് ക്വാർട്ടർ ഫൈനലിൽ


റഷ്യൻ കൗമാര താരം മിറ ആൻഡ്രീവ റോളണ്ട് ഗാരോസ് 2025 ൽ തൻ്റെ മികച്ച പ്രകടനം തുടരുന്നു. നേരിട്ടുള്ള സെറ്റുകളിൽ ഡാരിയ കസറ്റ്കിനയെ തോൽപ്പിച്ച് താരം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആറാം സീഡായ 18 കാരി 6-3, 7-5 എന്ന സ്കോറിനാണ് വിജയം നേടിയത്, മത്സരം 90 മിനിറ്റ് നീണ്ടുനിന്നു.



ഈ വിജയത്തോടെ, ലോക മൂന്നാം നമ്പർ താരം ജെസ്സിക്ക പെഗുലയും ഫ്രഞ്ച് താരം ലോയിസ് ബോയിസണും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആൻഡ്രീവ ക്വാർട്ടർ ഫൈനലിൽ നേരിടും.
കഴിഞ്ഞ വർഷം രണ്ടാം സീഡായ ആര്യാന സബലെങ്കയെ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച് സെമിഫൈനലിൽ എത്തിയതോടെ ആൻഡ്രീവ വാർത്തകളിൽ ഇടം നേടിയിരുന്നു. ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാട്ടെക്കും സബലെങ്കയും ടൂർണമെൻ്റിൻ്റെ എതിർവശത്തായതിനാൽ, യുവ റഷ്യൻ താരത്തിന് തൻ്റെ കന്നി ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്താൻ സാധ്യതകളുണ്ട്.

മയാമി ഓപ്പൺ; കീസും, ആൻഡ്രീവയും പുറത്ത്

ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ മാഡിസൺ കീസ്, മികച്ച ഫോമിലുള്ള റഷ്യൻ കൗമാരക്കാരി മിറ ആൻഡ്രീവ എന്നിവർ മയാമി ഓപ്പണിൽ നിന്ന് അപ്രതീക്ഷിത തോൽവികളോടെ പുറത്തായി.

19 കാരിയായ ഫിലിപ്പൈൻ വൈൽഡ്കാർഡ് അലക്സാണ്ട്ര ഈല അഞ്ചാം സീഡ് കീസിനെ 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി, ഓപ്പൺ യുഗത്തിൽ ടോപ്-10 എതിരാളിയെ പരാജയപ്പെടുത്തുന്ന ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ വനിതയായി ഈല നാറി. റാഫേൽ നദാൽ അക്കാദമിയിൽ പരിശീലനം നേടിയ ഈല ഇനി നാലാം റൗണ്ടിൽ പോള ബഡോസയെ നേരിടും.

ദുബായിലും ഇന്ത്യൻ വെൽസിലും WTA 1000 കിരീടങ്ങൾ നേടിയ ആൻഡ്രീവ, അമാൻഡ അനിസിമോവയോട് 7-6(5), 2-6, 6-3 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ആൻഡ്രീവയുടെ 13 മത്സരങ്ങളിലെ വിജയ പരമ്പര അവസാനിച്ചു.

അതേസമയം, എലിസ് മെർട്ടൻസിനെ 7-6(2), 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇഗ സ്വിയാടെക് ആധിപത്യം പുലർത്തി.

സബലെങ്കയെ ഞെട്ടിച്ച് ഇന്ത്യൻ വെൽസ് കിരീടം സ്വന്തമാക്കി 17കാരിയായ മിറ ആൻഡ്രീവ

ഇന്ത്യൻ വെൽസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ 2-6, 6-4, 6-3 എന്ന സ്‌കോറിന് തോൽപ്പിച്ച് റഷ്യൻ കൗമാരക്കാരി മിറ ആൻഡ്രീവ തൻ്റെ തുടർച്ചയായ രണ്ടാം ഡബ്ല്യുടിഎ 1000 കിരീടം ഉറപ്പിച്ചു. 24 വർഷത്തിനിടെ ടൂർണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഫൈനലിസ്റ്റായ 17 വയസ്സുകാരി കിരീടം നേടിക്കൊണ്ട് പുതു ചരിത്രം കുറിച്ചു.

തുടക്കത്തിൽ തന്നെ ആൻഡ്രീവയെ ബ്രേക്ക് ചെയ്ത് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സബലെങ്ക ശക്തമായി തുടങ്ങി. എന്നിരുന്നാലും, രണ്ടാം സെറ്റിൽ ആൻഡ്രീവ തിരിച്ചുവന്നു, മൂന്നാം സെറ്റിലും ഈ പോരാട്ടം തുടർന്നു. 17 വയസ്സും 309 ദിവസവുമാണ് ആൻഡ്രീവയുടെ പ്രായം. 17 വയസ്സും 283 വയസ്സും ഉള്ളപ്പോൾ 1999ൽ സെറീൻ വില്യംസ് ഇന്ത്യൻ വെൽസ് വിജയിച്ചിരുന്നു.

ഏറ്റവും പ്രായം കുറഞ്ഞ WTA 1000 ചാമ്പ്യനായി മിറ ആൻഡ്രീവ ചരിത്രം സൃഷ്ടിച്ചു

ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ക്ലാര ടൗസണെ 7-6 (1), 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി മിറ ആൻഡ്രീവ WTA 1000 ചാമ്പ്യനായി. 17 കാരിയുടെ ഈ വിജയം ഏറ്റവും പ്രായം കുറഞ്ഞ WTA 1000 ചാമ്പ്യൻ എന്ന റെക്കോർഡ് ആൻഡ്രീവക്ക് നൽകി. WTA ടോപ്പ് 10-ൽ ആദ്യമായി സ്ഥാനം ഉറപ്പിക്കാനും ഇതോടെ യുവ താരത്തിനായി.

ഇഗ സ്വിയാറ്റെക്, മാർക്കറ്റ വോൻഡ്രൗസോവ, എലീന റൈബാകിന എന്നീ മൂന്ന് ഗ്രാൻഡ് സ്ലാം ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ആയിരുന്നു ആൻഡ്രീവയുടെ കിരീടത്തിലേക്കുള്ള പാത.

ചരിത്ര വിജയത്തിനുശേഷം, ആൻഡ്രീവ തന്റെ അവിശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു, ആദ്യ 10-ൽ എത്തുക എന്നത് തന്റെ ഈ വർഷത്തേക്കുള്ള ലക്ഷ്യമായിരുന്നു എന്നും എന്നാൽ ഫെബ്രുവരിയിൽ തന്നെ അത് നേടുക എന്നത് തന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി എന്നും കിരീടം നേടിയ ശേഷം അവൾ പറഞ്ഞു.

Exit mobile version